Saturday 31 May 2014

'ടീം അര്‍ജന്റീന' ഭഹുഭൂരിപക്ഷം മലയാളികളെ പോലെ കാശിനു കൊള്ളത്തവര്‍

        ഈ ലോകത്തെ ഏറ്റവും വലീയ അനീതി ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രമേയുള്ളൂ.അനര്‍ഹറേ വാഴ്ത്തുന്നതാകുന്നുവത്.നാം ഇന്ത്യക്കാര്‍ക്ക് ഈയൊരു ദുശീലം വേണ്ടുവോളം പണ്ടേയുണ്ടല്ലോ.അത് കൊണ്ടാനെല്ലോ കഴിവുള്ള ധാരാളം നേതാക്കന്മാര്‍ ഉണ്ടായിട്ടും കുട്ടിത്തം വിട്ടുമാറാത്ത ബാലാനായ രാഹുല്‍ ഗാന്ധിക്കു വരെ ഇന്ത്യയിലെ പ്രധാനമന്ത്രി ആകുവാനുള്ള സാധ്യത നമ്മള്‍ ഉണ്ടാക്കി കൊടുത്തത്.

     ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം.ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള അനര്‍ഹ പുകഴ്ത്തലുകളുടെ മൂര്‍ധന്യമാണ് നാം മലയാളികളൂടെതു.വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പുകഴ്ത്തുന്ന ഭഹുഭൂരിപക്ഷം പേരും വെറും തൊട്ടികലാണ് എന്ന് തന്നെ പറയാം.അതിന്‍റെ ഏറ്റവും വലീയ ഉദാഹരണമാണ് 'ടീം അര്‍ജന്റീന'.എഴുപതുകളിലും,എണ്‍പതുകളിലും അര്‍ജന്റീന മികച്ച ടീമായിരുന്നു എന്നതില്‍ തര്‍ക്കമോന്നുമില്ല.മറഡോണയെ പോലെ പെലെയും,ഗാരിന്ജയും,റൊണാള്‍ഡോയും കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും വലീയ ഇതിഹാസത്തെ സൃഷ്‌ടിച്ച നാട്.എന്നാല്‍ ആ ടീം മണ്മറഞ്ഞു കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.ആ ചരിത്രം മുന്‍നിര്‍ത്തി ഇന്നത്തെ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ മലയാളികളും,കേരളത്തിലെ മാധ്യമങ്ങളും പുകഴ്ത്തുന്നത് ഒരു നാലാംകിട തെരുവ് വേശ്യയുടെ പരസ്യം പോലെയാണ് എന്നു തന്നെ പറയേണ്ടി വരും.

     ഇനി ഇതിലെ രസകരമായ മറ്റൊരു തമാശ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ലോകത്തിലെ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച ടീമായ ബ്രസീലുമായുള്ള വികൃതമായ താരതമ്യമാണ്.ഞാന്‍ അര്‍ജന്റീന ആരാധകരോട് ചോദിക്കുകയാണ്.നിങ്ങള്‍ക്ക് ഉളുപ്പു എന്നു പറഞ്ഞ വികാരമോന്നുമില്ലേ?ഏതു മാനദണ്ടപ്രകാരമാണ് നിങ്ങള്‍ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ബ്രസീല്‍ ടീമുമായി താരതമ്യം ചെയ്യുന്നത്?ഇത് ഒരു മാതിരി ഇന്ത്യയിലെ ഏറ്റവും വിരൂപനായ നടനായ രജനീകാന്തിനെ ഇന്ത്യയിലെ ഏറ്റവും പൌരുഷമുള്ള ഋതിക് രോഷനുമായി താരതമ്യം ചെയ്യുന്നതിന് തുല്യമായിപോയി.വിവിധ കാലഘട്ടങ്ങളിലായി അഞ്ചു ലോകകിരീടങ്ങളും ,എണ്ണമറ്റ മറ്റു അന്തര്‍ദേശീയ കിരീടങ്ങളും വാരികൂട്ടിയിട്ടുള്ള ബ്രസീലുമായി തോല്‍വി മാത്രം ശീലമുള്ള അര്‍ജന്റീനയെ താരതമ്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിലാണ് എനിക്കല്‍ഭുതം!

    ബ്രസീല്‍ ടീം എന്നാല്‍ എല്ലാ കാലത്തും ചുറുചുറുക്കും,നിശ്ചയദാര്‍ഢ്യവുമുള്ള ഒരു പറ്റം കളിക്കാരുടെ കൂട്ടമായിരുന്നു.ഈ ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമും അതിനു വിപരീതമല്ല.ശരാശരി ഇരുപത്തഞ്ചു വയസ്സില്‍ താഴെ മാത്രമുള്ള ഇപ്പോഴത്തെ അവരുടെ ടീം ഇതിനോടകം തന്നെ ഒരു അന്തര്‍ദേശീയ കിരീടം നേടി കഴിഞ്ഞു.ഇതില്‍ നിന്നു തന്നെ അവരുടെ കരുത്ത് വ്യക്തം.നേരെ മറിച്ചു അര്‍ജന്റീനയോ?ഒന്നോ രണ്ടോ കളിക്കാരുടെ വാലും പറ്റിയുള്ള കളി മാത്രമേ അവര്‍ക്ക് എന്നും കൈമുതലായുള്ളൂ.ഇത്തവണയും ഒരു മെസ്സിയില്‍ തീരുന്നു അവരുടെ പ്രതീക്ഷ.മാധ്യമങ്ങളുടെ പുകഴ്ത്തല്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപയ്സയുടെ വില പോലുമില്ലാത്ത കളിക്കാരനാണ് മെസ്സിയെന്നു വിവരമുള്ള എല്ലാവരും പറയും.അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്നേ വരെ തിളങ്ങിയ ചരിത്രവും ഈ പൊങ്ങച്ച കളിക്കരനില്ല.അങ്ങനെയുള്ള ഒരു കളിക്കാരന്‍ നയിക്കുന്ന കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ കരുത്തരായ ബ്രസീലുമായി താരതമ്യം ചെയ്യുന്നത് പച്ചയ്ക്ക് പറഞ്ഞാല്‍ അന്തസ്സ്കേടാണ്.

       ഇനി ലോകകപ്പിന് വെറും പത്തു നാളുകള്‍ മാത്രം.ഓരോ ടീമിന്‍റെ ആരാധകരും അവരുടെ ടീമിനെ പുകഴ്ത്തുകയും,വിജയങ്ങളില്‍ മതിമറന്ന് ആഘോഷിക്കുകയും,തോല്‍വിയില്‍ തല മുണ്ടിട്ടു നടക്കുകയും ചെയുന്ന അതിമനോഹരമായ കാഴ്ചകളുടെ നാളുകളാണ് വരാന്‍ പോകുന്നത്.ബഹുഭൂരിപക്ഷം വരുന്ന മലയാളികളും കാശിനു കൊള്ളാത്ത അര്‍ജന്റീന ആരധകരായതിനാല്‍ വരും ദിനങ്ങളില്‍ ഇവിടെ മുണ്ടിന്‍റെ വില കുത്തനെ കൂടും എന്നതില്‍ തര്‍ക്കമില്ല.എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.എന്‍റെ അര്‍ജന്റീന ആരാധകരായ സുഹൃത്തുക്കള്‍ക്ക് മുണ്ട് എന്‍റെ വകയായി ഫ്രീയായി കൊടുക്കുന്നതായിരിക്കും.സുഹൃത്തുക്കള്‍ കുറച്ചധികമുള്ളതിനാല്‍ ഇപ്പോഴേ ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

       അവസാനമായി എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും എന്‍റെ വക ലോകകപ്പ് ആശംസകള്‍.വരും ദിങ്ങളിലും ത്രസിപ്പിക്കുന്ന ലേഖനങ്ങളുമായി നിങ്ങളെ ഹരം കൊള്ളിക്കാന്‍ ഞാന്‍ എത്തുന്നതായിരിക്കും തീര്‍ച്ച.

Sunday 25 May 2014

മലയാള സിനിമ ലോകത്തെ പുത്തന്‍ താരസങ്കല്പം

മോഹന്‍ലാല്‍ എന്ന അള്‍ട്ടിമേറ്റ് സ്റ്റാര്‍

തീര്‍ച്ചയായും മലയാള സിനിമഇരുപത്തഞ്ചു വര്‍ഷം മുന്‍പ് മുതല്‍ ഇങ്ങോട്ട് അടക്കി വാഴുന്ന താര ചക്രവര്‍ത്തി.ഓള്‍ഡ്‌ ജനറേഷനും,ന്യൂജനറേഷനും ഒരു പോലെ ഇഷ്ടപെടുന്ന ഓള്‍ജനറേഷന്‍ സ്റ്റാര്‍.നിലവാരതകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ ഇന്നും ഒരെയോരാശ്വാസം ലോകത്തെ തന്നെ മികച്ച സ്വഭാവനടനുംകൂടിയായ ഇദ്ദേഹത്തിന്‍റെ സാനിധ്യം ഒന്നുമാത്രമാണ്.

സുരേഷ്ഗോപി എന്ന ഗെസ്റ്റ്‌ സുപ്പര്‍സ്റ്റാര്‍

ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വല്ലപ്പോഴും വരുന്ന പടങ്ങളില്‍ തന്‍റെ താരമൂല്യം നിലനിര്‍ത്തുന്ന താരം.സിനിമയ്ക്ക് പുറത്തു കൊടിപതിയിലൂടെയും തന്‍റെ അവതാര മികവും,താരമൂല്യം ഉയര്‍ത്തിയ ആണത്വമുള്ള താരം.

പ്രിഥ്വിരാജ് എന്ന മെഗാസ്റ്റാര്‍

യുവതാരങ്ങളില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍.തന്‍റെ സൌന്ദര്യത്തിനും പുരുഷത്വത്തിനും ചേരുന്ന പടങ്ങളില്‍ അഭിനയിച്ചു താരമൂല്യം കുത്തനെകൂട്ടിയ താരം.സൗന്ദര്യമുള്ള പുരുഷന്മാരോട് പൊതുവേ അസൂയ വച്ച്പുലര്‍ത്തുന്ന മലയാളി യുവാക്കളുടെ നിരന്തര ആക്രമണത്തെ അതിജീവിച്ചു,മലയാളി പെണ്‍കുട്ടികളുടെ സ്വപ്നകാമുകനാവുകയും ചെയ്ത താരം.

ദുല്‍ക്കാര്‍ സല്‍മാന്‍ എന്ന സുപ്പര്‍സ്റ്റാര്‍

മലയാളത്തിലെ പക്വതയുള്ള സുപ്പര്‍താരം.ഒരു താരത്തിന്‍റെ മകനായിട്ടുകൂടി സ്വന്തമായൊരു ശൈലിയും,വിനയവും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത നടന്‍.

മമ്മൂട്ടി ജയറാം എന്നീ രണ്ടാം നിര സ്റ്റാറുകള്‍

ഒരുകാലത്തെ സുപ്പര്‍താരങ്ങളായിരുന്ന ഈ രണ്ടു നടന്മാരും സ്വതസിദ്ധമായ പോങ്ങച്ചതിലൂടെയും,അല്പ്പതരത്തിലൂടെയും പ്രക്ഷകരുടെ വെറുപ്പ്‌ സമ്പാദിച്ചു ചവറ്റുകൂട്ടയില്‍ ആയിപ്പോയ നടന്മാര്‍.ഇരു നടന്മാരുടെയും സമീപകാല പടങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ തിരസ്ക്കരിച്ചു എന്നത് ഇനിയും മനസ്സിലാകാത്ത താരങ്ങള്‍.

ദിലീപ്‌ എന്ന ബഫൂണ്‍ സ്റ്റാര്‍

പേരു സൂചിപ്പിക്കുന്നത് പോലെ അന്നും ഇന്നും ബഫൂണ്‍.മലയാള സംസ്കാരത്തെ തന്നെ അമേധ്യം കലര്‍ത്തി മലിനമാക്കിയ മിമിക്രികാരുടെ പ്രധിനിധി.പ്രശസ്തരുടെ ഗുദത്തില്‍ നിന്ന് ഇട്ടി വീഴുന്ന അമേധ്യം നക്കി തുടച്ചു പൊതുമധ്യത്തില്‍ വിളമ്പി നാറ്റിക്കുന്ന മിമിക്രി സ്റ്റാര്‍.

അനൂപ്‌ മേനോന്‍,ജയസൂര്യ എന്നീ കോമ്പിനേഷന്‍ സ്റ്റാറുകള്‍

മോഹന്‍ലാല്‍ ശ്രീനിവാസന്‍,മോഹന്‍ലാല്‍ മുകേഷ്‌ എന്ന വിധത്തില്‍ നിലവില്‍ ഉണ്ടായിരുന്ന കോമ്പിനേഷന്‍ സ്റ്റാറുകളുടെ നിരയിലെ പുതിയ പേരുകള്‍.കൂട്ടത്തില്‍ ചില പടങ്ങള്‍ നിലവാരം പുലര്‍ത്താന്‍ ഇരു നടന്മാര്‍ക്കും സാധിക്കുന്നു.

ഫഹദ്‌ ഫാസില്‍,ആസിഫ്‌ അലി,ഉണ്ണിമുകുദ്ധന്‍ എന്നീ ന്യൂജനറേഷന്‍ സ്റ്റാറുകള്‍

ഷോക്ക്‌ അടിച്ചാല്‍ പോലും വികാരം വരാത്ത അഭിനയപ്രതിഭകളായ ഫഹദ്‌ ഫാസില്‍,ഉണ്ണീമുകുന്ദനും ഓവറാക്കി ചലമാക്കുന്ന അസീഫ് അലിയും ചേര്‍ന്നാല്‍ മലയാള ന്യൂജനറേഷന്‍ നിര പൂര്‍ത്തിയാകും.പ്രേക്ഷകര്‍ക്ക്‌ വികാരത്തിന് പകരം അറപ്പ് ഉളവാക്കുന്ന അഡള്‍ട്ട് രംഗങ്ങളാല്‍ സമൃദ്ധമായ ഇവരുടെ പടങ്ങള്‍ ലൈംഗീക അരാജകത്വം ഇഷ്ടപെടുന്ന മാനസീക രോഗികളായ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവും.

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

           പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്.ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും,എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക,തീരുമാനമെടുക്കുക.ഗള്‍ഫില്‍ അറബികളുടെ അടിമയായി ഇനി തുടരുന്നതിനെക്കാള്‍ നല്ലത് നാട്ടില്‍ നിങ്ങള്‍ക്ക് യോജിച്ച വല്ല കൂലിവേലയും ചെയ്തു നമ്മുടെ നാടിന്‍റെ സംസ്കാരത്തെ ഉയര്‍ത്തുക.

          കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്നു ഡസനോളം ഗള്‍ഫ്‌ കഥന കഥകളാണ് എനിക്ക് എന്‍റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായത്.സൗദിയിലെയും,കുവൈറ്റിലേയും നിതാകാത്ത് മുതല്‍ ദുബായിലെ വര്‍ദ്ധിച്ചു വരുന്ന വീട്ടു വാടകവരെ നീളുകയാണ് ഗള്‍ഫ്‌ ദുരന്തങ്ങളുടെ നീണ്ട പട്ടിക.എന്‍റെ അവശേഷിക്കുന്ന പല ഗള്‍ഫ്‌ സുഹ്രുത്തുക്കളും ഇപ്പോള്‍ നിലവില്‍ അവിടെ കടിച്ചു തൂങ്ങുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളെകാള്‍ മോശം ജീവിത സാഹചര്യത്തില്‍ അവിടെ കഴിയുന്നത് കൊണ്ട് മാത്രമാണ്.പക്ഷെ എന്നെ തീര്‍ത്തും ഞെട്ടിച്ച ഒരു സംഭവം ഒമ്പത് മാസം മുമ്പ് കല്യാണം നടന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഞെട്ടിക്കുന്ന കഥ കേട്ടത്കൊണ്ടാണ്.

         ഒമ്പത് മാസം മുമ്പായിരുന്നു അവന്‍റെ കല്യാണം.ഗള്‍ഫുക്കാരാനായതിനാല്‍ തന്നെ വളരെയേറെ തപ്പിയത്തിനു ശേഷമായിരുന്നു അവനു ഒരു പെണ്ണിനെ കിട്ടിയതു തന്നെ.നൂറിലേറെ പെണ്ണുകാണല്‍ അവന്‍ അതിനോടകം കണ്ടു കഴിഞ്ഞിരുന്നു.അങ്ങനെ മനസ്സ് മുരടിച്ച അവസ്ഥയില്‍ ഒരു ആശ്വാസം എന്ന പോലെ തന്നെയായിരുന്നു അവനു പെണ്ണിനെ കിട്ടിയതു.കല്യാണത്തിന് മുന്‍പേ പെണ്‍ വീട്ടുകാര്‍ വെച്ച ഒരേ ഒരു വ്യവസ്ഥ കല്യാണ ശേഷം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകണം എന്നു മാത്രമായിരുന്നു.കല്യാണ ശേഷം മൂന്നു മാസത്തിനകം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടുപോകാം എന്നു അവനും സമ്മതിച്ചു.കുറച്ചു കഷ്ടത അനുഭവിക്കേണ്ടി വന്നാലും പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടു പോകാന്‍ തന്നെയായിരുന്നു അവന്റെയും ആഗ്രഹം.

         അങ്ങനെ അവന്‍റെ കല്യാണം ആഘോഷപ്പൂര്‍വ്വം തന്നെ നടന്നു.സാധാരണ ഗള്‍ഫുക്കാര്‍ക്കുള്ള അല്പ്പതരവും,പൊങ്ങച്ചവും ആവശ്യത്തിലധികം ഉണ്ടായതിനാല്‍ കല്യാണം ആര്‍ഭാടമായി തന്നെ നടത്തി.അങ്ങനെ അവന്‍റെ ജീവിതം ഒരു കരയ്ക്കടുക്കുന്നു എന്ന നിലയിലായപ്പോഴാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനും തുടങ്ങിയത്.മുന്‍ നിശ്ചയപ്രകാരം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകാന്‍ അവിടെ കുത്തനെ ഉയര്‍ന്ന വീട്ടുവാടകകള്‍ അവനു തടസ്സമായി.ആര്‍ഭാടമായി കല്യാണം നടത്തിയ വകയില്‍ ധാരാളം കടങ്ങളും അവനുണ്ടായിരുന്നു.അതില്‍ കുറച്ചു കടം അവിടത്തെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം കൊണ്ടു ഉണ്ടായതായിരുന്നു.ക്രെഡിറ്റ്കാര്‍ഡ് കടം അവന്‍ തല്‍ക്കാലം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചു കൊണ്ടു തീര്‍ത്തു.എങ്കിലും അതോടുകൂടെ അവന്‍റെ കുടുംബത്തില്‍ അസ്വസ്ഥതകള്‍ പൊട്ടി മുളയ്ക്കുകയായിരുന്നു.മൂന്നു മാസത്തിനകം ഭാര്യയെ കൊണ്ടു പോകും എന്ന വാക്ക് അവനു പാലിക്കാന്‍ പറ്റാത്ത സാഹചര്യമായി.ഭാര്യയും,ഭാര്യവീട്ടുകാരും അതോടെ മുറുമുറുപ്പും തുടങ്ങി.എത്രയും പെട്ടെന്ന് പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ തയ്യാറല്ലയെങ്കില്‍ ബന്ധം തന്നെ വേര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കും എന്നു ഭാര്യ വീട്ടുകാര്‍ തറപ്പിച്ചു പറയുകയുണ്ടായി.ഒരു വശത്ത് ഗള്‍ഫില്‍ നാള്‍ക്കുനാള്‍ വഷളാകുന്ന ജീവിത സാഹചര്യവും,മറുവശത്ത് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദവും അവനെ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാക്കി.

          കുറച്ചുകൂടി മെച്ചപെട്ട തൊഴിലിനായി അവന്‍ ഗള്‍ഫില്‍ ഓട്ടം ആരംഭിച്ചു.ഓവര്‍ ടൈം എടുത്തു വീടിനു അഡ്വാന്‍സ്‌ കൊടുക്കാന്‍ ആവശ്യമുള്ള പണം സമ്പാദിക്കാന്‍ ശരീരം നോക്കാതെയുള്ള അധ്വാനം ചെയ്തു.അങ്ങനെ ഒട് വിധം പട്ടിണി കിടന്നും,മുണ്ട് മുറുക്കികെട്ടിയും ഒരു ചെറിയ വീട്(ഒരു ഒറ്റ മുറി വീട്) വാടകയ്ക്ക് എടുത്തു.എന്നാല്‍ അവനെ തീര്‍ത്തും തളര്‍ത്തുന്ന വാര്‍ത്തയാണ് നാട്ടില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.അവന്‍റെ ഭാര്യക്ക് അവന്‍റെ കൂടി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,സാധ്യമാകും വേഗത്തില്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ തയ്യാറാവണം എന്നും അവനോടു അവര്‍ ആവശ്യപെട്ടു.അതുംകൂടിയായതോടെ അവന്‍ ആകെ തളര്‍ന്നു.എന്നാല്‍ അവനെ കൂടുതല്‍ തളര്‍ത്തിയത് ഭാര്യവീട്ടുക്കാര്‍ ഇത്ര ധൃതി പിടിച്ചു ഇത്രയും രൂക്ഷമായ തീരുമാനം കൈകൊണ്ടതിന്‍റെ കാരണം അറിഞ്ഞതോടുകൂടിയാണ്.

           അവന്‍റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു.വെറുമൊരു ലോറി ഡ്രൈവറായ അവനുമായുള്ള ബന്ധം ഭാര്യവീട്ടുകാര്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തു.ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും ചേര്‍ന്നു തീരുമാനമെടുത്തു പിരിയുകയായിരുന്നു.ആ സമയത്ത് തന്നെയാണ് എന്‍റെ സുഹൃത്ത് അവളെ പെണ്ണുകാണാന്‍ പോയത്.ആ സാഹചര്യത്തില്‍ സാമാന്യം ഭേദപെട്ട നിലയിലുള്ള ഗള്‍ഫുക്കാരനായ എന്‍റെ സുഹൃത്തിനെ അവര്‍ മകളുടെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു.

         എന്നാല്‍ കല്യാണശേഷവും ഇവന്‍റെ ഭാര്യയും കാമുകനുമായുള്ള ബന്ധം ഒരു സുഹൃത്ത്ബന്ധമെന്ന നിലയില്‍ തുടരുന്നുണ്ടായിരുന്നു.അധികം വൈകാതെ അവനു കെ എസ് ആര്‍ ടിസിയില്‍ സ്ഥിരമായി ജോലിയും ലഭിച്ചു.എന്‍റെ സുഹൃത്തിന് സംഭവിച്ച സാമ്പത്തീകപരാധീനങ്ങളും,വാക്കുപാലിക്കാന്‍ സാധികാത്ത സാഹചര്യവും അവന്‍റെ ഭാര്യയേയും,കാമുകനെയും വീണ്ടും അടുപ്പികുകയായിരുന്നു.ഭാര്യ കാമുകന്‍  ഇപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യം അവള്‍ അവളുടെ വീട്ടുക്കാരെ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മകളുടെ പൂര്‍വ്വകാമുകനെ കിട്ടിയാല്‍ കൊള്ളാമെന്നു ഭാര്യവീട്ടുക്കാര്‍ക്കും തോന്നിതുടങ്ങി.അങ്ങേനെയാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറാവണം എന്ന ആവശ്യവുമായി അവര്‍ എന്‍റെ സുഹൃത്തിന്‍റെ മുന്നില്‍ എത്തിയത്.

        ഇന്ന് എന്‍റെ സുഹൃത്ത് തീര്‍ത്തും ജീവിതം നശിച്ച നിലയിലാണ് ഉള്ളത്.എന്ത് തീരുമാനം എടുക്കണമെന്ന് അവനിന്നു അറിയില്ല.കാമുകനുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു ഭാര്യയെ ഇനി അവനു വേണ്ട.ആയതിനാല്‍ ആത്മഹത്യമാത്രമേ ഇനി അവനു മുന്നില്‍ ഉള്ളു എന്നു എന്നെ വിളിച്ചു അവന്‍ കരഞ്ഞു പറഞു.ശരിയാണ് ഇത്തരം അവസ്ഥയില്‍ ആര്‍ക്കായാലും അങ്ങനെയൊക്കെയെ തോന്നുകയുള്ളൂ.

       ഇവിടെ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ള കാര്യം ദയവു ചെയ്തു നിങ്ങള്‍ ഗള്‍ഫുകാരെ കഴിവതും ഒഴിവാക്കുക.അവിടെ സുഖാമായി ജീവിക്കാന്‍ സാധിക്കുന്ന ആളുകള്‍ കഷ്ട്ടിച്ചു അഞ്ചു ശതമാനം മാത്രമേയുള്ളൂ.ബാക്കിയുള്ളവരൊക്കെ ഇതു പോലെ കഷ്ടപെട്ടാണ് അവിടെ കഴിയുന്നത്.ദിനപ്രതി ഗള്‍ഫ്‌നാടുകളിലെ നിയമങ്ങള്‍ കടുക്കുകയാണ്.ഇപ്പോള്‍ ഒരു നിശ്ചിത വരുമാനത്തിന് മുകളിലുള്ളവര്‍ക്കേ കുടുംബവിസയടക്കം ലഭിക്കുകയുള്ളൂ.ഗള്‍ഫിലെ മരുഭൂമിയില്‍,അറബികളുടെ ആട്ടും തുപ്പും പേറി പുരുഷത്വം അടിയറവു വെച്ചു വെറും അടിമകളായി ജീവിക്കുന്ന വരനെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം അതിനു തുനിയുക.പെണ്മക്കളുള്ള മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്.നിങ്ങളുടെ മകളുടെ ഭാവി മരുഭൂമിയില്‍ ഹോമിക്കാനുള്ളതല്ല.

       ഗള്‍ഫ്‌ പ്രവാസികള്‍ വിഷമിക്കരുത്.നിങ്ങള്‍ നാട്ടില്‍ വരൂ.കൂലി പണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം.