Sunday 8 February 2015

'ഘര്‍ വാപ്പസ്സിയടെ' പിന്നിലുള്ള അജണ്ടയെന്തു?

സുഹൃത്തുക്കളെ, കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ ഫാസിസ്റ്റുകള്‍ നടത്തുന്ന 'ഘര്‍ വാപ്പസ്സി' എന്ന മതം മാറ്റ തെമ്മാടിത്തരം.നമ്മള്ളില്‍ പലരും ഫാസിസ്റ്റുകളെ തെറി വിളിച്ചും,പരിഹസിച്ചും,കളിയാക്കിയുമൊക്കെ അതിനെതിരെ പ്രതികരിച്ചു.എന്നാല്‍ എത്ര പേരുണ്ട് ഈ ഒരു പദ്ധതിയുടെ യതാര്‍ത്ഥ അജണ്ടയെ കുറിച്ച് ചിന്തിച്ചവര്‍?????വിരലിലെണ്ണാവുന്നവര്‍ മാത്രം കാണും.ഫാസിസ്റ്റുകള്‍ എന്തെങ്കിലും കാണാതെ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങുമോ?ഒന്നു ചിന്തിച്ചു നോക്കിയെ?????

എന്താണ് 'ഘര്‍ വാപ്പസ്സി'? - മുന്‍പു ഹിന്ദു മതത്തില്‍ ഉണ്ടായിരുന്ന, മതമാറ്റം ചെയ്യപെട്ട ആളുകളെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടു വരുന്ന പരിപാടിയാണ് 'ഘര്‍ വാപ്പസ്സി' എന്നാണു എല്ലാ ഹിന്ദുമത സംഘടനകളും പറയുന്നു.

ഇപ്പോള്‍ നമ്മുടെ രാജ്യമൊട്ടാകെ നടക്കുന്ന 'ഘര്‍ വാപ്പസ്സി' മതപരിവര്‍ത്തന ചടങ്ങുകള്‍ എല്ലാം മേല്‍ പറഞ്ഞതുപോലെ തന്നെയാണ് നടക്കുന്നത്.ഈ പറഞ്ഞ 'ഘര്‍ വാപ്പസ്സി' പദ്ധതി ഇന്നും ഇന്നലെയും തുടങ്ങിയതാണെന്ന് കരുതുന്നതാണ് നമ്മുടെയൊക്കെ ഒന്നാമത്തെ മണ്ടത്തരം.സത്യത്തില്‍ ഈ പദ്ധതിക്ക് ചുരുങ്ങിയത് ഒരു പത്തു വര്‍ഷത്തെ പഴക്കമുണ്ട്.'ഘര്‍ വാപ്പസ്സി' പദ്ധതി പ്രകാരം അഞ്ചു വര്‍ഷം മുമ്പ് പൂനെയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ ഹിന്ദു മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇത് കുറച്ചു കാലങ്ങളായി ഉത്തരേന്ത്യയിലൊക്കെ നടക്കുന്ന കാര്യമാണ്.ഹിന്ദു മതത്തില്‍ നിന്നു ധാരാളം പേര്‍ ഇസ്ലാമിലെക്കും,ക്രിസ്തു മതത്തിലേക്കും മാറുന്നുണ്ട്.അങ്ങനെ മാറുന്ന ആളുകളില്‍ നിന്നും ചെറിയൊരു ശതമാനം ജനങ്ങള്‍ മാത്രമേ തിരികെ ഹിന്ദു മതത്തില്‍ 'ഘര്‍ വാപ്പസ്സി' പോലുള്ള പദ്ധതി വഴി തിരികെ വരുന്നുള്ളൂയെന്നാണു മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

ഇപ്പോള്‍ കുറച്ചു പേര്‍ക്കും കൂടി ഇതിനു പിന്നിലുള്ള ഫാസിസ്റ്റ്‌ അജണ്ട മനസ്സിലായികാണും.അല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ വിശധീകരിക്കാം.......

ഹിന്ദു മതത്തില്‍ നിന്നും കൊഴിഞ്ഞു മറ്റു മതങ്ങളിലേക്ക് കുടിയേറുന്ന ഒരു ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ്  'ഘര്‍ വാപ്പസ്സി' വഴി തിരികെ പോകുന്നത്.ഫാസിസ്റ്റുകള്‍ എത്ര തലകുത്തി ശ്രമിച്ചാലും കൊഴിഞ്ഞുപോക്കിന്‍റെ പകുതി പോലും തിരികെ കൊണ്ടു വരാനാവില്ല.ഇതു മനസ്സിലാക്കിയ ഫാസിസ്റ്റ്‌ ശക്തികള്‍ക്ക് കൂടുതല്‍ കൊഴിഞ്ഞു പോക്കു തടയണം.അതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് നിലവിലുള്ള വിവാദങ്ങള്‍.സത്യത്തില്‍ അവര്‍ക്ക് ആവശ്യം ഈ ഒരു വിവാദം തന്നെയാണ്.ഈ വിവാദത്തിന്‍റെ മറയില്‍ കേന്ദ്ര സര്‍ക്കാര്‍ മത പരിവര്‍ത്തന നിരോധന നിയമം കൊണ്ടു വരും.അമിത്‌ ഷായെ പോലുള്ള നേതാക്കന്‍മാര്‍ ഇതു പലകുറി ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.സത്യത്തില്‍ അങ്ങനെ ഒരു നിയമം കൊണ്ടു വരാനുള്ള വഴി വെട്ടല്‍ മാത്രമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന ഘര്‍ വാപ്പാസി വിവാദം.

കാര്യങ്ങള്‍ ഈ നിലയ്ക്കു പോകുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അത്തരം ഒരു നിയമം അനായാസം കൊണ്ടു വരാം.കോടതി പോലും സര്‍ക്കാരിന് പിന്നില്‍ അണിനിരയ്ക്കും.മതേതരത്വ പാര്‍ട്ടികള്‍ക്ക് എല്ലാം സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ അത്തരം നീക്കത്തെ പിന്തുണയ്ക്കേണ്ടി വരും.

മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ വന്നു കഴിഞ്ഞാല്‍ അതെറ്റവും ബാധിക്കുന്നത് ഇസ്ലാം മതകാര്‍ക്കും,ക്രിസ്തു മതക്കാര്‍ക്കുമാണ്.കാരണം മതമാറ്റം വഴി ഈ രണ്ടു മതങ്ങള്‍ക്കും ധാരാളമായി ലഭിക്കുന്ന വിദേശ ഫണ്ട് നില്‍ക്കും.അതിനാല്‍ തന്നെ ഇന്ത്യയില്‍ മറ്റു മതസ്ഥര്‍ എല്ലാരും തന്നെ ഈ ഒരു നീക്കത്തെ ഇരു കയ്യും നീട്ടി സ്വികരിക്കും.അങ്ങനെ ഒരു സ്ഥിതി വന്നാല്‍ ഈ നാട്ടിലെ മുസ്ലിമുകളെയും,ക്രിസ്ത്യാനികളെയും ഈ നിയമത്തിന്‍റെ പിന്തുണയോടെ ഫാസിസ്റ്റുകള്‍ക്ക് പീഡിപ്പിക്കാനുള്ള അവസ്സരമാകും.

ഇനി ചിന്തിക്കുക ഈ വിവാദം ഇസ്ലാമുകളും,ക്രിസ്ത്യാനിളും കത്തിക്കണോ അതോ കെടുത്തണോയെന്നു.ഫാസിറ്റുകള്‍ അതിന്‍റെ എല്ലാ ഭീകരതയോടുംകൂടി നമ്മുടെ നാട്ടില്‍ അഴിഞ്ഞാടുന്ന ഈ അവസ്സരത്തില്‍ അവര്‍ വിരിക്കുന്ന കെണിയില്‍ ചെന്നു ചാടുകയെന്ന മണ്ടത്തരം നമ്മള്‍ കാണിക്കരുത്.അതു ഒരു പക്ഷെ നമ്മുടെ ഈ നാട്ടിലെ നിലനില്‍പ്പിനെ തന്നെ അസ്ഥിരപെടുത്തിയെന്നിരിക്കും.ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകല വിവാദങ്ങളെയും മൗനം കൊണ്ടു നേരിടുക.ഫാസിസ്റ്റ്‌ ചതികുഴികളില്‍ വീഴാതെ ഒഴിഞ്ഞു മാറി നടക്കുക.......

Sunday 14 December 2014

ഇന്ത്യന്‍ സര്‍ക്കാരിന് ജി സി സി രാജ്യങ്ങള്‍ വെറുമൊരു ചവറ്റുകുട്ടയോ??????????

          ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തില്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌.കേരളമടകമുള്ള സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നിലനില്‍പ്പ് തന്നെ ജി സി സി രാജ്യങ്ങളുടെ ഔദാര്യമാണ്.ഇങ്ങനെ കുറച്ചു രാജ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവിടെയുള്ള വലിയ ഒരു വിഭാഗം ജനത പട്ടിണിയും ദാരിദ്ര്യവുമായി കഴിയേണ്ടി വന്നേനെ.കുറച്ചു പേര്‍ കള്ളന്മാരും,കൊലപാതകികലുമൊക്കെയായി മാറിയേനെ.

       എന്താണു നമ്മുടെ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളിലെ പ്രവാസികളോടു മാത്രം ഈ ഒരു വെറുപ്പ്‌.യുറോപ്പിലെയും,അമേരിക്കയിലെയും,ആഫ്രിക്കയിലെയും,ഓസ്ട്രേലിയയിലെയും പ്രവാസികളോടു നമ്മുടെ എല്ലാ സര്‍ക്കാരുകള്‍ക്കും അനുഭാവപൂര്‍ണ്ണമായ നിലപാടുകലാനുള്ളതു.കാരണം അവിടെയൊക്കെയുള്ളവര്‍ നല്ല ജോലി ചെയ്യുന്നു എന്നുള്ളതാണോ?

      നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന പൈസയുടെ നൂറിലോന്നുപോലും ഈ പറഞ്ഞ ജി സി സി രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്നു കിട്ടുന്നില്ല.പിന്നെ ആകെയുള്ള ഒരു ഗുണം ഇവിടത്തെ കുറെ ഗുണമില്ലാത്ത ജനങ്ങള്‍ അറബി നാടുകളിലെ മരുഭൂമിയാകുന്ന ചവറ്റുകുട്ടയില്‍ തള്ളപ്പെടുന്നു.ഗുണമില്ലാത്ത ജനങ്ങളായതിനാല്‍ അവര്‍ രാജ്യത്തില്‍ നിന്നു എത്രയും കുറയുന്നോ അത്രയും ഗുണമാണ് പോലും.റേഷനും,തൊഴില്ലിലായ്മ പെന്‍ഷനുമെങ്കിലും സര്‍ക്കാരിനു ലാഭികാമല്ലോയെന്നു.പിന്നെ കേരളം പോലൊരു ദരിദ്ര സംസ്ഥാനത്തിനു വിദ്യാസമ്പന്നരെ പോലും താങ്ങാന്‍ പറ്റാത്തതിനാല്‍ ചവറുകളുടെ ശതമാനം വളരെ കൂടുതലാണ് പോലും.എങ്ങനെഇരിക്കുന്നു സുഹൃത്തുക്കളെ നമ്മുടെ സര്‍ക്കാരിന്‍റെ പ്രധിനിധിയുടെ വാക്കുകള്‍?

         അതെ കയ്പ്പുള്ള യാഥാര്‍ത്യങ്ങള്‍ നാം ഇനിയെങ്കിലും മനസ്സിലാക്കണം.നമ്മുടെ സര്‍ക്കാരിനു ജി സി സി പ്രവാസിയെന്നു പറഞ്ഞാല്‍ ഇത്രയേയുള്ളു.കുറെ ചവരുകളെ നിക്ഷേപിക്കുന്ന ഒരു ചവറ്റുകുട്ടമാത്രമാണ് ജി സി സി രാജ്യങ്ങളെന്നു ചുരുക്കം.

Sunday 2 November 2014

ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ?

          കേരളം ഒരു പ്രത്യേക ഭൂപ്രകൃതിയാണ്.ലോകത്തില്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ആണുങ്ങളാണ് മുന്‍പില്‍.അതു മനുഷ്യനിലെന്നല്ല സകല ജീവജാലങ്ങളിലും അങ്ങനെ തന്നെ.പക്ഷെ ഇങ്ങു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സംഗതി മറിച്ചാണ്.മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെക്കാള്‍ പതിന്‍മടങ്ങ്‌ സുന്ദരികളാണ്.ഇവിടെയുള്ള തൊണ്ണൂറു ശതമാനം പുരുഷന്മാരും സുന്ദരന്മാരല്ലയെന്നു മാത്രമല്ല വിരൂപരും കൂടിയാണ്.നീളവുമില്ല,മസ്സിലുമില്ല,എന്നാല്‍ കുടവയറും വിയര്‍പ്പുനാറ്റവും വേണ്ടുവോളമുള്ള ഒരു കൂട്ടം മാംസപിണ്ടങ്ങള്‍ മാത്രമാണ് ഇവിടത്തെ പുരുഷന്മാരിലെ വലിയൊരു വിഭാഗം.

        ഇത്തരമൊരു സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഇവിടത്തെ പുരുഷന്മാര്‍ ഇത്രയധികം സദാചാരവാദികളായി മാറിയത് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.കാരണം ഇവിടത്തെ സാഹചര്യപ്രകാരം ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരും കല്യാണം കഴിച്ചിരിക്കുന്നത് അവരെക്കാളും സൗന്ദര്യമുള്ള സ്ത്രികളെയാവും.തന്നെക്കാള്‍ സുന്ദരിയായ ഭാര്യ എന്ന സ്ഥിതിയില്‍ മിക്കവാറും വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ അവസ്ഥിയാലാവും.അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും തന്‍റെ ഭാര്യയെ മറ്റൊരു പുരുഷന്‍കാണുന്നത് എന്ന നിഗമനത്തില്‍ ഇവിടത്തെ പുരുഷന്‍മാര്‍ എത്തി ചേര്‍ന്നു.കേരളത്തിലെ ഇന്നു കാണുന്ന വികൃതമായ സദാചാര കോമാളി നിയമങ്ങള്‍ക്ക് തുടക്കമാവുന്നത് ഇങ്ങനെയാണ്.

       എന്നാല്‍ കാലം മാറി,സാഹചാര്യങ്ങള്‍ മാറി.ഇന്നു കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷനു സമാനമായി വിദ്യാഭ്യാസം നേടിയിരിക്കുന്നു.സ്ത്രികള്‍ ഇന്നു അവരുടെ ഇഷടാനുസരണം തന്നെ ഇണയെ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ വലിയ ഒരു വിഭാഗം പുരുഷന്മാര്‍ക്കും കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്.വിദ്യഭ്യാസമില്ലത്തവര്‍,സൗന്ദര്യമില്ലത്തവര്‍,സ്വത്തും പണവുമില്ലാത്തവര്‍,ഗള്‍ഫുകാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.ഇന്നത്തെ സ്ത്രികള്‍ കല്യാണം കഴിക്കുമ്പോള്‍ തങ്ങളുടെ വരന്‍ സുന്ദരനാണോ,വിദ്യാഭ്യാസമുള്ളവനാണോ,സ്വത്തുള്ളവരാണോ,ഗള്‍ഫില്‍ അറബിയുടെ അടിമജോലിക്കാരാണോ എന്നൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ട്.ഏതെങ്കിലും കാരണവശാല്‍ തങ്ങളെ കല്യാണം കഴിക്കാന്‍ വരുന്നവന്‍ പോരാ എന്നു തോന്നിയാല്‍ ആ ബന്ധം അവിടെ വെച്ചു മുറിച്ചു കളയുകയാണ്.പ്രണയത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല.തങ്ങള്‍ക്കു ചേര്‍ന്ന പുരുഷനെ മാത്രമേ ഇന്നത്തെ സ്ത്രികള്‍ പ്രണയിക്കാനും തിരഞ്ഞെടുക്കുന്നുള്ളൂ.പിന്നെ ചില സ്ത്രികള്‍ തല്‍കാല ടൈം പാസിനായി ഏതെങ്കിലും പോങ്ങന്മാരെ പഞ്ചാരയടിക്കുന്നുണ്ടാവാം.പക്ഷെ അതിനും അവര്‍ പണമുള്ളവരെയേ തിരഞ്ഞെടുക്കു.

      ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട കുരുട്ടുബുദ്ധിക്കാര്‍ ഇവിടത്തെ പുരുഷന്‍മാരുടെ ഇടയിലുണ്ട്.ഗുണമുള്ള ആണിനു മാത്രം പെണ്ണ് എന്ന ഇന്നത്തെ സാഹചര്യത്തിന് വഴിവെച്ചത് സ്ത്രികളുടെ വിദ്യാഭ്യാസമാണ് എന്നു മനസ്സിലാക്കിയ ഈ കുട്ടര്‍, എങ്ങനെയും സ്ത്രികളുടെ വിദ്യാഭ്യാസത്തിനു തടയിടുവാനുള്ള നടപടികള്‍ക്കായി ശ്രമിച്ചു തുടങ്ങി.സ്ത്രികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കുക എന്ന ആവശ്യം വന്നത് ഇങ്ങനെയോടു ദുരുദ്ദേശം മനസ്സില്‍ വെച്ചോണ്ട് മാത്രമാണ്.എന്നാല്‍ അത്തരം കുരുട്ടു ബുദ്ധിക്കാരുടെ ഉദ്ദേശം മനസ്സിലാക്കിയ സര്‍ക്കാര്‍ അവര്‍ക്കിട്ടു ഒരു കൊട്ടു കൊടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് തന്നെ സ്ത്രികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നു എന്നു പുനര്‍ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു(കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത).

          അതെ ഇന്നത്തെ ചുംബന സമരം കേരള സാംസ്കാരിക ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ട്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.ഒരു പെണ്ണിനെ നേരെ ചൊവ്വേ കാണണമെങ്കില്‍ വേശ്യാലയത്തെയും നീലചിത്രങ്ങളെയും മാത്രം ആശ്രയിക്കേണ്ടി വരുന്ന വിരൂപരായ നപുംന്സകങ്ങള്‍ക്ക് ഇത്തരം സമരത്തോടെ അടങ്ങാത്ത രോക്ഷം ഉണ്ടാകാം.അവരോടു എനിക്ക് പറയാനുള്ളത് നെറ്റില്‍ പുതിയ വല്ല വീഡിയോകളും വന്നു കാണും.അതു പോയി കണ്ടു തല്‍കാലം ആശ്വസിക്കുക.അല്ലാതെ നേരായ രീതിയില്‍ ഒരു പെണ്ണിനെ നിങ്ങള്‍ക്ക് എന്തായാലും കിട്ടാന്‍ പോകുന്നില്ല.ചുംബനം എന്നൊക്കെ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.പിന്നെ കുറച്ചു പണമുണ്ടെങ്കില്‍ ഏതെങ്കിലും വേശ്യ തെരുവിലെ എച്ചില്‍പിണ്ടങ്ങളെയോ, അല്ലെങ്കില്‍ ജപ്പാന്‍ കമ്പനികള്‍ ഇറക്കുന്ന റബര്‍ പാവകളെയോ കിട്ടിയേക്കും.പക്ഷെ അതും ഏതാനും മണിക്കൂര്‍ നേരത്തേക്ക്‌ മാത്രമാവും എന്നു മറക്കരുത്.

Friday 17 October 2014

ഗള്‍ഫ്‌ മലയാളികള്‍ നാലാംകിട സൈബര്‍ ഗുണ്ടകാളോ?

        കേരളത്തെ സംബന്ധിച്ചേടത്തോളം ഗള്‍ഫ് ഒരു പുണ്യഭൂമിയാണ്.കാരണം പഠിപ്പും വിദ്യാഭ്യാസവുമില്ലാതെ കവലകളിലും,ബസ്‌ സ്റ്റോപ്പുകളിലും,പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞും നാട്ടുകാരുടെ പരദൂഷണം പറഞ്ഞും,തേങ്ങയും മാങ്ങയും മോഷ്ടിച്ചും ഭരണകൂടത്തിനും,പൊതുസമൂഹത്തിനും കാല്‍കാശിന്‍റെ ഗുണമില്ലാതിരുന്ന ഒരു വലീയ ജനസമൂഹത്തെ ദത്തെടുത്തു അവിടെ ചുരുങ്ങിയത് അവരുടെ കക്കൂസും,ആസനവും വൃത്തിയാക്കുന്ന പണിയെങ്കിലും നല്‍കി നമ്മുടെ നാടിന്‍റെ ക്രമസമാധാനം തന്നെ മെച്ചപ്പെടുത്തിയ ഒരു വലീയ പുണ്യഭൂമി തന്നെയാണ് ഗള്‍ഫ് മരുഭൂമികള്‍.ഇന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളും കഞ്ഞികുടിച്ചു കഴിയുന്നതിനു പിന്നില്‍ എണ്ണപാടങ്ങള്‍ കൊണ്ടു അനുഗ്രഹീതമായ ഈ പുണ്യഭൂമിയുള്ളത് കൊണ്ടു മാത്രമാണ്.

     എന്നാല്‍ കേരളത്തില്‍ ചണ്ടികളായി ജീവിച്ചു തീര്‍ക്കേണ്ടിയിരുന്ന ഈ ജനവിഭാഗം അവിടെ ഗള്‍ഫ്‌ പുണ്യഭൂമിയില്‍ അറബികളുടെ കക്കൂസും ആസനവും വരെ വൃത്തിയാക്കികൊണ്ടു ജീവിക്കാനുള്ള പണം കണ്ടെത്തിയതോടെ സ്വന്തം ജനമാവാസനയായ പരദൂഷണവും,കുത്തിതിരുപ്പും അസൂയയും വീണ്ടും പോടീ തട്ടി പുറത്തെടുത്തിരിക്കുന്നു എന്നു വേണം കഴിഞ്ഞ കുറെകാലങ്ങളായുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുക.സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റുമൊക്കെ വിദ്യാഭ്യാസവും,സംസ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഗള്‍ഫ്‌ക്കാര്‍ക്കുപോലും ലഭ്യമായ ഈ കാലത്ത് ഇത്തരക്കാരുടെ ശല്യം പെരുകിയില്ലെങ്കിലേ അത്ഭുതമുള്ളു.ഇന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്ന സകല വഷളത്തരങ്ങളുടെയും പിന്നില്‍ പ്രധാനമായും കുറെ വിവരദോഷികളും,അല്പ്പന്മാരുമായ ഗള്‍ഫ്‌ പ്രവാസികള്‍ മാത്രമാണ്.

     ഈ അടുത്തകാലത്ത് വിവാദമായ സകല സംഭവങ്ങളിലും തെറിയഭിക്ഷേകം വാരി വിതറി നാം മലയാളികളെ മുഴുവന്‍ നാറ്റിച്ചിരിക്കുകയാണ് ഈ അറബി വേലക്കാര്‍.ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന പത്രം മലയാളികളെ വിശേഷിപ്പിച്ചത് സൈബര്‍ ഗുണ്ടകള്‍ എന്നാണു.എന്താ ചെയ്യാ.നാട്ടില്‍ നിന്നാല്‍ ഇവര്‍ പട്ടിണികിടന്നു പിടിച്ചുപറിയും,മോഷണവുമായി ബാക്കിയുള്ളവരുടെ ക്രമസമാധാനവും തകരുമായിരുന്നു.അത്തരക്കാര്‍ മൊത്തം അറബിവേലയ്ക്കായി അങ്ങ് ഗള്‍ഫില്‍ പോയാപ്പോള്‍ ഇനിയിപ്പം നന്നായിക്കോളും എന്നു കരുതിയ നമ്മളെ പോലത്തെ വിദ്യാസമ്പന്നരും,സംസ്കാരവുമുള്ള നല്ല മലയാളികള്‍ ശശിയായി എന്നു പറഞ്ഞാല്‍ മതിയെല്ലോ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിരലില്‍ എണ്ണാവുന്ന രാജ്യക്കാര്‍ മാത്രമറിയുന്ന ഒരു കൂതറ ക്രിക്കെറ്റ് കളിക്കാരനെ ലോകം മുഴുവനറിയുന്ന മാറിയ ഷറപ്പോവ എന്ന സുന്ദരി അറിയില്ല എന്നു ഒരു സത്യം പറഞ്ഞപ്പോള്‍ കണ്ടതാണ് ഗള്‍ഫ്‌ പ്രവാസികളുടെ ഭാഷസൗകുമാര്യം.എന്തൊക്കെ തെറിയാണ് ആ പാവം റഷ്യക്കാരിയെ അവരുടെ പേജില്‍കേറി വിളിച്ചത്.അതും മലയാളത്തില്‍ എന്നതാണ് തമാശ.ദേ ഇപ്പോള്‍ പുതിയ ഒരു റിപ്പോര്‍ട്ട് കൂടി വന്നിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്അപ്പ്‌ വഴി പ്രചരിച്ച സരിതയുടെ അശ്ലീല വീഡിയോ പടര്‍ത്തിതും അധികവും ഈ ഗള്‍ഫ്‌ പ്രവാസികളാണ് പോലും.എനിക്ക് ഇവരോടു ചോദിക്കാനുള്ളത്...ഹേ വിവരംകെട്ട അറബിവേലക്കാരെ നിങ്ങള്‍ക്ക് അവിടെ ഒരു പണിയുമില്ലേ?ഒന്നുമില്ലെങ്കില്‍ അവിടെയുള്ള ഒട്ടകത്തിന്‍റെ കൂടി ആസനം കഴുകി വൃത്തിയാക്കുക.

       ഈ ലേഖനതിനായി ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ നല്ലവരും അധ്വാനശീലരുമായ നല്ല ഗള്‍ഫ്‌ പ്രാവാസികള്‍ക്ക് വേദനിക്കുമെന്നു എനിക്കറിയാം.നിങ്ങളോട് എനിക്കു പറയുവാനുള്ളത്.ദയവു ചെയ്തു നിങ്ങള്‍ എന്നോടു ക്ഷമിക്കുക.ഇത്തരക്കാരെകൊണ്ടു നിങ്ങളും,ഞങ്ങളും ഉള്‍പ്പടെയുള്ള നല്ല മലയാളികള്‍ക്കും കൂടി ചീത്തപെരാവുകയാണ്.ആയതിനാല്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ അനിവാര്യമാണ്.പിന്നെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസവും,കഴിവുമില്ലാത്ത അലവലാതി ഗള്‍ഫ്‌ പ്രവാസികളോട് ഞങ്ങള്‍ നാട്ടിലെ മലയാളികള്‍ക്ക് പറയാനുള്ളത്, നിങ്ങള്‍ ദയവു ചെയ്തു അറബികളുടെ ആസനം കഴുകി നല്ലവണ്ണം കുളിക്കുക.അല്ലാതെ അതിന്‍റെ നാറ്റം ഓണ്‍ലൈന്‍ വഴി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ തെറി വിളിച്ചു നാറ്റിക്കരുത്.ആസനം മര്യാദക്ക് കഴുകാത്തപ്പോള്‍ അറബികള്‍ നിങ്ങളെ വിളിക്കുന്ന തെറികള്‍ നിങ്ങളുടെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്തുക.

Sunday 12 October 2014

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത

           പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നു ആക്കുന്നതിനെ സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതു ഏവരും അറിഞ്ഞു കാണുമല്ലോ.വര്‍ഷങ്ങളായി ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പോലും വിവാഹ പ്രായം പതിനെട്ടിലും കുറവാണ് എന്നതാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന ന്യായം.പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു നീക്കത്തിന്‍റെ പ്രായോഗികമായ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

         ഇന്നു നമ്മുടെ രാജ്യത്ത് പതിനെട്ടു വയസ്സില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളില്‍ 95 ശതമാനംപേര്‍ക്കും പിന്നീടുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ഈ വിഷയത്തില്‍ ഒരു മാറ്റം ആവശ്യമുണ്ട് എന്നു വാദിക്കാനുള്ള പ്രധാന കാരണം.നമ്മുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഈ അടുത്തകാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും പതിനാറാക്കണം എന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയരുകയുണ്ടായി.വികസിത രാജ്യങ്ങളില്‍ പോലും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ നിയന്ത്രണമില്ല എന്നായിരുന്നു അവര്‍ ഉന്നയിച്ച ന്യായം.എന്നാല്‍ സത്യത്തില്‍ ഇത്തരമൊരു ആവശ്യം ഉയരാനുള്ള കാരണം നമ്മുടെ സാഹൂഹ്യഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്.ഇന്ന് നമ്മുടെ സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുന്നു.നമ്മുടെ സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പരിണിത ഫലമായി നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചു.അതിനാല്‍ തന്നെ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരുവനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്നത്തെകാലത്തെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.അവരുടെ രക്ഷിതാക്കളും അത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നു.ഇതിന്‍റെ ഫലമായി വലിയ ഒരു വിഭാഗം ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.പത്താം ക്ലാസും,ചിലപ്പോള്‍ കഷ്ടി പ്ലസ്‌ ടൂവും മാത്രം വിദ്യാഭ്യാസമുള്ള പല യുവാക്കളും ഗള്‍ഫ്‌ നാടുകളില്‍ പോയി ജോലി ചെയ്താണ് ജീവിതം കഴിക്കുന്നത്‌.അങ്ങനെ ഒരു വലിയ ഒരു വിഭാഗം നമ്മുടെ സംസ്ഥാനത് നിലവില്‍നില്‍ക്കെ പെണ്‍കുട്ടി ഇന്നു കാണുന്ന വിധത്തില്‍ വിദ്യാഭ്യാസം നേടുന്നത് നമ്മുടെ സാമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചില്ലറയല്ല.പഴയകാലങ്ങള്‍ക്ക് വിഭിന്നമായി ഇന്നു ഗള്‍ഫ്‌ പ്രവാസികള്‍ക്ക് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാകുന്നതിന്‍റെ ഏറ്റവും പ്രധാനമായ കാരണവും ഇതു തന്നെ.

           ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുവാന്‍ വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.ഇന്നു പെണ്‍കുട്ടികള്‍ നേടുന്ന ഉന്നത വിദ്യാഭ്യാസത്തിനു തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം.ഇന്നു നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പിന്നീടുള്ള വിദ്യാഭ്യാസം തടസ്സപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.അതു മാത്രമല്ല പതിനാറു വയസ്സ് എന്ന് പറയുമ്പോള്‍ കഷ്ടിച്ച് പത്താം ക്ലാസ്സ് മാത്രം കഴിയുന്ന പ്രായമാണ്.ആ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്നു പത്താം ക്ലാസ്സും ഗുസ്തിയും മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ അടിമകളായി കൂലിവേല ചെയ്തു ജീവിക്കുന്ന പ്രവാസി വിഭാഗത്തിനും പെണ്ണു കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.ഈ ആവശ്യത്തിന്‍റെ പിന്നിലുള്ള ദുരുധ്വാശം ഇതുമാത്രമാണ്.

       ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ളത്.പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നു ഇരുപത്തൊന്നാക്കുന്നതോടെ അവര്‍ക്ക്  ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.അപ്പോള്‍ ചിലര്‍ ചോദിക്കും ഇത്തരമൊരു നിയമം ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള കനത്ത പ്രഹരമാവില്ലേയെന്നു.ഒരു വിദ്യാഭ്യാസ സമൂഹത്തില്‍ ലൈംഗികത ഒരു വിഷയമേയല്ല.മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു സമൂഹത്തില്‍ പൂര്‍വ്വ ലൈംഗീക ജീവിതമോന്നും പില്‍കാല ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതാണ് സത്യം.അതുമാത്രമല്ല ഇന്നു നാം കാണുന്ന തരത്തിലുള്ള അവിഹിത ബന്ധങ്ങളും കുറയുകയും ചെയ്യുന്നതാണ്.ഓര്‍ക്കുക ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ്‌ പ്രവാസികളുടെ ഭാര്യമാരുടെ ഇടയിലാണ് എന്നതും ഈ അവസ്സരത്തില്‍ ഓര്‍ക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കുന്നതിനെ നമ്മുടെ വിദ്യാഭ്യാസ സമൂഹം ഇരുകയ്യും നീട്ടി സ്വികരിക്കുന്നതാണ്.

Sunday 5 October 2014

ഓ രാജഗോപാലന്‍റെ തോല്‍വി:പണി കിട്ടുന്നത് സഞ്ജുവിനോ?

       ഈ കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഓ രാജഗോപാലന്‍ മിന്നുന്ന പ്രകടനം നടത്തി ചരിത്രത്തിലാദ്യാമായി ബി ജെ പ്പിയെ രണ്ടാം സ്ഥാനത് എത്തിച്ചത് ഏവര്‍ക്കും അറിയാമല്ലോ.തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പേ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥിയും വിവാദനായകനുമായ ശ്രിമാന്‍ ശശി തരൂര്‍ ഒരു സഭയില്‍ ചെന്നു വോട്ടു മറിക്കണം എന്നു അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പ് കൊണ്ട്, മുമ്പേ തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം കൂടിയായിരുന്നു അത്.തിരുവനന്തപുരം പാര്‍ലിമന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയ ശ്രീ ഓ രാജഗോപാലന്‍, ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതാണ് അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം എന്നു പകല്‍ പോലെ വ്യക്തമായതുമാണ്.

     ഇനി നമ്മള്‍ക്ക് വിഷയത്തിലേക്ക് കടക്കാം.അന്നു ഓ രാജഗോപാലന്‍റെ തോല്‍വിക്കു ചുക്കാന്‍ പിടിച്ച ചില ന്യൂനപക്ഷ വിഭാഗങ്ങളെ കിട്ടുന്നിടത്ത് വെച്ച് പണി കൊടുത്തു പ്രതികാരം തീര്‍ക്കുക എന്നതാണ് ഇപ്പോളത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.അതിന്‍റെ ഒരു ഉദാഹരണമാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ യുവ ക്രിക്കെറ്ററുടെ അനുഭവം നമ്മുക്കു കാട്ടി തരുന്നത്.തിരുവന്തപുരത്തെ ഒരു ന്യൂനപക്ഷ കുടുംബത്തില്‍ ജനിച്ച സഞ്ജുവിന്‍റെ കരിയര്‍ തന്നെ അവതാളത്തിലാക്കിക്കൊണ്ടാണ് സമീപകാലങ്ങളിലെ ബി സി സി ഐ നടപടികള്‍ മുന്നോട്ടു പോകുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനായി ടീമില്‍ ഉള്‍പെട്ട സഞ്ജുവിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാതെയിരുന്നതും ഒരു പക്ഷെ അണിയറയില്‍ നടക്കുന്ന ഇത്തരം ചരടുവലികളുടെ ഭാഗമാവാം.നാലാം മല്‍സരത്തില്‍ തന്നെ പരമ്പര ഉറപ്പാക്കിയ ഇന്ത്യയുടെ അവസാന കളിയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് രോഷതോടെയാണ് സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്.അന്നു അതിറെയൊക്കെ പഴി ക്യാപ്റ്റനായ ധോണിയില്‍ എത്തിചേര്‍ന്നെങ്കിലും ഇതിന്റെയൊക്കെ മൂല കാരണം മറ്റു പലതുമാണ് എന്നാണു അണിയറ സംസാരം.

     മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ധാക്ഷണ്യം ഒഴിവാക്കിയിരിക്കുന്നു.മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏത്തപെട്ട ശീശാന്തിന്‍റെ അമ്മ ഒരു ബിരിയാണി തിന്നാല്‍ വരെ വാര്‍ത്തയാക്കിയിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അവഗണനയെ കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധെയാമാണ്.ദീപസ്തംപം മാഹാശ്ചാര്യം, പക്ഷെ നമ്മുക്കും കിട്ടണം പണം.അത്ര തന്നെ.എന്തായാലും മതങ്ങളുടെയും ,പാര്‍ട്ടികളുടെയും മത ഭ്രാന്തു കാരണം കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ പാവം സഞ്ജു എന്നു കരുതേണ്ടിയിരിക്കുന്നു.

Sunday 21 September 2014

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ?

            സത്യത്തില്‍ ഈ ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ല.കാരണം ഇന്ത്യന്‍ പാര്‍ലിമെന്‍റ് ഇന്നേവരെ കണ്ട ഏറ്റവും കഴിവുകെട്ട എം പി എന്ന റെക്കോര്‍ഡും ക്രിക്കറ്റ് ലോകത്തിലെ ഈ റെക്കോര്‍ഡ്‌ തമ്പുരാനു(അതില്‍ എല്ലാം തന്നെ ടീമിന് ഗുണമില്ലത്തതാണെങ്കിലും) സ്വന്തമായിരിക്കുന്നു എന്നു വേണം കരുതാന്‍.എം പിയായിട്ടു രണ്ടു വര്‍ഷത്തിനു മുകളിലായെങ്കിലും ഇത് വരെ ഇദ്ദേഹം സഭയില്‍ പങ്കെടുത്ത ദിവസത്തിന്‍റെ എണ്ണം രണ്ടക്കം എത്തിയിട്ടില്ല എന്ന അത്യന്തം ഭീകരമായ വസ്തുതയുമുണ്ട്.അതിലും ഭീകരം എം പിയെന്ന നിലയ്ക്ക് രണ്ടു വര്‍ഷമായി ഇദ്ദേഹത്തിന് മണ്ഡല വികസനത്തിന്‌ അനുവദിക്കപെട്ട കോടികളില്‍ ഒരു നായ പൈസ പോലും ചിലവാക്കിയിട്ടില്ല എന്ന സത്യമാണ്!ക്രിക്കറ്റില്‍ ഉള്‍പ്പടെയുള്ള ഇദ്ദേഹത്തിന്‍റെ പല പൊള്ളത്തരങ്ങളും ഇതിനു മുമ്പ് തന്നെ ഞാന്‍ ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്.അന്നൊക്കെ ലഭിച്ച ബുദ്ധിമാന്മാരുടെ അഭിനന്ദനങ്ങളും,വിഡ്ഢികളുടെ തെറി വിളികളും പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ ഇത് എഴുതുന്നത്‌.

        രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതും അതിനു തൊട്ടു പിന്നാലെ ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ രാജ്യ സഭ എം പി ആയി നോമിനേറ്റ് ചെയ്ത വാര്‍ത്തയും പുറത്തു വന്നത് അന്ന് തന്നെ അപൂര്‍വ്വം ചില കേന്ദ്രങ്ങളില്‍ അസ്വാസ്ഥ്യം സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ ആരാധന മൂത്തു വിഡ്ഢികളായി തീര്‍ന്ന ഇന്ത്യന്‍ ജനതയുടെ ദൈവമായ ഇദ്ദേഹത്തെ തൊടാന്‍ ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,മാധ്യമങ്ങള്‍ക്കും ഭയമായിരുന്നു.ഇന്ത്യയുടെ അഭിനവ ഉരുക്കു മനുഷ്യനായ ഇപ്പോഴത്തെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പോലും തന്‍റെ പാര്‍ട്ടിയുടെ എതിരാളികളായ കോണ്‍ഗ്രസ്‌ നടത്തിയ ഈ നാറിയ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ മാളത്തില്‍ ഒളിച്ചതും നാം എല്ലാവരും കണ്ടതാണ്.സത്യത്തില്‍ ഇന്ത്യന്‍ ജനതയുടെ അന്തമായ താരാരധന ഇദ്ദേഹം ചില അവസരവാദി രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ നുഴഞ്ഞു കയറുവാനായി വിദഗ്ദ്ധമായി ഉപയോഗപെടുത്തി എന്നു വേണം കരുതാന്‍.

       മുമ്പ് കപ്പില്‍ദേവിനും,മോഹന്‍ലാലിനും,എം എസ് ധോണിക്കും പട്ടാളത്തിന്റെ ഉയര്‍ന്ന പദവികള്‍ ബഹുമാന സൂചകമായി നല്‍കിയതിനെ വിമര്‍ശിച്ച ജനങ്ങള്‍ ആരും തന്നെ നമ്മുടെ ജനാധിപത്യ ശ്രീകോവിലിനു അകത്തു നടക്കുന്ന ഈ നിക്രിഷ്ട്ടമായ സംഭവങ്ങളില്‍ ഒരക്ഷരം പോലും ഇതു വരെ ഒരിടത്തും പ്രതികരിച്ചു കാണുന്നില്ല.മോഹന്‍ലാലിന് പട്ടാള പദവി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ തടിയുമായി ഇടകലര്‍ത്തി ഫോട്ടോ ഷോപ്പ് കോമാളിത്തരങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒറ്റ കലാകാരനും ഈ കാര്യത്തില്‍ മിണ്ടുന്നില്ല.മോഹന്‍ലാലും,കപ്പില്‍ ദേവും,ധോനിയുമോക്ക ഒന്നുമില്ലെങ്കിലും വര്‍ഷത്തില്‍ മൂന്നു നാല് ദിവസങ്ങള്‍ എങ്കിലും അവരുടെ പദവിയെ ന്യായിക്കരിക്കും വിധം പരിശീലങ്ങള്‍ നടത്താറുണ്ട്.അതിന്റെ ഗുണം അവര്‍ ഉള്‍പ്പെടുന്ന രേജിമെണ്ടുകളില്‍ കാണാനുമുണ്ട്.എന്നാല്‍ ഇതിന്‍റെ നേരെ വിപരിതമാണ് നമ്മുടെ ക്രിക്കറ്റ്‌ ദൈവത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.ഇദ്ദേഹത്തിന്‍റെ പ്രശസ്തിയില്‍ അക്രിഷ്ട്ടരായ വ്യോമസേന ജനങ്ങളെ ആകര്ഷിക്കുവനായി ഇദ്ദേഹത്തെ മാര്‍ഷല്‍ പദവി നല്‍കി ബഹുമാനിച്ച കാര്യം ഇവിടെയുള്ള സകല മാധ്യമങ്ങളും ആഘോഷിച്ചിരുന്നല്ലോ.എന്നാല്‍ പിന്നീട് ഇദ്ദേഹം ഉള്‍പ്പെട്ട വ്യോമസേനയില്‍ ആളുകള്‍ ചേരുന്നത് വന്‍ തോതില്‍ കുറയാനിടയായ സാഹചര്യം മനസ്സിലാക്കിയ അവര്‍ താങ്കളുടെ തെറ്റ് തിരുത്തി ഇദ്ദേഹത്തിന് നല്‍കിയ പദവി തിരിച്ചെടുത്ത കാര്യം മാധ്യമങ്ങള്‍ അന്തസോടെ മുക്കുകയോ,പ്രാധാന്യം നല്‍കാതെയോ ആക്കി മാറ്റി.

        അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ്‌ കാണിക്കണം.എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ എം പി സ്ഥാനത്തു നിന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള അനവധി മഹാരഥന്മാര്‍ വാണ ഇന്ത്യയിലെ ഏറ്റവും വലിയ മതേതരത്വ പാര്‍ട്ടിക്ക് കനത്ത കറയാവുന്നതാണ്.ക്രിക്കെറ്റ് ദൈവമെന്നു ഇദ്ദേഹത്തെ വിളിച്ച ജനങ്ങള്‍ക്ക്‌ പാര്‍ലിമെന്റിലെ ചെകുത്താന്‍ എന്നു മാറ്റി വിളിക്കുവാന്‍ ആഗ്രഹിക്കില്ല.അവരെ കൊണ്ടു അങ്ങനെ വിളിപ്പിക്കരുത്........