Saturday 30 November 2013

ആധുനീക മിമിക്രി ദരിദ്രരുടെയും,വിരൂപരുടെയും കലയോ?

          ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ,ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്.ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്‍മാരുടെയും,വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.

        അതെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യാഥാര്‍ത്ഥ്യം ഇത് തന്നെയാണ്.ഇന്നത്തെ പുതു തലമുറ മിമിക്രിക്കാര്‍ എല്ലാം തന്നെ സമൂഹത്തിലെ ഏറ്റവും താഴെകിടയില്‍ പെടുന്ന ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാകുന്നു.അവരില്‍ ബഹുഭൂരിപക്ഷം പേരും സൌന്ദര്യമില്ലാത്ത വിരുപരാണ് എന്നുള്ളതും മറ്റൊരു ശ്രദ്ധിക്കാപെടാത്ത വസ്തുത.

       എന്താണ് ഇതിനുള്ള കാരണം എന്ന് ആലോചിച്ചു അധികം തല പുകഞ്ഞു ആലോചിക്കേണ്ട കാര്യമൊന്നുമില്ല.ഇതിനുള്ള കാരണവും നമ്മുടെ കോപേറേറ്റ് മാധ്യമങ്ങളാണ്.ഇന്നത്തെ കാലത്ത് വേദികളില്‍ അവതരിപ്പിക്കുന്ന മിമിക്രിയേക്കാള്‍ കൂടുതല്‍ സ്വികരിത വീട് മുറികളില്‍ എത്തുന്ന ചാനല്‍ കോമഡി ഷോകള്‍ക്കാണ് എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.ഇത്തരം കോമഡി പരിപാടികളുടെ നിര്‍മാതാക്കളായ കോപേറേറ്റ് മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ പോളിസി തന്നെയാണ്.അതായത് സമൂഹത്തിലെ താഴെകിടയില്‍ ജീവിക്കുന്ന ആളുകളുടെ ജീര്‍ണ്ണതകള്‍ മുതലെടുത്തു അവരുടെ ജന്മസിദ്ധമായ വൈരൂപ്യം വിറ്റു കാശ് ഉണ്ടാക്കുന്ന പരിപാടി.

       മിമിക്രി എന്ന കോപ്രായം തന്നെ സത്യത്തില്‍ ഒരു വൈരൂപ്യമാണ്.ഈ കല കേരളത്തില്‍ അല്ലാതെ ലോകത് മറ്റെവിടെയെങ്കിലും ഇത് പോലെ പ്രചാരത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയം.സത്യത്തില്‍ മിമിക്രി എന്ന് പുറം രാജ്യങ്ങളില്‍ പറയുന്ന കല പക്ഷികളുടെയും,മൃഗങ്ങളുടെയും,യന്ത്രങ്ങളുടെയുമൊക്കെ ശബ്ദം അനുകരിക്കുന്ന ഒരു കല മാത്രമാണ്.ആദ്യ കാലങ്ങളില്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന മിമിക്രിയും അത് പോലെ തന്നെയായിരുന്നു.എണ്‍പതുകളില്‍ അത്തരം നല്ല മിമിക്രിക്ക് കിട്ടിയ സ്വികാരിത തന്നെയാണ് ആ മേഖലയിലെ പില്‍കാല ദുരന്തങ്ങളുടെയും യഥാര്‍ത്ഥ കാരണം.എണ്‍പതുകളില്‍ രസമുള്ള ഒരു കലയായിരുന്ന മിമിക്രി പില്‍കാലത്ത് ഒരു കച്ചവട വസ്തുവായി മാറുന്ന ദയനീയ അവസ്ഥയിലേക്ക് മാറി.മൃഗങ്ങളുടെയും,പക്ഷികളുടെയും,യന്ത്രങ്ങളുടെയുമൊക്കെ ശബ്ദങ്ങള്‍ക്ക് പകരം ജീവിച്ചിരിക്കുന്നതും,മരിച്ചവരുമായിട്ടുള്ള പല പ്രശസ്തരുടെയും ശബ്ദ,ചേഷ്ട അനുകരണമായി മിമിക്രി അധപധിക്കുന്ന കാഴച്ചയാണ് പിന്നീട് നാം കണ്ടത്.മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ ആഹ്ലാതം കണ്ടെത്തുന്ന മലയാളികളുടെ നാറിയ മനസ്ഥിതി അതിനൊക്കെ വളമായി മാറുകയും ചെയ്തു.ഇതിന്‍റെയൊക്കെ ഏറ്റവും നൂതനമായ മുഖമാണ് ഇന്ന് നാം ചാനലുകളിലും,വെദികളിലുമൊക്കെ കാണുന്ന മിമിക്രി കോപ്രായങ്ങള്‍.താഴെകിടയിലുള്ള ദരിദ്ര നാരായണന്‍മാരുടെ കോപ്രായങ്ങളും,വൈരൂപ്യങ്ങലുമൊക്കെ മലയാളികള്‍ക്കിടയില്‍ നല്ല മാര്‍ക്കറ്റ്‌ ആണ് എന്ന് കണ്ട കോപേറേറ്റ് മാധ്യമങ്ങള്‍ ഇന്ന് അത് യഥേഷ്ടം വിറ്റു കാശാക്കുകയാണ്.ഇതിനു വേണ്ടി ഹോമിക്കപെടുന്നത് സമൂഹത്തിലെ ഏറ്റവും താഴെയുള്ള കറുത്തവരും,വിരൂപരും,ദരിദ്രരുമായ ജനങ്ങള്‍ മാത്രമായതിനാല്‍ ആര്‍ക്കും ഒരു പരാതിയുമില്ല.ഇത് എഴുതുന്ന എനിക്ക് പോലും സത്യത്തില്‍ ഇത്തരം കോപ്രായങ്ങള്‍ കാണുന്നത് ആജ്ഞനാമായ ഒരു നിര്‍വൃതി തരുന്നുന്നുണ്ട്.അത് തീര്‍ച്ചയായും ഇത്തരം ദരിദ്രരുടെ കറുത്ത്,വികൃതമായ മുഖവും,കോപ്രായങ്ങളും കാണുമ്പോള്‍ ഉള്ള നിര്‍വൃതി തന്നെയാണ്.തീര്‍ച്ചയായും ഇത് ആസ്വദിക്കുന്ന എല്ലാവര്‍ക്കുമുള്ള നിര്‍വൃതിയും അത് തന്നെയാണ്.പൊതുവേ സൗന്ദര്യം കുറഞ്ഞ മലയാളികള്‍ക്ക് മറ്റുള്ളവരുടെ വൈരൂപ്യം കാണുമ്പോള്‍ ഉള്ള സുഖം തന്നെയാണ് ഇതിനുള്ള പിന്നിലുള്ള പ്രചോതനം.മിമിക്രി ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കൊല്ലം,കോട്ടയം(അച്ചായന്മാര്‍ ഇല്ല.അച്ചായന്മാര്‍ തന്‍റെടികളും,സുന്ദരന്മാരുമാണ്),ആലപ്പുഴ,ഏറണാകുളം,തൃശൂര്‍ എന്നി ജില്ലകള്‍ ശ്രദ്ധിച്ചാല്‍ തന്നെ നമ്മുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും.ഈ ജിലകളില്‍ തന്നെയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിരൂപരായ,ദരിദ്രരായ ജനങ്ങള്‍ അതിവസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

       ഇത്തരം വൈകൃതങ്ങള്‍ വിദ്യസമ്പന്നരായ  നമ്മള്‍ മലയാളികള്‍ ഇനിയും തുടരണോ എന്നതാണ് പ്രസക്തമായ ചോദ്യം.തീര്‍ച്ചയായും നമ്മള്‍ ഇത് ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പഴയകാലത്ത് ഉണ്ടായിരുന്ന ജാതി വ്യവസ്ഥയെകാള്‍ മോശമായിരിക്കുകയാണ് ആധുനിക മിമിക്രി കോപ്രായങ്ങള്‍.സമൂഹത്തിലെ സൗന്ദര്യമില്ലാത്ത,പണമില്ലാത്ത ജനങ്ങളെ അവഹേളിക്കുന്ന മ്ലേച്ഛമായ ഈ കോപ്രായം തീര്‍ച്ചയായും നമ്മള്‍ ഉപേക്ഷിക്കണം.

Sunday 24 November 2013

കുഴിലേക്ക് കാലു നീട്ടി ആന്‍ഡ്രോയിട് ഫോണുകള്‍

                സമീപഭാവിയില്‍ തന്നെ മൊബൈല്‍ മേഖലയില്‍ വരാനിരിക്കുന്ന വലിയ ഒരു മാറ്റം ഇതാവും.അടുത്ത വര്‍ഷമാദ്യത്തോടെ മൊബൈല്‍ ഭീമന്‍ സാംസങ്ങ് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒപെറേറ്റിംഗ് സിസ്റ്റമായ ടിസെന്‍ ഇറക്കുന്നതോട് കൂടി ആന്‍ഡ്രോയിട് ഉപയോഗിക്കുന്ന ഫോണുകളില്‍ വലിയ ഒരു ഇടിവ് സംഭവിക്കുമെന്ന് ഉറപ്പായി.ആന്‍ഡ്രോയിടിനെ അപേക്ഷിച്ചു ധാരാളം പുതുമകളും,മേന്മാകലുമായി വരുന്ന ടിസെന്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ വിപണി കിഴടക്കുമെന്നു ഉറപ്പായി കഴിഞ്ഞു.സാംസങ്ങിനെ കൂടാതെ,ഇന്റെലും,ഓപ്പണ്‍ സോര്‍സ് ഫൗണ്ടേഷനുമുണ്ട് ടിസെനു പിന്നില്‍.അതിനാല്‍ തന്നെ ഗുണമേന്മയിലും വിസ്വസ്ഥതയിലും ഉപഭോകതാക്കള്‍ക്ക് യാതൊന്നും ഭയപെടാനുമില്ല.

            ആന്‍ഡ്രോയിട് ഫോണുകള്‍ക്ക് ഇടിതീ ആവുന്നത് ടിസെനിന്‍റെ വരവ് ഒന്ന് കൊണ്ട് മാത്രമല്ല.അടുത്തിടെ വിപണിയില്‍ തരംഗമായ നോകിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണുകള്‍ മൈക്രോസോഫ്ടിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൊബൈല്‍ മേഘലയില്‍ 400 ശതമാനം വളര്‍ച്ചയാണ് വിന്‍ഡോസ്‌ ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്.അത് ഒന്നുംകൂടി ഊട്ടിഉറപ്പിക്കുന്നതിനായി നോകിയയെ അപ്പാടെ വിഴുങ്ങി മൈക്രോസോഫ്ട്‌ സ്വന്തം നിലയ്ക്ക് തന്നെ ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഭംഗിയിലും,ഉപയോഗത്തിലും അപ്പ്ളിന്‍റെ ഐ ഒസിനെ കിടപിടിക്കും വിധമാണ് അടുത്തിടെ ഇറങ്ങിയ എല്ലാ വിന്‍ഡോസ്‌ ഫോണുകളും.അതിനാല്‍ തന്നെ മൈക്രോസോഫ്ട്‌ സ്വന്തം നിലയില്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങുന്നതോട് കൂടി വിന്‍ഡോസ്‌ ഫോണുകളുടെ ഉപയോഗം പതിന്മടങ്ങ്‌ വര്‍ധിക്കാന്‍ സാധ്യത ഉണ്ട് എന്ന് പരക്കനെ കരുതപെടുന്നു.ഇതും ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയിട് ഫോണുകള്‍ക്കാണ്.

          അങ്ങനെ ആകെ മൊത്തം നോക്കിയാല്‍ ആന്‍ഡ്രോയിട് ഫോണുകളുടെ ഭാവി അവതാളത്തിലാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.മൈക്രോസോഫ്ടിനും,അപ്പിളിനും ഗൂഗിളിനോടുള്ള ചിരവൈര്യവും ആന്‍ഡ്രോയിഡിന്റെ പതനത്തിനു കാരണമാകും എന്നാണു കരുതപെടുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിളിന്‍റെ മാപ് സര്‍വിസ് ആപ്പിള്‍ എടുത്തു കളഞ്ഞതോടെ ആപ്പിളിന്‍റെ ഗൂഗിള്‍ വിരോധം തെളിഞ്ഞതാണ്.അത് ഭാവിയില്‍ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ചുമായി കരാര്‍ ഉണ്ടാക്കി ഗൂഗിള്‍ സേര്‍ച്ച്‌ തന്നെ ഒഴിവാക്കാനുള്ള പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ ആപ്പിളും,മൈക്രോസോഫ്റ്റും തുടങ്ങി കഴിഞ്ഞു.ആന്‍ഡ്രോയിട് ഫോണുകളുടെ മുടിചൂടനായ സാംസങ്ങുമായുള്ള പിണക്കം ഗൂഗിളിനെ ചില്ലറ പ്രതിസന്തിയിലെക്കല്ല തള്ളി ഇട്ടിരിക്കുന്നത്.ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഗൂഗിള്‍ മോട്ടോറോളയുമായി കരാര്‍ ഉണ്ടാക്കി സ്വന്തം നിലയ്ക്ക് ഫോണ്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര വിജയം വരിക്കുമോ എന്ന കാര്യത്തില്‍ ഗൂഗിളിന് പോലും ആശങ്കയുണ്ട്.

        അതെ ആ കാലവും വരികയാണ്.അഞ്ചു വര്‍ഷം മുമ്പ് യാഹുവിന്‍റെ കുത്തക തകര്‍ത്തു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ഗൂഗിള്‍ വരും കാലങ്ങളില്‍ താഴോട്ടെക്ക് പതിക്കാന്‍ പോവുകയാണ്.ഈ അവസരം മുതലെടുക്കാന്‍ യാഹൂ അടക്കമുള്ള പഴയ പടകുതിരകളും തയ്യാറെടുക്കുന്നു എന്നാണു പരക്കനെ വിലയിരുത്തപെടുന്നത്.മാറ്റങ്ങള്‍ പ്രകൃതി നിയമമാണ്.അത് സ്വികരിക്കാന്‍ എല്ലാ ഗൂഗിള്‍ ആരാധകരും തയ്യാറായികൊള്ളുക.







Saturday 23 November 2013

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? - ഭാഗം 2

"അതി വിനയം ആക്രമണത്തെക്കാള്‍ ഭയാനകം"

"സാധു പത്തു ദുഷ്ട്ടന്‍റെ ഫലം ചെയും"

         മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു പഴഞ്ചൊല്ലുകള്‍ നമ്മുടെ പ്രശസ്തരായ മിക്ക സെലിബ്രിറ്റികളുടെയും മുഖമുദ്രകളാണ്.നമ്മുടെ നാട്ടില്‍ പ്രശസ്തരായിട്ടുള്ള ഒരു വിധത്തില്‍പെട്ട എല്ലാവരും തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടും, കാലകാലങ്ങളായി അവരെ തങ്ങളുടെ മാനസീക അടിമകളാക്കി നിലനിര്‍ത്തികൊണ്ടുമുള്ള മ്ലേച്ഛമായ സാമൂഹിക ചുറ്റുപാടുകളാണ് നമ്മുക്ക് ചുറ്റും തീര്‍ത്തിരിക്കുന്നത്.പലപ്പോഴും ജനങ്ങളുടെ വിമര്‍ശനങ്ങളും,തെറി വിളികളും ഭരണ വര്‍ഗ്ഗമായ രാഷ്ട്രീയകാരില്‍ മാത്രം ഒതുങ്ങുകയും ബാക്കി മേഖലകളിലെ പ്രശസ്തര്‍,അതില്‍ പ്രത്യേകിച്ചും സിനിമ മേഖലയിലുള്ളവരും,ക്രിക്കറ്റ്‌ രംഗത്തുമുള്ളവരും ജനങ്ങളുടെ ഹൃദയത്തില്‍ അര്‍ഹിക്കുന്നതിനെക്കാള്‍ നൂറു മടങ്ങ്‌ സ്ഥാനം അലങ്കരിച്ചു കൊണ്ട് നാട്ടുകാരെ മുഴുവന്‍ കബളിപ്പിക്കുന്ന ദയനീയമായ കാഴ്ചകള്‍ നാം നിത്യേന കാണേണ്ടി വരുന്നു.ആ കൂട്ടത്തില്‍ പെട്ട അതിപ്രശസ്തരായ ചിലരെ ഇവിടെ പ്രതിപാധിക്കുന്നു.എനിക്ക് നൂറു ശതമാനം ഉറപ്പാണ് വായനക്കാരായ തൊണ്ണൂറു ശതമാനത്തിലേറെ പേരും ഇതിന്‍റെ പേരില്‍ എന്നെ ക്രുശിക്കുകയും തെറിയഭിക്ഷേകം നടത്തുകയും ചെയ്യുമെന്ന്.ആ കൂട്ടരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ശാന്തമായി ചിന്തിക്കുക.അതിനു ശേഷം മാത്രം വായ തുറക്കുക.

         ഇവിടെ ഞാന്‍ പ്രതിപാദിക്കുന്ന പ്രശസ്തരില്‍ വിവാദത്തില്‍ പെടാറുള്ള ഒരാളും ഉണ്ടാവില്ല.അങ്ങനെയുള്ളവര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഞാന്‍ വിട്ടു കളയുന്നു.ഒന്നുമില്ലെങ്കിലും അവര്‍ അവരുടെ കുടിലത മറച്ചു വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നില്ലല്ലോ.ഇവിടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത് പുറമേ വിന്യാനുധിരാരും,ഉള്ളില്‍ പക്കാ ഫ്രോടുകളുമായിട്ടുള്ള ചിലരെ മാത്രമാണ്.അവരുടെ ആരാധകര്‍ ക്ഷമിക്കുക.ഇത് ഇന്ത്യ മഹാരാജ്യമാണ്,ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസ്സരമുണ്ട്.തെറി വിളികേണ്ടാവര്‍ കണ്ണാടി നോക്കി വിളിക്കുന്നതാവും നന്നാവുക(പരസ്യമായി തെറി വിളികാനുള്ള അവകാശം ഇന്ത്യ മഹാരാജ്യത്തില്ല.നിയമം പരിശോധികാവുന്നതാണ്).


രജനികാന്ത്(തമിഴ്‌ സൂപ്പര്‍ താരം)

.മറ്റൊരു വിനയാനുധിനായ കാപട്യ ചക്രവര്‍ത്തി.ആളുകളെ പൊടികയ്യി കാണിച്ചു ആകര്‍ഷിക്കാന്‍ ബഹുകേമന്‍.പൊതുവേ ഇന്ത്യക്കാര്‍ക്ക് വികാരം കൂടുതലും വിവേകം കുറവുമാണ് എന്നത് ചരിത്രപരമായ വസ്തുതയാണല്ലോ.അതിന്‍റെ ഏറ്റവും പാരമ്യമാണ് തമിഴ്‌ ജനതയുടെ കാര്യമെടുത്താല്‍.വെറും ഒരു പീറ സിനിമ താരം മരിച്ചാല്‍ പോലും ആത്മഹത്യ ചെയ്യുന്ന ജനവിഭാഗം.ഹൃദയത്തിന് യാതൊരു കരുതുമില്ലാത്ത ജനത.അതെ സമയം തങ്ങളുടെ വികാരം വ്രണപെടുതുന്നവരെ നിഷ്ടൂരമായി കശാപ്പ് ചെയുന്ന പ്രാകൃതരും.ഇത്രയൊക്കെയാവുന്നു സാധാരണ തമിഴ്‌ ജനതയുടെ വികാര വിചാരങ്ങള്‍.അങ്ങനെയുള്ള ജനതയുടെ ഇടയില്‍ തലയില്‍ അല്‍പ്പം മൂളയും കയ്യില്‍ അത്യാവശ്യം പോടികയ്യുമുള്ള ഒരാള്‍ക്ക്‌ എന്തൊക്കെ ചെയ്യാനാവും എന്ന് ഇദ്ദേഹം തന്‍റെ ജീവിതത്തിലൂടെ കാട്ടി തന്നിരിക്കുന്നു.എഴുപതുകളുടെ മധ്യത്തോടെ ഒരു സാധാ ബസ്‌ കണ്ടറ്ററില്‍ നിന്നും തമിഴ് സിനിമയില്‍ എത്തിയ വ്യക്തിത്വം.ജന്മം കൊണ്ട് ഇദ്ദേഹം ഒരു തമിഴനേയല്ല എന്നുള്ളത് അദ്ദേഹത്തിന്റെ ദശലക്ഷ കണക്കിനു വരുന്ന ആരാധകരായ ഭൂരിപക്ഷത്തിനും ഇപ്പോഴും അറിയില്ല എന്നുള്ളത് മറ്റൊരു യാഥാര്‍ത്യം.വില്ലനായി സിനിമയില്‍ രംഗ പ്രവേശനം ചെയ്ത ഇദ്ദേഹം പതിയെ പതിയെ തന്‍റെ ചില പോടികയ്യ്‌ നമ്പരുകള്‍ പയറ്റി ആരാധകരുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കപെടാന്‍ തുടങ്ങി.അഭിനയത്തില്‍ തന്നെ കൊണ്ട് ഒന്നും ചെയാനാവില്ല എന്ന് സ്വയം മനസ്സിലാക്കിയ ഇദ്ദേഹം അതില്‍ വലുതായ പരീക്ഷണങ്ങള്‍ക്ക് നില്‍കാതെ ബുദ്ധിയും വിവേകവും കുറഞ്ഞ അന്നത്തെ സാധാരണ തമിഴ് ജനതയുടെ മനസ്സില്‍ ഇടം തേടാനുള്ള പരീക്ഷണങ്ങള്‍ നടത്തി വന്‍ വിജയം കണ്ടു.സിനിമയില്‍ അരങ്ങേറി പത്തു വര്‍ഷത്തിനകം ആരാധകരുടെ കണ്ണിലുണ്ണിയാവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.പിന്നീടങ്ങോട്ട് ഇദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോയത് റോക്കറ്റു വേഗതയിലായിരുന്നു.തന്‍റെ പൊടികയ്യ്കള്‍ കൊണ്ട് അദ്ദേഹം തന്‍റെ ആരാധകരെ മാനസീക അടിമകളാക്കി മാറ്റി.തമിഴ് ജനതയുടെ തമിഴ് വികാരം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് അദ്ദേഹം തന്‍റെ ആരാധകവൃന്ദത്തെ അടിമകളായി നിലനിര്‍ത്തികൊണ്ടേയിരുന്നു.അതിനു വേണ്ടി സ്വന്തം ജന്മനാടിനെ പോലും യാതൊരു ലജ്ജയുമില്ലാതെ തള്ളി പറഞ്ഞു.ആരാധകരെ മയക്കാന്‍ വേഷത്തിലും,ഭാവത്തിലും എപ്പോഴും ഒരു സാധാരണകാരന്‍റെ ഭാവങ്ങള്‍ നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രദ്ധിച്ചു.അതിനു വേണ്ടി പൊതു വേദികളില്‍ കഷണ്ടി കയറിയ തലയും വില കുറഞ്ഞ വേഷങ്ങളും മാത്രം ഇട്ടു കൊണ്ട് സ്വയം ഒരു കച്ചവടവസ്തുവായി മാറി.ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ചും തമിഴ്‌ ജനതയെ മയക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണല്ലോ.പക്ഷെ നാട്ടില്‍ ഇത്രയും സാധാരണ ജീവിതം നയിക്കുന്ന ഇദ്ദേഹം സഞ്ചരങ്ങള്‍ക്കായി പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ സെവെന്‍ സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ താമസിക്കു.വിലകൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുമുള്ളു എന്നാണു കേട്ടിട്ടുള്ളത്.ഇത്രയൊക്കെയായിട്ടും ഇദ്ദേഹം ഇത് വരെ എന്ത് കൊണ്ട് രാഷ്ട്രിയത്തില്‍ വരുന്നില്ല എന്ന് ചിലര്‍ക്ക് സംശയം തോന്നാം(അതാണെല്ലോ നമ്മുടെ രാജ്യത്തെ പതിവ്.സിനിമാക്കാരും,ക്രിക്കറ്റ്‌ കളിക്കാരും അതില്‍ നിന്ന് വിരമിക്കുമ്പോള്‍ കേറി മേയാര്‍ ഉള്ള മേഖലയാനെല്ലോ നമ്മുടെ ജാനാധിപത്യ പ്രസ്ഥാനങ്ങള്‍.ബഹുഭൂരിപക്ഷം വരുന്ന വിഡ്ഢികളായ ജനത അവരെ അതിനു അനുവദിക്കുകയും ചെയ്തിരുന്നു,ചെയ്തു കൊണ്ടേയിരിക്കുന്നു എന്നുള്ളതും ഒരു ചരിത്രപരമായ വസ്തുത).അവിടെയാണ് ഇദ്ദേഹത്തിന്റെ അതിബുദ്ധിയെ നമ്മുക്കു ബഹുമാനിക്കേണ്ടി വരിക.പണ്ട് എം ജി ആര്‍ രാഷ്ട്രീയത്തിലേക്ക് വന്നു വിജയിച്ച കാലമല്ല ഇന്നുള്ളത് എന്ന് ടിയാന് വ്യക്തമായി അറിയാം.എം ജി ആറിന്‍റെ കാലത്ത് ഒരു സിനിമ താരം രാഷ്ട്രിയത്തിലേക്ക്‌ ഇറങ്ങുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്നത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കുടിലബുധി കുറവായത് കൊണ്ട് മാത്രമാണ്.പക്ഷെ ഇന്ന് അതല്ല സ്ഥിതി.ഇന്ന് ഒരു സിനിമ താരം സ്വന്തം താരപ്രഭ ഉപയോഗിച്ച് ജനങ്ങളെ കയ്യിലെടുക്കാന്‍ ശ്രമിച്ചാല്‍ അതിനു തടയിടാന്‍ വേണ്ട സകല കുരുട്ടു ബുദ്ധിയും ഇന്നത്തെ എല്ലാ മുഖ്യധാര രാഷ്ട്രിയ പ്രസ്ഥാനങ്ങല്‍ക്കുമുണ്ട് എന്ന് നമ്മളെക്കാള്‍ നല്ലവണ്ണം ഇദ്ദേഹത്തിന് അറിയാം.അത് കൊണ്ട് മാത്രമാണ് ഇദ്ദേഹം വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുകാതെ ഇത്ര കാലവും നിലകൊണ്ടത്‌.എന്നാല്‍ ഇദ്ദേഹത്തിന്റെ ജനപിന്തുണ പലകാലങ്ങളില്‍ പല രാഷ്ട്രിയ കക്ഷികള്‍ക്കും വേണ്ടി ഉപയോഗിച്ച് സ്വന്തം കാര്യങ്ങള്‍ നടത്തി കൊണ്ടേയിരുന്നു എന്ന് സൂക്ഷമാമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ഇപ്പം ഏറ്റവും പുതുതായി അറിയാന്‍ സാധിച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ബി ജെ പിയെ സഹായിക്കുമെന്നാണ്.അടുത്ത തവണ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ വരുമെന്ന തോന്നലാവാം ഈ കുടില ബുദ്ധികാരന്‍റെ പുതിയ ചുവടു മാറ്റത്തിന്‍റെ പിന്നില്‍.അല്ലെങ്കിലും സ്വന്തം കാര്യം നടത്തുവാന്‍ മതേതരത്വവും മാങ്ങ തോലിയൊന്നും നോക്കെണ്ടല്ലോ.അതൊക്കെ ഇവിടെയുള്ള വിഡ്ഢി ജനങ്ങള്‍ മാത്രം പറഞ്ഞു നടക്കുന്ന കാര്യങ്ങളാണ് എന്ന് എല്ലാവരെക്കാള്‍ നല്ലവണ്ണം ഇദ്ദേഹത്തിന് അറിയാം.ഇതിലും ബലിയാടുകള്‍ പാവം കഴുതകളായ ജനങ്ങള്‍ മാത്രമാകുന്നു.എന്ത് ചെയ്യാം ഫ്രോടുകളുടെ കീഴില്‍ ജീവിക്കാനായിരിക്കാം നാം ഇന്ത്യക്കാരുടെ എക്കാലത്തെയും വിധി.അത് മുഗളന്മാരായലും,ബ്രിട്ടീഷുക്കാരായാലും,നമ്മുടെ സ്വന്തന്ത്ര ജനാധിപത്യമായാലും, കോരന്‍റെ കഞ്ഞി ഇപ്പോഴും കുമ്പിളില്‍ തന്നെ.

     കണ്ണില്‍ പൊടിയിടുന്ന പ്രശസ്തരുടെ കഥ ഇവിടെ തീരുന്നില്ല.അടുത്ത പ്രശസ്തന്‍റെ ലേഖനവുമായി ഉടനെ തന്നെ ഉണ്ടാകും.അത് വരെ കാത്തിരിക്കുക.ഈ ലേഖനത്തിന്റെ പ്രതികരണം അറിയിക്കാന്‍ മറക്കില്ലല്ലോ.

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? - ഭാഗം 1

"അതി വിനയം ആക്രമണത്തെക്കാള്‍ ഭയാനകം"

"സാധു പത്തു ദുഷ്ട്ടന്‍റെ ഫലം ചെയും"

         മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു പഴഞ്ചൊല്ലുകള്‍ നമ്മുടെ പ്രശസ്തരായ മിക്ക സെലിബ്രിറ്റികളുടെയും മുഖമുദ്രകളാണ്.നമ്മുടെ നാട്ടില്‍ പ്രശസ്തരായിട്ടുള്ള ഒരു വിധത്തില്‍പെട്ട എല്ലാവരും തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടും, കാലകാലങ്ങളായി അവരെ തങ്ങളുടെ മാനസീക അടിമകളാക്കി നിലനിര്‍ത്തികൊണ്ടുമുള്ള മ്ലേച്ഛമായ സാമൂഹിക ചുറ്റുപാടുകളാണ് നമ്മുക്ക് ചുറ്റും തീര്‍ത്തിരിക്കുന്നത്.പലപ്പോഴും ജനങ്ങളുടെ വിമര്‍ശനങ്ങളും,തെറി വിളികളും ഭരണ വര്‍ഗ്ഗമായ രാഷ്ട്രീയകാരില്‍ മാത്രം ഒതുങ്ങുകയും ബാക്കി മേഖലകളിലെ പ്രശസ്തര്‍,അതില്‍ പ്രത്യേകിച്ചും സിനിമ മേഖലയിലുള്ളവരും,ക്രിക്കറ്റ്‌ രംഗത്തുമുള്ളവരും ജനങ്ങളുടെ ഹൃദയത്തില്‍ അര്‍ഹിക്കുന്നതിനെക്കാള്‍ നൂറു മടങ്ങ്‌ സ്ഥാനം അലങ്കരിച്ചു കൊണ്ട് നാട്ടുകാരെ മുഴുവന്‍ കബളിപ്പിക്കുന്ന ദയനീയമായ കാഴ്ചകള്‍ നാം നിത്യേന കാണേണ്ടി വരുന്നു.ആ കൂട്ടത്തില്‍ പെട്ട അതിപ്രശസ്തരായ ചിലരെ ഇവിടെ പ്രതിപാധിക്കുന്നു.എനിക്ക് നൂറു ശതമാനം ഉറപ്പാണ് വായനക്കാരായ തൊണ്ണൂറു ശതമാനത്തിലേറെ പേരും ഇതിന്‍റെ പേരില്‍ എന്നെ ക്രുശിക്കുകയും തെറിയഭിക്ഷേകം നടത്തുകയും ചെയ്യുമെന്ന്.ആ കൂട്ടരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ശാന്തമായി ചിന്തിക്കുക.അതിനു ശേഷം മാത്രം വായ തുറക്കുക.

         ഇവിടെ ഞാന്‍ പ്രതിപാദിക്കുന്ന പ്രശസ്തരില്‍ വിവാദത്തില്‍ പെടാറുള്ള ഒരാളും ഉണ്ടാവില്ല.അങ്ങനെയുള്ളവര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഞാന്‍ വിട്ടു കളയുന്നു.ഒന്നുമില്ലെങ്കിലും അവര്‍ അവരുടെ കുടിലത മറച്ചു വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നില്ലല്ലോ.ഇവിടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത് പുറമേ വിന്യാനുധിരാരും,ഉള്ളില്‍ പക്കാ ഫ്രോടുകളുമായിട്ടുള്ള ചിലരെ മാത്രമാണ്.അവരുടെ ആരാധകര്‍ ക്ഷമിക്കുക.ഇത് ഇന്ത്യ മഹാരാജ്യമാണ്,ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസ്സരമുണ്ട്.തെറി വിളികേണ്ടാവര്‍ കണ്ണാടി നോക്കി വിളിക്കുന്നതാവും നന്നാവുക(പരസ്യമായി തെറി വിളികാനുള്ള അവകാശം ഇന്ത്യ മഹാരാജ്യത്തില്ല.നിയമം പരിശോധികാവുന്നതാണ്).

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മഹാത്മഗാന്ധിക്കു ശേഷം ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച ഭാരതീയന്‍.ക്രിക്കറ്റ്‌ എന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഒരു കായിക വിനോധമാകുന്ന മൂക്കില്ല രാജ്യത്തിലെ മുറി മൂക്കനായ രാജാവ്(ഇതും ഇവിടെയുള്ള ഇയാളുടെ ആരാധകരുടെ മാത്രം അഭിപ്രായം).പക്ഷെ ഈ രാജാവിന് സ്വന്തം കാര്യം നോക്കുവാനാണ് കൂടുതല്‍ താല്പര്യം.ക്രിക്കറ്റ്‌ എന്ന ടീം ഗെയില്‍ വ്യക്തിഗതമായ നേട്ടങ്ങള്‍ മാത്രം വാരി കൂട്ടിയ 'മഹാന്‍'.പക്ഷെ ഇദ്ദേഹം കളിക്കുന്ന കാലത്ത് ടീമിന്‍റെ പ്രകടനം വളരെ ദയനീയവുമാണ് എന്ന് ചരിത്രവും കണക്കുകളും തെളിയിക്കുന്നു.1983 ലോകകപ്പിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കെറ്റിന്‍റെ യഥാര്‍ത്ഥ ഉദയം.1987 വരെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ശക്തിയായി തുടരുകയും ചെയ്തു.1989ല്‍ നമ്മുടെ നായകന്‍ ഇന്ത്യക്ക് വേണ്ടി പാടുകെട്ടി തുടങ്ങി.അന്ന്  മുതല്‍ 2007 വരെ അതായത് ഇദ്ദേഹത്തിന്റെ പ്രതാപകാലങ്ങളില്‍ ഒരു ടീം എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ അമ്പേ പരാജയമാകുന്ന ദയനീയമായ സ്ഥിതി നാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.2007 പ്രഥമ ട്വന്റി ട്വന്റി ലോക കപ്പില്‍ സീനിയര്‍ താരങ്ങള്‍ തഴയപ്പെടുകയും പുതു തലമുറ വരികയും ചെയ്തതോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വീണ്ടും ഉയര്‍ത്തെഴുന്നേറ്റു.അതില്‍ പങ്കു പറ്റാനുള്ള ശ്രമം 2011 ലോകകപ്പില്‍ ഇദ്ദേഹത്തിന് പാഴാവുകയും ചെയ്തു.ആ ടൂര്‍ണമെന്റില്‍ നമ്മുടെ നായകന്‍ രണ്ടു സെഞ്ച്വറി അടിച്ചെങ്കിലും ടീം തോല്‍ക്കുന്ന ദയനീയ കാഴ്ചയ്ക്ക് വീണ്ടും സാക്ഷ്യം വഹിച്ചു.ആകെ ശ്രദ്ധിക്കപെട്ട പ്രകടനമാകട്ടെ റെക്കോര്‍ഡ്‌ ലൈഫോട്(ഏഴെണ്ണം) കൂടി വേച്ചു വേച്ചു സെമിയില്‍ നേടിയ 81 റണ്‍സും.ആ കളിയിലും ജയത്തിന്‍റെ ക്രെഡിറ്റ്‌ ക്യാപ്ടനും ബോളര്‍മാരും ചേര്‍ന്ന് വീധിക്കുകയും ചെയ്തു.ഫൈനലിലെ കഥയെ പറ്റി യാതൊന്നും പറയാനി,നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.ഇദ്ദേഹത്തിന്‍റെ കരിയര്‍ അങ്ങനെ പോകുന്നു.എന്നാല്‍ ഇതില്‍ സ്വാര്‍ത്ഥത എന്ന ഒരു പ്രശ്നമാല്ലാതെ മറ്റൊന്നും കാണാനില്ല എന്നു കരുതരുത്.ഇന്ത്യയുടെ ഒരു വിവാദ ആസ്ട്രേലിയന്‍ പരമ്പരയില്‍ ഹര്‍ബജന്‍ സിങ്ങിന് വേണ്ടി കള്ള സാക്ഷി പറഞ്ഞുകൊണ്ടു നമ്മുടെ നായകന്‍റെ യഥാര്‍ത്ഥ ഫ്രോഡ് മുഖം വെളിവായത് ചരിത്രപരമായ വസ്തുത.അതിനു ശേഷം തന്‍റെ കരിയര്‍ ഏറെ കുറെ തീര്‍ന്നു എന്നു കണ്ടപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഒരു ചുവടുമാറ്റം.അതിനു വേണ്ടി കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ പോലും ചെന്ന് കണ്ടു ചര്‍ച്ചകള്‍ നടത്തിയതും വസ്തുത.അതിന്‍റെ പിന്തുടര്‍ച്ചയെന്ന പോലെ രാജ്യസഭ അംഗത്വവും.ഇപ്പോള്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങി കൊണ്ടിരിക്കുന്ന ഈ വേളയില്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ അനര്‍ഹമായ ഭാരതരത്നയിലൂടെ ആദരിച്ചിരിക്കുന്നു.അതിന്‍റെ നന്ദി ഇദ്ദേഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങി  വീട്ടും എന്നു പ്രതീക്ഷിക്കുന്നു(എനിക്ക് അത് ഉറപ്പാണ്).ജനങ്ങള്‍ പാവം എന്നും മണ്ടന്മാര്‍.പക്ഷെ പുറമേ ഇദ്ദേഹം മാന്യന്‍,സല്‍സ്വാഭാവി,മാഹാത്മാവ്,ദാനം ചെയ്യുന്നവന്‍ ഒക്കെയാവുന്നു.ഒളിമ്പിക്സില്‍ ഭാഗ്യം കൊണ്ട് വെങ്കലം കിട്ടിയ സൈന നെഹ്വാളിനു ആണ്ടംബര കാറും,കഷ്ടപ്പെട്ട് വെങ്കലം നേടിയ ഇരോണ്‍ ശാര്‍മിളയ്ക്ക് അവഗണനയും നല്കുന്നതാകുന്നു ടിയാന്‍റെ മഹത്വം.പുറമേ ചെമ്മരിയാടിന്‍റെ രൂപവും അകത്തു ചെന്നയയുടെ ചെറ്റത്തരവും ഉള്ളതാവുന്നു ഇദ്ദേഹത്തിന്‍റെ സകല ചെയ്തികളും.

          കണ്ണില്‍ പൊടിയിടുന്ന പ്രശസ്തരുടെ കഥ ഇവിടെ തീരുന്നില്ല.അടുത്ത പ്രശസ്തന്‍റെ ലേഖനവുമായി ഉടനെ തന്നെ ഉണ്ടാകും.അത് വരെ കാത്തിരിക്കുക.ഈ ലേഖനത്തിന്റെ പ്രതികരണം അറിയിക്കാന്‍ മറക്കില്ലല്ലോ.

Friday 22 November 2013

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി അഭയാര്‍ഥികള്‍ സമം ഗള്‍ഫ്‌ മലയാളികള്‍!

         അതെ ഇതൊരു പരമമായ യാഥാര്‍ത്യമാണ്.കേരളത്തിലെ അന്യസംസ്ഥാന തൊഴില്‍ അഭയാര്‍ഥികളെക്കാള്‍ മോശമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളി തൊഴിലാളികളുടെ അവസ്ഥ.ആരൊക്കെ എന്തൊക്കെ എതിര് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതാണ്‌.കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം.അവര്‍ ഇപ്പോഴും ഉള്ളത് അവരുടെ സ്വന്തം രാജ്യത്ത് തന്നെയാണ്.അല്ലെങ്കിലും സത്യത്തിന്‍റെ മുഖം പലപ്പോഴും വിരൂപവും,ഭയാനകവുമാണ്.ഇതിനെ എതിര്‍ക്കുവാന്‍ ചില പ്രവാസികള്‍ സുഹൃത്തുക്കള്‍ തന്നെ തുനിയുമായിരിക്കാം.അവരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ദയവു ചെയ്തു ഈ ലേഖനം പൂര്‍ണ്ണമായും വായിക്കുക.എന്നിട്ട് മാത്രം പ്രതികരിക്കുക.പ്രതികരണങ്ങള്‍ തീര്‍ത്തും ആരോഗ്യപരമാവും എന്ന് പ്രതീക്ഷിക്കുന്നു.

       ഈ ലേഖനം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണ്.ഒന്നാമത്തെ പ്രചോതനം കഴിഞ്ഞ മാസം ഗള്‍ഫില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച രണ്ടു മലയാളി സഹോദരങ്ങള്‍ കാരണമാണ്.രണ്ടാമത്തത് ഗള്‍ഫ്‌കാര്‍ക്ക് കല്യാണം കഴിക്കുവാനായി പെണ്ണ് കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രവാസി മലയാളി പ്രശസ്തമായ ഒരു ഫേസ്ബുക്ക്‌ മലയാളി ഗ്രൂപ്പില്‍ വന്ന ഒരു ജല്പ്പനവും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ്.മൂന്നമാത്തത് ഈയിടെ സച്ചിനു ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റ്‌ ഇട്ട ശ്രിമാന്‍ ചെറിയാന്‍ ഫിലിപ്പിന്നെ 'സംസ്കാര സമ്പന്നരായ(തന്തയില്ലത്തവന്‍മാര്‍)' ചില മലയാളികള്‍ നടത്തിയ തെറിയഭിക്ഷേകമാവുന്നു(അതില്‍ ബഹുഭൂരിപക്ഷവും പങ്കാളികളായത് ഗള്‍ഫ്‌ പ്രവാസികളാണ് എന്ന യാഥാര്‍ത്യവും.ഈയുള്ളവനും അതിനെതിരെ ഒരു ബ്ലോഗ്‌ എഴുതിയിരുന്നു.അതിലും യാതൊരു കുറവുമില്ലാതെ മലയാളികളുടെ ,പ്രത്യേകിച്ചും ഗള്‍ഫ്‌ മലയാളികളുടെ വീരശൂര സംസ്കാരീക പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു.ആ ബ്ലോഗ്‌ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം http://nallapulli.blogspot.in/2013/11/blog-post_17.html).

        ഏറ്റവും ആദ്യം പറയാനുള്ളത് ആ സെപ്ടിക് ടാങ്ക് ദുരന്തത്തെ പറ്റിയാണ്.ചാനലുകള്‍ സരിതയുടെ പിന്നാലെ പോയതിനാലും,സച്ചിന് അനര്‍ഹമായ ഭാരതരത്നം കൊടുത്തതിന്‍റെയും, അയാളുടെ അവസാന ടെസ്റ്റ്‌ മല്‍സരം എന്ന നാടകത്തിന്‍റെയും പിന്നാലെ ആയതിനാലും ഈ സംഭവം അധികമാരും ശ്രദ്ധിച്ചു കാണില്ല എന്ന് ഉറപ്പാണ്.തീര്‍ത്തും അതിദാരുണമായ ആ സംഭവം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.അത്യാവശ്യം വിധ്യഭ്യാസമുണ്ടായിരുന്ന നമ്മുടെ ആ സഹോദരങ്ങള്‍ക്ക് എന്ത് കൊണ്ട് അറബി നാടുകളില്‍ കേവലം ഒരു കകൂസ്‌ മാലിന്യവാഹകരാവേണ്ടി വന്നു?എന്ത് കൊണ്ട് നാട്ടിലെ മോശമല്ലാതെ കൂലി വിട്ടു ഗള്‍ഫ്‌ നാടുകളില്‍ പോയി തീര്‍ത്തും മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കേവലം ചൊറി പുഴുവിനെ പോലെ ജീവിച്ചു തീര്‍ക്കുന്നു?കേവലം നാമമാത്രമായ കൂലി വ്യത്യാസതിനായി എന്തിനു അവര്‍ സുന്ദരമായ നമ്മുടെ നാട് ഉപേക്ഷിച്ചു പോകുന്നു?ഇതിനെല്ലാം തന്നെ ഉത്തരമുണ്ട്.കേരളത്തിലെ ജനങ്ങള്‍ക്ക്‌ ആവശ്യത്തിന് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കിയ നമ്മുടെ സര്‍ക്കാരുകളും,സാമൂഹിക അന്തരീക്ഷവും,അവരെയൊക്കെ എങ്ങനെ വേണ്ട രീതിയില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ ശ്രദ്ധയില്ലാതെ പോയത് ഒന്നാമത്തെ കാരണം.പിന്നെ മറ്റൊരു പ്രധാനപെട്ട കാരണം മലയാളികളുടെ ജന്മസിദ്ധമായ ദുരഭിമാനവുമാകുന്നു.നാട്ടില്‍ അന്തസുള്ള ധാരാളം തൊഴില്‍ ലഭ്യമാണെങ്കിലും അത്യാവശ്യം കുറച്ചു വിദ്യഭ്യാസമുണ്ടെങ്കില്‍ വെള്ള കോളര്‍ ജോലി അല്ലാതെ ബാക്കി ഒരു തൊഴിലും ചെയ്യില്ല എന്ന ദുരഭിമാനം.അങ്ങനെ ദുരഭിമാനമുള്ളവര്‍ തന്നെയാണ് ഏതോ നാട്ടില്‍ പോയി ലോകത്തിലെ എല്ലാ ജനങ്ങളുടെയും അമേധ്യം വൃത്തിയാക്കുന്ന തൊഴിലുകള്‍ പോലും ചെയ്യുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന ഒരു യാതാര്‍ത്യവും.

        ഈ അടുത്തകാലങ്ങളിലായി പലരില്‍ നിന്നും കേള്‍ക്കാന്‍ ഇടയായ ഒരു കാര്യമാണ് ഗള്‍ഫ്‌ മലയാളികള്‍ക്ക് പെണ്ണ് കിട്ടാന്‍ പ്രയാസമാകുന്നു എന്നുള്ളത്.ഇതിനെ പറ്റി വിശദമായ ഒരു  അന്വഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വസ്തുത മനസ്സിലാക്കിയത്.അതെ ഇത് മറ്റൊരു കയ്ക്കുന്ന യാഥാര്‍ത്ഥ്യം!ഗള്‍ഫ്‌ മലയാളികള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുവാന്‍ ഇന്ന് ബഹുഭൂരിപക്ഷം മാതാപിതാക്കളും തയ്യാറാവുന്നില്ല.അതിനുള്ള പ്രാധാന കാരണം ഐ ടി മേഘലയില്‍ ധാരാളം യുവാക്കള്‍ വരികയും ഒട്ടു മിക്ക രക്ഷിതാക്കളും ഐ ടി തൊഴിലാളികളുടെ മോഹിപ്പിക്കുന്ന ശമ്പളവും,ജീവിത സാഹചര്യത്തിലും കൂടുതല്‍ ആകൃഷ്ടരാകുന്നു എന്നുള്ളതാണ്.ഈ ഒരു സഹാചാര്യത്തില്‍ സ്വാഭാവികമായി ഗള്‍ഫ്‌ മലയാളികളെ അവര്‍ തഴയുന്നു.പലപ്പോഴും രക്ഷിതാക്കളുടെ ഗത്യന്തരമില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമാകുന്നു ഗള്‍ഫ്‌ പ്രാവാസികളുടെ വിവാഹ സ്വപ്‌നങ്ങള്‍!

      അവസാനമായി പറയാനുള്ളത് ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ 'സംസ്കാര സമ്പത്തിനെ' പറ്റിയാണ്.കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളിലായി പലപ്പോഴും നാം അത് കണ്ടിട്ടുള്ളതാണ്.സഖാവ് പിണറായി വിജയന്‍റെ മാളിക എന്ന് പറഞ്ഞു കൊണ്ട് ആരുടെയോ വീട് ഫേസ്ബുക്ക്‌ വഴി പ്രചരണം ചെയ്തത് മുതല്‍ തുടങ്ങുന്നു ഇതിന്‍റെ ചരിത്രം.ആ പ്രവൃത്തി ചെയ്ത ആ പ്രവാസി സഹോദരന്‍ ഇനിയും കേസില്‍ നിന്നും മോചിതനായിട്ടില്ല എന്നുള്ളതും യാഥാര്‍ത്ഥ്യം.അതിനു ശേഷവും പല സന്ദര്‍ഭങ്ങളിലും പ്രവാസി മലയാളികളുടെ അതിരുവിട്ട പ്രതികരങ്ങങ്ങള്‍ നാം കാണുകയുണ്ടായി.മുല്ലപെരിയാര്‍ വിഷയത്തിലും,ടി പി വധ കേസികളിലുമൊക്കെ ഈ അമിത പ്രതികാരങ്ങള്‍ നാം കണ്ടിരിക്കുന്നു.നാട്ടില്‍ വസിക്കുന്ന നമ്മള്‍ കുറച്ചു സ്വദേശികള്‍ക്ക് പോലും ഇല്ലാത്ത ഭീതിയും താല്പര്യവുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കളില്‍ നിന്നും കാണുവാന്‍ സാധിച്ചത്.പ്രതികരണങ്ങള്‍ നല്ലത് തന്നെ.പക്ഷെ അത് അതിര് വിടുമ്പോള്‍ കാര്യങ്ങള്‍ വഷളാവുകയാണ് ചെയ്യാറുള്ളത്.അതിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ചു ശ്രിമാന്‍ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ്‌ ചെയ്ത ഒരു ബ്ലോഗില്‍ പ്രവാസി മലയാളികളുടെ തെറിയഭിക്ഷേകം.സമാനമായ ബ്ലോഗ്‌ ബൂലോകത്തില്‍ ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്തതിനു ഭൂലോകതിനും കിട്ടി ധാരാളം തെറിയും ഭീഷണിയും.അതില്‍ ചിലര്‍ എന്‍റെ പ്രൊഫൈല്‍ കണ്ടെത്തുകയും വ്യക്തിപരമായി ഭീഷണിപെടുത്തുകയും,തെറിയഭിക്ഷേകം നടത്തുകയും ചെയ്തിരുന്നു.അവരില്‍ എല്ലാവരും തന്നെ പ്രവാസികളായിരുന്നു എന്നുള്ളതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത.ആ ആവേശത്തിന്റെ പകുതിയെങ്കിലും അവരുടെ ജീവിതത്തില്‍ കാട്ടിയിരുന്നെങ്കില്‍ ഗള്‍ഫ്‌ നാടുകളില്‍ അമേധ്യം കൊരേണ്ട പണിക്ക് ഇവര്‍ക്ക് പോകേണ്ടി വരില്ലായിരുന്നു എന്ന് തോന്നിപോകും വിധമായിരുന്നു അതൊക്കെ.

         ഈ ലേഖനം ഗള്‍ഫ്‌ പ്രവാസികളെ കരിവാരി തേക്കുവാനുള്ളതല്ല.ധാരാളം പ്രവാസികള്‍ നാടിനെയും വീടിനെയും സ്നേഹിച്ചു വളരെ നല്ല നിലയില്‍ ജീവിക്കുന്നു എന്നുള്ളതു വിസ്മരിക്കുന്നില്ല.എങ്കിലും ചില കാര്യങ്ങള്‍ ചൂണ്ടി കാട്ടാതെ നിവൃത്തിയില്ല.ഇത് ഒരിക്കലും മൊത്തത്തിലുള്ള ഒരു അടച്ചക്ഷേപവുമല്ല.

      എന്‍റെ ഈ ലേഖനത്തിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ അപേക്ഷിക്കുന്നു.കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഈ ലിങ്ക് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം http://nallapulli.blogspot.in.

Monday 18 November 2013

മമ്മൂട്ടി ഇന്ത്യ കണ്ട എക്കാലത്തെയും സുന്ദരനായ പുരുഷനോ?

           മലയാളത്തിന്‍റെ സ്വന്തം സൗന്ദര്യ ചക്രവര്‍ത്തി ശ്രിമാന്‍ മമ്മൂട്ടി എന്ന മുഹമദ് കുട്ടി ഇന്ത്യയിലെ എക്കാലത്തെയും താരസുന്ദരന്‍ പദവിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.അറുപതു കഴിഞ്ഞ ഈ വാര്‍ധക്യ കാലത്ത് പോലും പതിനെട്ടുകാരനെ വെല്ലുന്ന സൗന്ദര്യത്തോടെ അദ്ദേഹം രാജ്യമൊട്ടുക്കയുള്ള സ്ത്രികളുടെ സ്വപ്ന പുരുഷനാവുന്ന കാഴ്ച നാം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.അദ്ദേഹത്തിന്‍റെ  സുന്ദരനായ ചെറുപ്പക്കാരന്‍ മകന്‍ ദുല്‍ക്കാര്‍ സല്‍മാന്‍റെ ഇരുപതു ഇരട്ടി സ്ത്രി ആരാധകര്‍ അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട് എന്നുള്ളത് ചരിത്രത്തില്‍ തന്നെ മറ്റേതൊരു ഇന്ത്യന്‍ താരത്തിനും അവകാശപെടാനില്ലാത്ത റെക്കോര്‍ഡ്‌ ആവുന്നു.

        അതെ ഇതൊരു യാഥാര്‍ത്യമാണ്.ദേവസൗന്ദര്യം എന്ന് കൃതികളില്‍ വാഴ്ത്തി പാടിയിരുന്ന ആ സാങ്കല്‍പ്പിക സൗന്ദര്യത്തിന്റെ മനുഷ്യാവിഷ്ക്കാരമാകുന്നു നമ്മുടെ സ്വന്തം മമ്മുക്ക.പ്രിയ മോഹന്‍ലാല്‍ ആരാധകര്‍ ഇതൊക്കെ നല്ല രീതിയില്‍ എടുക്കുക.മോഹന്‍ലാല്‍ എന്ന അതുല്യ നടനെ കരിവാരി തേക്കാന്‍ വേണ്ടിയല്ല ഇതൊക്കെ പറയുന്നത്.മറിച്ചു മമ്മൂട്ടി എന്ന അതിസുന്ദരനെ നാം ഇയിടെയായി ശ്രദ്ധിക്കാതെ തഴയുന്നതിനാല്‍ ഒന്നും ഓര്‍മിപ്പിക്കുക മാത്രമാണ് ലക്‌ഷ്യം.സ്ത്രികളെ ഇത്രയേറെ വശികരിച്ച മറ്റൊരു നടന്‍ വേറെ ഇല്ല എന്നുള്ളത് പരമമായ ഒരു സത്യം തന്നെയാണ്.ബോളിവൂഡ് നടിമാര്‍ പോലും ഇദ്ദേഹത്തിന്റെ സൗന്ദര്യം ആരാധിക്കാറുള്ള സംഭവങ്ങള്‍ നാം എത്രയോ വട്ടം കണ്ടു കഴിഞ്ഞു.ഐശ്വര്യാ റായിക്കും,ബിപ്പഷയ്ക്കും,ദീപികയ്ക്കും,കത്രിന കൈഫിനും,കജോളിനും ഒക്കെ മമ്മൂട്ടി അവരുടെ സ്വപ്ന പുരുഷന്‍ ആണ് എന്ന് കേള്‍ക്കുമ്പോള്‍ ഈ ഗന്ധര്‍വന് ജന്മം നല്‍കിയത് നമ്മുടെ കൊച്ചു കേരളമാണ് എന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം.

      എങ്ങനെയാണ് മമ്മുക്ക അദ്ദേഹത്തിന്റെ സൗന്ദര്യം ഈ പ്രായത്തിലും നിലനിര്‍ത്തുന്നത് എന്നത് ഇപ്പോഴും ഒരു നിഗൂഡമായ കാര്യമാണ്.പലപ്പോഴും പല ഇന്റര്‍വ്യൂകളിലും അദേഹത്തോടു ഈ ചോദ്യം ചോദിക്കുമ്പോള്‍ വ്യക്തമായ ഒരു മറുപടി പറയാതെ അദ്ദേഹം അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കാണാം.ചിലതില്‍ അദ്ദേഹം തന്‍റെ ചിട്ടയായ ജീവിത ശൈലിയും വ്യായമാതെയും പറ്റി പറഞ്ഞു തടി ഊരുന്നതും കാണാം.എന്നാല്‍ സത്യത്തില്‍ അതൊന്നുമല്ല ആ ഗന്ധര്‍വ സൗന്ദര്യത്തിന്റെ രഹസ്യം.അത് ദൈവത്തിന്‍റെഒരു വരദാനമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.അല്ലാതെ ഒരു മനുഷ്യന് ഇത്രയും സൗന്ദര്യം ഒരിക്കലും സാധ്യമാവുകയില്ല എന്നത് ഉറപ്പാണ്.അറുപത്തിരണ്ടാം വയസ്സിലും പതിനെട്ടുകാരനെകാള്‍ സൗന്ദര്യത്തോടെ നടക്കുന്ന മറ്റൊരു വ്യക്തി ഒരു പക്ഷെ ഈ ലോകത്തില്‍ തന്നെ നമ്മുടെ മമ്മുക്ക മാത്രമാവും.

      അതെ നമ്മുടെ ഇന്ത്യന്‍ സിനിമ ധാരാളം സുന്ദരന്മാരെ സംഭാവന ചെയ്തിട്ടുണ്ട്‌.രാജ് കപ്പൂര്‍,ദിലീപ്‌ കുമാര്‍,ദേവാനന്ദ്‌,ധര്‍മേന്ദ്ര,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍,അമീര്‍ ഖാന്‍,സൈഫ്‌ അലി ഖാന്‍,കമല്‍ഹസ്സന്‍ അങ്ങനെ പോകുന്നു അവര്‍.എന്നാല്‍ ഇവരില്‍ എല്ലാവരും തന്നെ നാല്പതുകളോട് കൂടി തങ്ങളുടെ സൗന്ദര്യത്തില്‍ ഇടിവ് സംഭവിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്.മമ്മുക്കയെ പോലെ ഇത്രയും ദീര്‍ഘമായ കാലം സുന്ദരാനായി ഇരിക്കുന്ന ആരും തന്നെ ഇത് വരെ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നുള്ളത് പച്ചയായ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

     അതെ ഞാന്‍ ഇവിടെ അടിവരയിട്ടു പറയുന്നു.ഇന്ത്യയിലെ ഏറ്റവും സുന്ദരനായ പുരുഷന്‍ നമ്മുടെ സ്വന്തം മമ്മുക്ക തന്നെയാകുന്നു.മറ്റാരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പതിനാറു അയലത്ത് പോലും വരില്ല.അത് ഷാരൂഖ് ഖാനായാലും ശരി മോഹന്‍ലാല്‍ ആയാലും ശരി പ്രിത്വിരാജ്‌ ആയാലും ശരി.സൗന്ദര്യത്തിനു പുറമേ മഹാനടനും കൂടി ആയ നമ്മുടെ പ്രിയ മമ്മുക്ക മൂന്നു തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡ്‌ വാങ്ങി റെക്കോര്‍ഡ്‌ ഇട്ടിട്ടുള്ളതും നമ്മള്‍ വിസ്മരിക്കരുത്.അതും കൂടി കണക്കിലെടുത്താല്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്ര താരം നമ്മുടെ സ്വന്തം മമ്മുക്ക തന്നെ.മമ്മുക്ക ഒരു ആയിരം നന്ദി അങ്ങ് ഈ മണ്ണില്‍ ജനിച്ചതിനാല്‍.

















Sunday 17 November 2013

തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇടതു ഹര്‍ത്താലുകള്‍ ഇനിയും ബാക്കി

          വീണ്ടും ഒരു പരാചിത ഹര്‍ത്താല്‍ നടത്തി കേരളത്തിന്‍റെ പൊതു ശല്യമായി കൊണ്ടിരിക്കുന്ന ഇടതുപക്ഷം തങ്ങള്‍ ജനങ്ങളുടെ നിത്യ ശത്രുവാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു.എന്നെ തല്ലരുത് അമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പറഞ്ഞ പഴയ ആ മരുമകന്‍റെ നിലവാരമായിരിക്കുന്നു ആധുനിക ഇടതുപക്ഷ പ്രസ്ഥാനം.അടുത്ത ഇലക്ഷന്‍ ആവുമ്പോഴേക്കും നാട്ടുകാരുടെ ഒറ്റ വോട്ട് പോലും തങ്ങള്‍ക്കു കിട്ടരുത് എന്ന ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നത് പോലെ തോന്നുന്നു ഇപ്പോഴത്തെ ഇവരുടെ ചെയ്തികള്‍ കണ്ടാല്‍.

         ഇത്തവണത്തെ കാരണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ആണ് പോലും.ഭാഗ്യം ഇത് ഒന്നും ഇല്ലെങ്കില്‍ ചില മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഹര്‍ത്താല്‍ എന്നെങ്കിലും ആശ്വസിക്കാം.നേരത്തെ തീവ്രവാദി എന്ന് ആരോപിച്ചു ഷുക്കൂര്‍ എന്ന പ്രായപൂര്‍ത്തിയാവാത്ത ലീഗ് പ്രവര്‍ത്തകനെ പൊതു മധ്യത്തില്‍ താലിബാന്‍ വിചാരണ നടത്തി കശാപ്പ് ചെയ്ത കേസില്‍, സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടേറി പി ജയരാജനെ അറസ്റ്റ് ചെയ്തതിനാല്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു കുറച്ചുകൂടി മാന്യതയുണ്ട്.കാരണം ഇവര്‍ ഇത് ഒരു വലിയ മാഫിയകള്‍ക്ക് വേണ്ടി നടത്തുന്നു.അതില്‍ സകല രാഷ്ട്രിയ കക്ഷികളും ഉണ്ട്,സകല മത സംഘടനകളുമുണ്ട് അങ്ങനെ ജനങ്ങള്‍ക്ക്‌ ഉപദ്രവകരമായ എല്ലാവരും തന്നെയുണ്ട്.പാവം ജനം ഇതൊക്കെ കാരണം ഒന്ന് ആശുപത്രിയില്‍ പോലും പോകുവാന്‍ സാധികാതെ പെരുവഴിയില്‍ ചത്ത്‌ വീഴാനനല്ലോ നിങ്ങളുടെയൊക്കെ വിധി.

        അതെ ഇടതു പ്രസ്ഥാനം നിശ്ചയമായും ഇല്ലതാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇങ്ങനെ പോയാല്‍ ഇവര്‍ തങ്ങള്‍ക്കു വോട്ട് നല്‍കാത്തവരെ കേരളത്തിന്‌ തന്നെ പുറത്താക്കണം എന്ന് പറഞ്ഞുകൊണ്ട് ഹര്‍ത്താലുകള്‍ നടത്തുകയും,എതിര്‍ക്കുന്നവരെ ചുട്ടു കൊല്ലുകയും ചെയ്യുന്ന കാലം വിദൂരമല്ല.സംസ്ഥാനതിനെ ബാധിച്ച ഈ കാന്‍സറിനെ തൂത്ത് കളയാന്‍ ജനങ്ങള്‍ ബോധാവാന്മാരായിരിക്കുന്നു.

      ഇത്ര മാത്രം പുകില്‍ ഉണ്ടാക്കിയതിനാല്‍ ഈ എളിയവന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ എന്താണെന്ന് വെറുതെ ഒന്ന് ചികഞ്ഞു നോക്കി.അത് വായിച്ചപ്പോഴാണ് ഒരു കാര്യം വ്യക്തമായത്,ഈ റിപ്പോര്‍ട്ട്‌ ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും വരേണ്ട ഒന്നായിരുന്നു എന്ന പരമ സത്യം.സത്യത്തില്‍ ഈ റിപ്പോര്‍ട്ട്‌ പ്രാഭാല്യത്തില്‍ വന്നാല്‍ ഒറ്റ കര്‍ഷകര്‍ പോലും കുടിയിറങ്ങേണ്ടി വരില്ല.കൃഷി സ്ഥലങ്ങള്‍ ഒരു ഇഞ്ച് പോലും ഇല്ലാതാവുകയുമില്ല.മറിച്ചു പ്രകൃതിയുടെ മാറ് പിളര്‍ക്കുന്ന കുറെ ക്വാറികളും,സര്‍ക്കാര്‍ ഭൂമി കയ്യേറി പണിഞ്ഞുയര്‍ത്തിയ കുറെ റിസോര്‍ട്ടുകളും മാത്രം പോവും.അതൊക്കെ പോകേണ്ടത് ജനങ്ങളുടെ ആവശ്യവുമാണ്.

      അവസാനമായി ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഏതു നിമിഷവും പോട്ടവുന്ന ഒരു അറ്റംബോംബിനു മുകളിലാണ് നമ്മുടെയൊക്കെ ജീവിതം.കാലഹരണപെട്ട ഡാമുകളും,അനധികൃതമായ ക്വാറികളും,കെട്ടിടങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥ തെറ്റിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പോലെയുള്ള കാര്യങ്ങള്‍ ഈ വൈകീയ വേളയിലെങ്കിലും പ്രാബല്യത്തില്‍ വരുതിയില്ലയെങ്കില്‍, വളരെ താമസിയാതെ തന്നെ മറ്റൊരു ഉത്തരാഖണ്ഡ് ദുരന്തം നമ്മുടെ ഈ കൊച്ചു കേരളം സാക്ഷ്യം വഹിക്കും.അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തമായി മാറുകയും ചെയ്യും.ഇനിയെങ്കിലും മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം ഹര്‍ത്താലുകളെ ജനം തെരുവില്‍ നേരിടുക.ഇതിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തെയും,സഭയെയും,പള്ളികളെയും കല്ലെടുത്ത് എറിയുക.

മാറ്റ് കുറയുന്ന ഭാരതരത്നം...

          ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്ക്കാരാമായ ഭാരത രത്നത്തിന്റെ വില നീണ്ട കാലയളവിനു ശേഷം വീണ്ടും ഇടിയുന്ന ദയനീയവും,പരിതാപകരവുമായ കാഴ്ച നാം ഭാരതീയര്‍ക്ക് കാണേണ്ട ദുരവസ്ഥ വന്നിരിക്കുന്നു.പരിപാവാനമായ ഭാരതരത്നം എന്ന സിവിലിയന്‍ പുരസ്കാരം കേവലം ഒരു പത്മ പുരസ്ക്കാരം പോലെയോ,അര്‍ജുന പുരസ്ക്കാരം പോലെയോ ലാഘവത്തോടെ കൈകാര്യം ചെയ്തത് വളരെ കഷ്ടമായിപോയി എന്ന് പറയാതെ തരമില്ലതായിരിക്കുന്നു.ജനങ്ങളുടെ വൈകാരികമായ ബോധാമില്ലയ്മയെ ചൂഷണം ചെയ്യുവാന്‍ വേണ്ടി ഈ പരമമായ പുരസ്കാരത്തെ ദുരുപയോഗം ചെയ്തത് വളരെ ദാരുണമായിപ്പോയി.

      മുന്‍കാലങ്ങളില്‍ ഭാരതരത്നം എന്ന പരമപ്രധാനമായ ഈ സിവിലിയന്‍ പുരസ്ക്കാരം ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും കൊടുത്തു പോരുന്ന ഒരു സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്.അന്നൊക്കെ അത് നല്‍കിയിരുന്ന മിക്കവാറും അതിനു അര്‍ഹാരുമായിരുന്നു.എന്നാല്‍ എം ജി ആറിനും, ബോഫെര്‍സ് അഴിമതി കേസില്‍ ഉള്‍പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി അടക്കമുള്ള അനര്‍ഹര്‍ക്ക് ഈ പുരസ്ക്കാരം നല്‍കി കൊണ്ട് ഭാരതരത്നത്തെ മലിനപെടുത്തുന്ന കാഴ്ചയും നാം കാണാനിടയായി.അങ്ങനെ വന്നപ്പോഴാണ് ഈ പുരസ്ക്കാരത്തിന്റെ  നിയമവാലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി കുറച്ചുംകൂടി സുതാര്യമാക്കി കൊണ്ട് പില്‍ക്കാലത്ത്‌ അര്‍ഹരായ ആളുകള്‍ ഉണ്ടാവുകയാണെങ്കില്‍ മാത്രം നല്‍കേണ്ട വിധത്തില്‍ ആയത്.അതോടെ മാറ്റ് കുറഞ്ഞു പോയ ഭാരതരത്നത്തിന്‍റെ മൂല്യം മുമ്പത്തേക്കാള്‍ ഉയരുകയും ചെയ്തു.എന്നാല്‍ ഇന്നലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഈ പുരസ്ക്കാരം നല്‍കി കൊണ്ട് സര്‍ക്കാര്‍ അതിന്‍റെ മാറ്റ് വീണ്ടും ഇടിചിരിക്കുന്നു എന്ന് വ്യസനപൂര്‍വം അന്ഗികരികേണ്ടി വന്നു നാം ഭാരതീയര്‍ക്ക്.

      മുമ്പ് ഈ പുരസ്ക്കാരത്തിന്‍റെ മാറ്റ് കുറഞ്ഞു പോയത് അത് പല അനര്‍ഹര്‍ക്കും നല്‍കി കൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നത് അര്‍ഹരായ പലര്‍ക്കും നല്‍കുന്നതിന് മുമ്പ് തിടുക്കപെട്ടു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊടുത്തതിനാലാണ്.ലോകം കണ്ട ഏറ്റവും വലിയ ഹോക്കി ഇതിഹാസാമായ മേജര്‍ ധ്യാന്‍ചന്ദിനും,ചെസ്സില്‍ ലോക കിരീടങ്ങള്‍ വാരികൂട്ടിയ വിശ്വനാഥ് ആനന്തിനും, ക്രിക്കറ് ലോകകപ്പ്‌ ആദ്യമായി ഭാരതത്തിലെത്തിച്ചു ക്രിക്കെറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ കപ്പില്‍ ദേവിനും മുമ്പേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കിയത് ഒട്ടും ഉചിതമായില്ല.ഇതില്‍ ധ്യാന്ച്ചന്ദ്‌ എന്ന വ്യക്തി തന്‍റെ കരിയറില്‍ താന്‍ പ്രതിനീകരിച്ചിരുന്ന ഇന്ത്യന്‍ ടീമിനെ ഒരു തോല്‍വി പോലും രുചിക്കാന്‍ അനുവദികാതെയാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് എന്നത് അത്ഭുതപെടുത്തുന്ന വസ്തുതയാണ്.തുടര്‍ച്ചയായി ആറു ഒളിമ്പിക്സ്‌ മെഡലുകളാണ്‌ അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ വാരി കൂട്ടിയത്.അദ്ദേഹത്തിന്‍റെ കളി കണ്ടു  ബിന്‍ ലാദനും,സദാം ഹുസ്സായിനും ശേഷം ലോകം കണ്ട ഏറ്റവും ക്രുരനായ വ്യക്തിയായ സാക്ഷാല്‍ അഡോള്‍ഫ്‌ ഹിടലര്‍ പോലും അന്ഗികരിക്കുകയും അദ്ദേഹത്തിന് ജര്‍മന്‍ സൈനത്തില്‍ കേണല്‍ സ്ഥാനം നല്‍കാം എന്ന് വാഗ്ദാനം പോലും ചെയ്തത് എന്നുള്ളത് ചരിത്രപരമായ വസ്തുതയുമാണ്.ലോകത്തിലെ ഒരു കായിക താരത്തിനും ഇത് പോലെ ഒരു റെക്കോര്‍ഡ്‌ അവകാശപെടാനില്ല.തന്‍റെ കരിയറിലുടനീളം തോല്‍വിയറിയാതെ(സമനില പോലും) മുന്‍പോട്ടു പോവുക എന്ന സ്വപ്നതുല്യമായ നേട്ടം സമ്പാദിച്ച ആ മഹാ വ്യക്തിത്വത്തിനും പോലും നല്‍കാതെ കേവലം എട്ടു രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കറ്റ്‌ കളിക്കാരന് ,അതില്‍ തന്നെ ലോകകപ്പ്‌ പോലുള്ള വലിയ വേദികളില്‍ ഇന്ത്യക്ക് പറയത്തക്ക യാതൊരു നേട്ടങ്ങളും നല്‍കാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2011 ലോകകപ്പ്‌ ഇന്ത്യ നേടിയത് യുവരാജ്‌ സിങ്ങും,ധോണിയും ഉള്‍പെട്ട ജയം ശീലമാമാക്കിയ ചെറുപ്പകാരുടെ മികവ് കൊണ്ട് മാത്രമാണ് എന്ന് ഓര്‍ക്കുക.അതില്‍ തന്നെ ഇദ്ദേഹം ഏഴു ലൈഫ്‌ എന്ന റെക്കോര്‍ഡ്‌ നേടി കൊണ്ട് സെമിയില്‍ ബാറ്റ്‌ ചെയ്തതും,ഫൈനലില്‍ വന്‍ സ്കോര്‍ കണ്ടു പതറി ടീമിനെ നടുകടലില്‍ തള്ളി പുറത്തായും ഉപദ്രവിച്ചതും കൂടി ചേര്‍ത്ത് വായിക്കുക) എന്ന സ്വാര്‍ത്ഥനായ കായിക താരത്തിന് നല്‍കിയത് പൊറുക്കാനാവാത്ത അപരാധമായി പോയി എന്ന് പറയാതെ നിര്‍വാഹമില്ല.

       ഈ പ്രവൃത്തി കേവലം ഒരു വൈകാരികമായ ഒരു സംഭവമായി കുറച്ചു കാണാനും നമ്മുക്കാവില്ല.ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുമുണ്ടോഎന്ന് സംശയികേണ്ടിയിരിക്കുന്നു.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിന്യാനുധിനായ പൌരന്‍(അതിവിനയം പെരുംകള്ളന്റെ മുഖമുദ്ര എന്ന പഴയ പഴംചോല്ല് ഓര്‍മ്മിക്കുക) കുറച്ചു നാളുകള്‍ക്കു മുമ്പ് തന്നെ ക്രിക്കെറ്റിനു ശേഷമുള്ള തന്‍റെ ജീവിതത്തെ നെയ്തെടുക്കേണ്ട ശ്രമം തുടങ്ങിയെന്നു പറയേണ്ടിയിരിക്കുന്നു.ഒരു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ കണ്ടതുമുതല്‍ ഇതിന്‍റെ ചീഞ്ഞ നാറ്റം വന്നു തുടങ്ങിയിരുന്നു.ആ ദുര്‍ഗന്ധതിനെ സാധുകരിക്കുന്ന വലിയ ഒരു തെളിവായി മാറിയിരിക്കുന്നു ഈ ഭാരതരത്ന നാടകം.രാഷ്ട്രീയക്കാര്‍ ജനങ്ങളെ ചുളുവില്‍ കയ്യിലെടുക്കാന്‍ പറ്റുന്ന എന്ത് കാര്യം വന്നാലും അത് എങ്ങനെയും കിട്ടാന്‍ വേണ്ടിയുള്ള ആര്‍ത്തിയാണ്.അത് ലഭിക്കാനായി അവര്‍ ആര്‍ക്കും എന്ത് വാഗ്ദാനവും നല്‍കും.അങ്ങനെ വാഗ്ദാനം നല്‍കി കുടുങ്ങിപോയ സംഭാവമാണ് ഇദ്ദേഹത്തിന്‍റെ ഭാരതരത്ന പുരസ്ക്കാരം.വാഗ്ദാനം നല്‍കിയ വേളയില്‍ അതിന്റെ നിയമവശം പോലും അവര്‍ ചിന്തിചിരിക്കുകയില്ല.കായിക താരങ്ങള്‍ക്ക് നല്‍കാന്‍ വകുപ്പില്ലതിരുന്ന ഭാരതരത്ന പുരസ്കാരം ഒടുവില്‍ ഒരു നിയമ പരിഷ്ക്കാരത്തോടുകൂടി. കായിക താരങ്ങള്‍ക്കും നല്‍കുന്ന വിധത്തിലായി മാറ്റി.അപ്പോഴാണ്‌ അടുത്ത പുലിവാല്‍ വന്നത്.മഹാനായ ധ്യാന്‍ചന്ദിനു നല്‍കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാനാവില്ല എന്ന് പ്രതിപക്ഷം വാശി പിടിച്ചത്തോട്‌ കൂടി താല്‍കാലത്തെക്കെങ്കിലും അന്ന് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി.അതോടുകൂടി കൂടി തനിക്ക് നല്കീയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കാതെ തന്‍റെ വ്യക്തിപ്രഭാവം ചൂഷണം ചെയ്യാന്‍ വേണ്ടി രാഷ്ട്രിയം കളിക്കുകയാണെന്ന ബോധം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും തോന്നിയിരിക്കണം(ബഹു ഭൂരിപക്ഷം വരുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ബോധാമില്ലെങ്കിലും അദ്ദേഹത്തിന് നല്ല വിവേകമുണ്ട് എന്ന് പറയാതെ നിവര്‍ത്തിയില്ല).അങ്ങനെ പ്രതിസന്ധിയിലായ രാഷ്ട്രിയ നേതൃത്വം ഈ സമസ്യയ്ക്ക് കണ്ട വളരെ മനോഹരമായ ഒരു പരിഹാരമാണ് ഇന്നലെ നാം കണ്ടത്.മഹ്ത്മ ഗാന്ധിക്ക് ശേഷം ഏറ്റവും ജനപ്രീതി നേടിയ ഭാരതീയനായ ഇദ്ദേഹം വിടവാങ്ങുന്ന ഇന്നലത്തെ ആ ചരിത്രപരമായ ദിനം  തന്നെ ഈ പുരസ്ക്കാര ദാനതിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.ഒറ്റ നോട്ടത്തില്‍ എന്നല്ല ഒരു മൂന്നാല് നോട്ടത്തില്‍ പോലും ഇതില്‍ ഒരു ദുരൂഹതയും ആര്‍ക്കും കാണാന്‍ സാധിക്കില്ല അഥവാ കണ്ടാല്‍ തന്നെ പ്രതികരിക്കാനാവില്ല.രാഷ്ട്രിയ നേതൃത്വം അവരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനായി ഉപയോഗിക്കുന്ന ബുദ്ധിയുടെ നൂറില്‍ ഒന്ന് രാജ്യത്തിന് വേണ്ടി ഉപയോഗിചെന്കില്‍ നമ്മള്‍ പത്തു വര്‍ഷം മുമ്പേ വികസിത രാജ്യമായേനെ എന്ന് ആലോചിച്ചു പോകുന്നു.എത്ര മനോഹരമായാണ് അവര്‍ ഈ സമസ്യയെ മറികടന്നത്!ഇന്നലത്തെ ആ അവസരതിലല്ലാതെ  വേറെ ഏതെങ്കിലും ഒരു അവസരത്തില്‍ ആയിരുന്നെങ്കില്‍ ഈ പുരസ്ക്കാര ദാനം ഒരു വിവാദമായി മാറിയേനെ.മഹാനായ മേജര്‍ ധ്യാന്‍ചന്ദിനും,വിശ്വനാഥന്‍ ആനന്തനിനും കപ്പില്‍ദേവിനും നല്‍കാത്ത ഈ പുരസ്ക്കാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കുന്നതിനെ സാമൂഹിക പ്രതിപദ്ധതയുള്ള എല്ലാ സംഘടനകളും എതിര്‍ക്കുമായിരുന്നു.

         പ്രിയ ധ്യാന്‍ചന്ദ്.....താങ്കള്‍ നമ്മളോട് ക്ഷമിക്കുക.അഡോള്‍ഫ്‌ ഹിടലര്‍ അങ്ങേക്ക് വാഗ്ദാനം ചെയ്ത കേണല്‍ പദവിയും ജര്‍മന്‍ ഹോക്കി ടീം അംഗത്വവും താങ്കള്‍ അന്ന് സ്വികരിച്ചിരുന്നെങ്കില്‍ അരനൂറ്റാണ്ട് മുമ്പേ തന്നെ താങ്കള്‍ ഒരു 'ജര്‍മന്‍രത്നമായേനെ' എന്ന് വ്യസനപൂര്‍വം ഞാന്‍ സങ്കല്‍പ്പിച്ചു പോകുന്നു.അവസാനമായി ഒരിക്കല്‍ കൂടി അങ്ങേക്ക് മാപ്പ് മാപ്പ് മാപ്പ്.

Saturday 16 November 2013

യുക്തിവാദത്തെ സാധുകരിച്ചു ക്രിക്കറ്റ്‌ 'ദൈവം'

        ഈ ലേഖനം ഒരിക്കലും ലോകം കണ്ട എക്കാലതയും മഹാനായ ക്രിക്കറ്റ്‌ കളിക്കാരില്‍ ഒരാളായ സച്ചിന്‍ ടെണ്ടുല്‍ക്കരെ അവഹെളികാന്‍ വേണ്ടി ഉള്ളതല്ല.മറിച്ചു പൊതു ജനങ്ങളുടെ വിവേക ബുദ്ധി ഇല്ലായ്മയെ പച്ചയായി ആവിഷ്ക്കരിക്കുകമാത്രമാണ് ചെയ്യുന്നത്.അത് നിങ്ങളെ വേദനിപ്പിക്കുണ്ടെങ്കില്‍ ദയവു ചെയ്തു ക്ഷമിക്കുക. 

         ഇന്നായിരുന്നു ആ ദിനം.നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റ്‌ ദൈവം എന്ന് ആരാധകര്‍(വിവേകം കുറഞ്ഞ ആരാധകര്‍) വാഴ്ത്തിപാടി നടന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ജീവിക്കുന്ന ക്രിക്കറ്റ്‌ ഇതിഹാസം തന്‍റെ ക്രിക്കറ്റ്‌ ജീവിതം അവസാനിപ്പിച്ച ചരിത്രപരമായ ദിനം.ഇന്ത്യയില്‍ ഒരു പക്ഷെ ലോകത്തില്‍ തന്നെ ഒരു കായിക താരത്തിനും ലഭികാത്ത വന്‍ യാത്രഅയപ്പോട് കൂടി ആരാധകരും,സുഹൃത്തുകളും,സഹ കളിക്കാരും അദ്ദേഹത്തെ ആദരിച്ചു.ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇന്ത്യ ഗവണ്മെന്റ്‌ അദ്ദേഹത്തെ ഭാരത രത്നം നല്‍കി ഈ ദിനത്തിന് ഇരട്ടി തിളക്കം നല്‍കിയിരിക്കുന്നു.

         സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു മഹാനായ കളിക്കാരനാണ് എന്നുള്ളതിന് അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിധ്വഷികള്‍ പോലും സമ്മതിക്കും.അദ്ദേഹത്തിന്റെ ബാറ്റിംഗ് പാടവം,ഷോട്ടുകള്‍ ഇനി ഒരു പക്ഷെ മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മനോഹരങ്ങളാണ്.അദ്ദേഹം വാരിക്കൂട്ടിയ പല റെക്കോര്‍ഡുകളും ഇനി ഒരിക്കലും തിരുത്താന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഉയരത്തില്‍ ഉള്ളവയാണ്.തന്‍റെ മേഖലയില്‍ ഇത്രയും നേട്ടങ്ങള്‍ വാരി കൂട്ടിയത് കൊണ്ടാവാം അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ അദ്ദേഹത്തെ 'ദൈവം' എന്ന് പോലും വിശേഷിപ്പിക്കുന്നത്.

          ആരാണ് ഈ ദൈവം?ഈ ലോകത്തിലെ ബഹു ഭൂരിപക്ഷം പേരും ആദരിക്കുന്ന,ഭയപ്പെടുന്ന ഒരു പദമാണാതു.പക്ഷെ നമ്മള്‍ യുക്തിവാദികള്‍ക്ക് ദൈവം എന്ന് പറയുന്നത് ഒരു മറയാണ്.ആളുകളുടെ വിവേക ബുദ്ധിയെ പുറത്തു വരാത്ത വിധത്തില്‍ അവന്‍റെ മനസ്സിനെ ചങ്ങലയ്ക്ക് തളയ്ക്കുന്ന ഒരു കറുത്ത മറ.അതെ നമ്മള്‍ യുക്തിവാദികള്‍ ദൈവസങ്കല്‍പ്പത്തിനു എതിരാണ്.സമ്പന്നനെ കയ്യിയഴിച്ചു സഹായിക്കുകയും,പട്ടിണി പാവങ്ങളെ നരകിപിച്ചു കൊല്ലുകയും ചെയ്യുന്ന ദൈവത്തെ നമ്മുക്ക് അറപ്പാണ് വെറുപ്പാണ്.

             അതെ ഇവിടെയാണ്‌ വിവകബുദ്ധി കുറഞ്ഞവരായ നമ്മുടെ രാജ്യത്തെ ബഹുഭുരിപക്ഷം വരുന്ന ആരാധകര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നമ്മള്‍ യുക്തിവാദികളുടെ പ്രസ്താവനകളെ സാധുകരിക്കുന്നത്.അതെ ക്രിക്കറ്റ്‌ ദൈവം എന്ന് വിശേഷിപ്പിക്കുന്ന മഹാനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്ഷെ അപകടവസ്തയില്‍ താന്‍ പ്രതിനീകരിചിരുന്ന എല്ലാ ടീമുകളെയും നിഷ്കരുണം കയ്യൊഴിയുന്ന കാഴ്ച നാം പല കുറി കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ അവസാന കാലയളവില്‍ താന്‍ കളിക്കുന്ന കളികള്‍ എല്ലാം തന്നെ ടീം തോക്കുന്നു എന്ന പഴി പോലും കേള്‍പ്പിചിരിക്കുന്നു.ഈ കഴിഞ്ഞ ലോക കപ്പില്‍ പോലും അത് നാം കണ്ടതുമാണ്.അദ്ദേഹത്തിന്റെ നൂറാം സെഞ്ച്വറി ഒന്ന് കൊണ്ട് മാത്രം ഒരു ഏഷ്യ കപ്പ്‌ ഇന്ത്യയ്ക്ക് നഷ്ടമായത് ഈ അവസ്സരത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.നിര്‍ണായക വേളകളില്‍ ടീമിനെ മുഴുവന്‍ സമ്മര്‍ദത്തിലാക്കി യാതൊരു കൂസലുമില്ലാതെ പോകുന്ന ക്രിക്കറ്റ്‌ ദൈവം യഥാര്‍ത്ഥത്തില്‍ ദൈവം എന്ന സങ്കല്പം തന്നെ എന്ത് മാത്രം വിഡ്ഢിത്തരമാണ് എന്ന് കാട്ടി തരികയാണ് ചെയ്തത്.അതെ ഇതാണ് ശരിക്കും ദൈവം.അയാള്‍ ആളുകളെ ഒരിക്കലും രക്ഷിക്കില്ല.മറിച്ചു താന്‍ ആണ് രക്ഷകന്‍ എന്ന് ബോധമില്ലാത്ത വലിയൊരു സമൂഹത്തെ കബളിപ്പിച്ചു വാഴുന്നു.ദൈവം  ആളുകളുടെ ചിന്ത ശേഷിയെ വില്യ്ക്കേടുക്കുമ്പോള്‍ ക്രിക്കറ്റ്‌ ദൈവം വിലയ്ക്കെടുക്കുന്നത് എം പി സ്ഥാനവും ഭാരത രത്നവുമോക്കെയാവുന്നു.പൊതു ജനങ്ങള്‍ എന്ന വിഡ്ഢികള്‍ ഇതൊക്കെ കണ്ടു ആര്‍ത്തു വിളിക്കുന്നു.

           ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

         സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ കളിക്കാരനെ ഞാനും ആദരിക്കുന്നു.പക്ഷെ അദ്ദേഹം ഒരു രക്ഷകനല്ല മറിച്ചു സ്വന്തം കാരിയര്‍ ശക്തിപെടാന്‍ വേണ്ടി മാത്രം കളിച്ചിരുന്ന ഒരു കഴിവുള്ള കളിക്കാരന്‍ മാത്രമാകുന്നു.തന്‍റെ നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ്‌ ജീവിതം ആവസാനിപ്പിച്ചു വിരമിച്ച അദ്ദേഹത്തെ ഈ അവസ്സരത്തില്‍ ഞാനും ആദരിക്കുന്നു.

          ഈ ലേഖനത്തെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം കേള്‍ക്കുവാന്‍ ഈയുള്ളവന്‍ ആഗ്രഹിക്കുന്നു.അഭിപ്രായങ്ങള്‍ നല്ല ഭാഷയില്‍ മാത്രമാവാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.








ന്യൂജനറേഷന്‍ യുവതികള്‍ പുരുഷത്വത്തിന്‍റെ ലക്ഷണമായി മദ്യപാനത്തെ കാണുന്നുവോ?

            പ്രമുഖമായ ഒരു മലയാളം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ദ്വൈവാരികയ്ക്ക് വേണ്ടി നടത്തിയ ഒരു സര്‍വേയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തു വന്നിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതൊരു യാഥാര്‍ത്യമാണ്. അതെ നമ്മുടെ ന്യൂജനറേഷന്‍ യുവതികള്‍ മദ്യപാനത്തെ പുരുഷത്വത്തിന്റെ ലക്ഷണമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഇരുപതു വര്‍ഷം മുമ്പ് ശ്രിനിവാസന്‍ വടക്കുനോക്കിയന്ത്രം എന്ന പടത്തില്‍ തമാശക്ക് വേണ്ടി ചേര്‍ത്ത കാര്യം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ഇന്ന് പല മുന്‍നിര കോളേജുകളിലും മദ്യപാനികള്‍ അല്ലാത്തവരെ പെണ്‍കുട്ടികള്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് ഉള്ളത്. പലരും ഈ ഒറ്റ കാരണം കൊണ്ട് മാത്രം മധ്യപാനികളായി മാറി എന്നുള്ളതും രസകരവും അതെ സമയം തന്നെ ഭയാനകവുമായ ഒരു യാഥാര്‍ത്യമാണ്

              ഇങ്ങനെ ഒരു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പരിപൂര്‍ണ്ണ ഉത്തരാവാദിത്വം ഇവിടത്തെ ദ്രിശ്യമാധ്യമാങ്ങള്‍ക്കും ചാനെലുകള്‍ക്കും മാത്രമാണ്.മുമ്പൊക്കെ മധ്യപാനികളെയും മദ്യത്തെയും അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന നമ്മുടെ ദ്രിശ്യമാധ്യമങ്ങള്‍ ഇപ്പോള്‍ മദ്യത്തെ വാഴ്ത്തി പാടുന്നു.മധ്യപാനികലാത്ത ഒറ്റ നായക കഥാപാത്രവുമും ഇന്നുള്ള ന്യൂജനറേഷന്‍ പടങ്ങളില്‍ ഇല്ല.ഇല്ല എന്ന് മാത്രമല്ല നായകന്‍ തീര്‍ച്ചയായും നല്ലൊരു മദ്യപാനി ആയിരിക്കുകയും ചെയ്യും.നായകന്റെ മദ്യപാനത്തെ പുകഴ്ത്തുന്ന നായികയെയും,രണ്ടു പെഗ് അടിക്കാത്തവന്‍ പുരുഷനാണോ എന്ന് ചോദിക്കുന്ന നമ്മുടെ ന്യൂജനറേഷന്‍ കാമുകിമാരും ഈ പ്രവണതയ്ക്ക് ശക്തമായ പ്രോല്‍സാഹനം നല്‍കുന്നു.ഇപ്പോള്‍ പല പടങ്ങളിലും സ്ത്രികളും മദ്യപിക്കുന്നത് കാണിച്ചു തുടങ്ങിയിരിക്കുന്നു അന്തസോടെ തന്നെ.

         നമ്മുടെ ദ്രിശ്യമാധ്യമങ്ങള്‍ മദ്യത്തെ എതിര്‍ക്കുന്നത് അത് സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാകുന്നു.ദിവസകൂലിക്ക് തൊഴില്‍ ചെയ്യുന്നവന്‍ മദ്യപിക്കുമ്പോള്‍ അതൊരു വിപത്തും സമൂഹത്തിനു ശാപവും എന്ന് പ്രസ്താവിക്കുന്ന മാധ്യമങ്ങള്‍ തന്നെ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ ഉള്ളവര്‍ അത് ഉപയോഗിക്കുമ്പോള്‍ പുകഴ്ത്തുന്നു വാഴ്ത്തുന്നു.
ഇതിനു തടയിടാന്‍ നമ്മുടെ ന്യൂജനറേഷന്‍ തരൂണിമാണികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.മദ്യപാനം എന്ന ദുശീലാതെ ദയവു ചെയ്തു നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.പുരുഷത്വം കൂടുതല്‍ ഉള്ളവരാണ് കൂടുതലും മധ്യപാനികളായി മാറുന്നത് എന്ന കാര്യം സത്യമായിരിക്കാം.പക്ഷെ മദ്യം ഉപയോഗിക്കാത്ത എല്ലാരും ചാന്തുപൊട്ടുകളാണ് എന്ന ധാരാണ തെറ്റാണ്.യാതൊരു വിലക്കുകലുമില്ലാതെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം മദ്യപികാതെ ജീവിക്കുന്ന കുറച്ചു പേര്‍ ഇവിടെ ഉണ്ട്.അവരെ നിങ്ങള്‍ തഴയരുത്.കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ സാമൂഹികവും മതപരവുമായ വിലക്കുകള്‍ കൊണ്ട് ഭയം കൊണ്ടും മദ്യത്തെ മാറ്റി നിര്‍ത്തുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്.ആകൂട്ടര്‍ പലരും മനസ്സുകൊണ്ടും,ചിലര്‍ രഹസ്യമായും മദ്യപിക്കുന്നവരുമാണ്.ഈ കൂട്ടര്‍ തികഞ്ഞ മ്ലെച്ചരും ചാന്തുപോട്ടുകലുമാണ്.ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ കപട സദാചാരവാദികള്‍