Saturday 21 June 2014

കറുത്ത ബെല്ലട്ടല്ലിയല്ല വെളുത്ത എലിസബത്ത് രാജ്ഞി തന്നെ ഉത്തമം...

          ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം സമരങ്ങള്‍ നടന്നിരുന്നത് വംശിയ വിവേചനങ്ങള്‍ക്കെതിരെയായിരുന്നു.അങ്ങ് അമേരികയിലും,ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എന്തിനു നമ്മുടെ ഇന്ത്യയിലടക്കം വംശിയക്കെതിരെയുള്ള സമരങ്ങള്‍ അലയടിച്ചു.എല്ലാ സമരങ്ങളിലും നായക പക്ഷത്തു കറുത്തവരും വില്ലന്‍ പക്ഷത്തു വെളുതവരുമായിരുന്നു.ഈ സമരങ്ങളുടെയൊക്കെ വിജയത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകം ഏതാണ്ട് വംശിയതയില്‍ നിന്ന് മോചിതമാവുകയും ചെയ്തു.

       കാലങ്ങള്‍ കടന്നു പോയി.ഇന്ന് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഒന്നര ദശകത്തോളം പിന്നിട്ടിരിക്കുന്നു.ഇന്ന് വംശിയത മറ്റു പലതും പോലെ ഒരു വില്‍പ്പന ചരക്കായിരിക്കുന്നു.ചിലയിടങ്ങളില്‍ വംശിയത അതിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുന്നു.ഏതാനും രാജ്യങ്ങളില്‍ വംശിയത എന്ന് വെച്ചാല്‍ കറുത്തവന്‍ വെളുത്തവനെ അടിച്ചമര്‍ത്തുന്നതില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.സിംബാബ്‌വെ പോലുള്ള രാജ്യങ്ങള്‍ ഇതിനുധാഹരനമാണ്.എന്തിനു നമ്മുടെ രാജ്യമായ ഇന്ത്യയില്‍ പോലും പലപ്പോഴും സംവരണത്തിന്‍റെ പേരില്‍ അവര്‍ണ്ണര്‍ സവര്‍ണ്ണരെ ചവിട്ടി മെതിക്കുകയാണ്.

       ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം അംഗമായ മരിയോ ബെല്ലട്ടല്ലി വിഖ്യാതമായ ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി എലിസബത് രാജ്ഞിക്ക് എതിരെ നടത്തിയ വംശീയ അധിക്ഷേപം.ഇംഗ്ലണ്ട് ടീമിനു ലോകകപ്പില്‍ തുടരണമെങ്കില്‍ ഇറ്റലി എല്ലാ കളിയും ജയിക്കേണ്ടതായിട്ടുണ്ടായിരുന്നു.ഈ സന്ദര്‍ഭത്തിലാണ് ബെല്ലട്ടല്ലി അങ്ങേയറ്റം ഹീനമായ ഒരു പ്രസ്താവന ഇറക്കിയത്.ഇറ്റലി ജയിച്ചു  ഇംഗ്ലണ്ടിനെ കടക്കാന്‍ അവസരമൊരുക്കണമെങ്കില്‍ ബ്രിട്ടീഷ്‌ രാജ്ഞി ബെല്ലട്ടല്ലിയെ ചുംബിക്കണം എന്നാണു ഈ കറുത്ത മ്ലെച്ചന്‍ പറഞ്ഞത്.പറഞ്ഞത് തമാശയോ കാര്യമോ എന്തു തന്നെയായിക്കോട്ടെ.കളിയുമായി യാതൊരു ബന്ധമില്ലാത്ത വയോധികയായ ബ്രിട്ടീഷ്‌ രാജ്ഞിയെ ഇത്തരത്തില്‍ മോശമായി വലിച്ചിഴചതിലൂടെ ബെല്ലട്ടലി തന്‍റെ നിറം മാത്രമല്ല കറുത്ത് വൈരൂപ്യമായിട്ടുള്ളതു മറിച്ചു മനസ്സും അതിന്‍റെ നേര്‍പകര്‍പ്പാണെന്നു തെളിയിച്ചു.

      അവര്‍ണ്ണരുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ലോകം മുഴുവന്‍ കൂടികൊണ്ടു വരുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുവാന്‍ സാധിക്കുന്നത്.കറുത്തവര മുഴുവന്‍ മോശക്കാര്‍ എന്നല്ല ഇവിടെ പറഞ്ഞു വരുന്നത്.ആ കൂട്ടത്തില്‍ വെണ്ണ പോലുള്ള മനസ്സുള്ളവര്‍ തന്നെയാണ് കൂടുതലുമുള്ളത് ഇപ്പോഴും.എന്നാല്‍ ബെല്ലട്ടല്ലിയെ പോലെ മനസ്സും ശരീരവും ഒരുപോലെ ഇരുണ്ടു വൈരൂപ്യം ബാധിച്ച കുറെ പേര്‍ അവര്‍ക്കിടയിലുണ്ട്.നമ്മുടെ നാട്ടിലും കാണാം ഇത്തരക്കാരെ.സത്യത്തില്‍ കറുത്തവര്‍ തന്നെയാണ് അവരുടെ വര്‍ഗ്ഗത്തെ കൂടുതലുമായി അധിക്ഷേപിക്കുന്നത്.അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് നമ്മുടെ നാട്ടിലെ മിമിക്രി.ഇന്നുള്ള പല മിമിക്രിയിലും കറുത്തവരെയും,കുള്ളന്‍മാരെയും,സൗന്ദര്യമില്ലതവരെയും വിഷയമാക്കിയാണ് തമാശകള്‍ ഉണ്ടാക്കുന്നത്‌.എന്നാല്‍ ഇതിലെ രസകരമായ സംഭവം അത്തരം വൈരൂപ്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ കറുത്തവരും,വിരൂപന്മാരുമാണ് എന്നുള്ളതാണ്.ഇന്ന് പല മലയാളം ചാനലുകളും ഓണ്‍ ചെയ്‌താല്‍ വിരൂപ മത്സരമാണോ നടക്കുന്നത് എന്നു തോന്നിപോകുന്നു.

Sunday 8 June 2014

മലയാളികളുടെ ഒരു ഡസന്‍ ദുശീലങ്ങള്‍

12 പരദൂഷണം

മൂന്നു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ എന്തെങ്കിലും ആവശ്യത്തിനായി പുറത്തു പോയിയെന്നു വിചാരിച്ചോ.ഉറപ്പായും മറ്റു രണ്ടുപേരും പിന്നീട് കുറെ നേരം ചര്‍ച്ച ചെയ്യുന്ന കാര്യം മൂന്നാമനെ കുറിച്ചുള്ള പരദൂഷണമാവും.അതാണ് മലയാളി.ഇത്തരം അനാവശ്യ സംഭാഷണങ്ങളിലൂടെ ആനന്ദം കണ്ടെത്താന്‍ മിടുക്കരാണ് നാം മലയാളികള്‍.ഒന്നിനെയും അംഗീകരിക്കാന്‍ മലയാളികള്‍ തയ്യാറാകുന്നില്ലയെന്നതാണ് ഇതിന്‍റെ അടിസ്ഥാന കാരണം.

11 പൊങ്ങച്ചം

ഒരു പക്ഷെ ഈ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയവര്‍ നാം മലയാളികലാവും.വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും നാലാളെ കാണിക്കാന്‍ കടം വാങ്ങി പൊങ്ങച്ചം കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും.ഈ കാര്യത്തില്‍ മലയാളി സ്ത്രികളും പുരുഷന്മാരും സമമാണ്.പലപ്പോഴും ഇത്തരം പൊങ്ങച്ചങ്ങള്‍ എത്തി ചേരുന്നത് ആത്മഹത്യയില്‍ വരെയാകാറുണ്ട്.ഗള്‍ഫ്‌ മലയാളികള്‍ ഈ കാര്യത്തില്‍ ബഹുകേമരാണ്.അറബിനാട്ടില്‍ കക്കൂസ് വൃത്തിയാക്കുന്നവനും നാട്ടില്‍ വന്നാല്‍ കടം വാങ്ങി ബെന്‍സ്‌ കാര്‍ വാടകയ്ക്കുയെടുത്തു നടക്കും.

10 വിമര്‍ശനം

വിമര്‍ശനങ്ങളുടെ തമ്പുരാക്കാന്‍മാരാണ് ഒട്ടുമിക്ക മലയാളികളും.ദൈവത്തെ വരെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ലോകത്തിലെ ഒരേയൊരു ജനവിഭാഗം.വിമര്‍ശനതിനായി നാം ഒരു കല തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആക്ഷേപഹാസ്യം അഥവാ മിമിക്രി.കെരലതിലൊഎ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടു കുളിര്കോരുന്ന കോരുന്ന കല.ലോകത്തില്‍ മറ്റെവിടെയും മിമിക്രിക്ക് ഇത്രയേറെ സ്വീകാര്യത കിട്ടിയിട്ടില്ല.മോഹന്‍ലാലിന്‍റെ വാനപ്രസ്ഥത്തിലെ അഭിനയത്തെയും,യുവരാജ്‌ സിങ്ങിന്‍റെ ആറു സിക്സ്‌ പ്രകടനത്തെയും എന്തിനു ജോസ് മാവേലിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ വരെ നാം മലയാളികള്‍ വിമര്‍ശിച്ചു കളയും.എന്നാല്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉന്നയിക്കുന്ന ഒട്ടുമിക്ക മലയാളികളും കാശിനു കൊള്ളത്തവരാണ് എന്നുള്ളതാണ് വസ്തുത.

അല്‍പ്പത്തരം

അല്‍പ്പത്തരത്തിലും നാം മലയാളികള്‍ ഒട്ടും പിറകിലല്ല.അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുമെന്നു മാത്രമല്ല അതു കളര്‍ കുട തന്നെയാവുകയും ചെയ്യും.എന്തെങ്കിലും ഒരു വസ്തു പുതുതായി വാങ്ങിയാല്‍ അതു ഉപയോഗിക്കുക എന്നതിലുപരി നാലാളെ കാണിക്കാനാണ് മലയാളികള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.അതിനു വേണ്ടി മൈക്ക്‌ കെട്ടി വിളിച്ചു കൂവാന്‍ പോലും മടിയില്ലാത്തവരാണ് മിക്ക മലയാളികളും.

മദ്യപാനം

ആധുനീക മലയാളികളുടെ വലീയ ശാപം.മദ്യപിക്കുന്നന്തു ഒരു കൊടും പാതകമെന്ന നമ്മുടെ പൂര്‍വ്വകാല സംസ്കാരത്തില്‍ നിന്നും അതൊരു അന്തസിന്‍റെ ലക്ഷണമാക്കി മാറ്റിയിരിക്കുന്നു നാം മലയാളികള്‍.ഇന്ന് പല കുടുംബങ്ങളിലും അച്ഛനും,അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു മദ്യപ്പിക്കുന്നു.ആളുകള്‍ ഒത്തു ചേരുന്ന സകല പാര്‍ട്ടികളിലേയും നായകന്‍ മദ്യമായിരിക്കുന്നു.മദ്യപിക്കാത്ത ചെറുപ്പക്കാരെ ഇന്നു പെണ്‍കുട്ടികള്‍ പ്രേമിക്കാനും കല്യാണം കഴിക്കാനും തയ്യാറാവാത്ത സാഹചര്യമായിരിക്കുന്നു.പല കലാലയങ്ങളിലും മദ്യപിക്കാത്ത ആണ്‍കുട്ടികളെ വെറും ഉമ്മക്കനായാണ് കാണുന്നത്.അതിനാല്‍ തന്നെ പലരും മദ്യപാന ശീലങ്ങളിലേക്ക് നിര്‍ബന്ധിതമായി ചെന്നുപെടുകയാണ്.

അപകര്‍ഷതാബോധം

ഉത്തരേന്ത്യയക്കാരെ അപേക്ഷിച്ചു പൊതുവേ സൗന്ദര്യമില്ലാത്തവരാണ് ഒട്ടു മിക്ക മലയാളികളും.അതു കൊണ്ട് തന്നെ സൗന്ദര്യമില്ല എന്ന അപകര്‍ഷതാബോധം മിക്ക മലയാളികള്‍ക്കുമുണ്ട്.ഈ പ്രശ്നം കൂടുതലായും കണ്ടു വരുന്നത് പുരുഷന്‍മാരിലാണ്.കേരളത്തിലെ സ്ത്രികള്‍ പൊതുവേ ഭംഗിയുള്ളവരും പുരുഷന്മാര്‍ വിരൂപരുമാണ് എന്നത് വസ്തുതയാണല്ലോ.അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നു വിപിന്നമായി പുരുഷന്‍റെ സൗന്ദര്യ വര്‍ധനയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് ധാരാളം തട്ടിപ്പുകളും ഇവിടെ നടക്കുന്നുണ്ട്.ഉയരം കൂട്ടാനുള്ള ചെരുപ്പ്,മുടി കിളിര്‍ക്കാന്‍ മരുന്ന്,ലൈംഗിക ഉണര്‍വിനായി പച്ചമരുന്നുകള്‍ എന്ന മട്ടിലുള്ള തട്ടിപ്പ് സാധനങ്ങള്‍ നമ്മുടെ നാട്ടിലെ ആളുകള്‍ ധാരാളം ഉപയോഗിച്ച് കബളിക്കപെട്ടുകൊണ്ടേയിരിക്കുന്നു.

അസൂയ

ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്‍ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്‍റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള ഒരേയൊരു കാരണം ശ്രീശാന്ത് നേടിയ പണവും പ്രശസ്തിയും മാത്രമാണ്.ഈ ഒരു സ്വഭാവമൊന്നു കൊണ്ട് മാത്രമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സംസ്ഥാനമായിട്ടുകൂടി ദരിദ്ര സംസ്ഥാനമായി ഇന്നും നാം മറ്റു സംസ്ഥാനങ്ങളെയും,രാജ്യങ്ങളെയും ആശ്രയിച്ചു പിച്ചയെടുത്തു ജീവിക്കേണ്ടി വരുന്നത്.

അത്യാഗ്രഹം

നാം മലയാളികളുടെ അത്യാഗ്രഹം പറഞ്ഞരിയിക്കേണ്ട കാര്യമില്ലയെന്നു തോന്നുന്നു.പണം സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കുന്നു ഒട്ടുമിക്ക മലയാളികള്‍ക്കും.അതിനായി അവര്‍ ഏതു അറ്റംവരെയും പോകും.അത്യാവശ്യം ജീവിക്കാനുള്ള സാഹചര്യമുള്ളവര്‍ പോലും ഗള്‍ഫ്‌ നാടുകളില്‍ പോയി മാടുകളെ പോലെ അടിമവേല വരെ ചെയ്യുവാനുള്ള കാരണവും ഈ അത്യാഗ്രഹം തന്നെ.പണത്തിനായി നമ്മുടെ മനോഹരമായ പ്രകൃതിയെ വരെ കശാപ്പു ചെയ്തു കൊണ്ടിരിക്കുകയാണ് മലയാളികള്‍.സമീപഭാവിയില്‍ തന്നെ അതിന്‍റെയൊക്കെ ദൂഷ്യഫലങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ കരിനിഴലാവും എന്നു ഉറപ്പു.ഇപ്പോള്‍ തന്നെ പല സൂചനകളും കിട്ടി തുടങ്ങിയിട്ടുണ്ട്.സമീപകാലങ്ങളിലെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പേടിപെടുത്തുന്നതാണ്.

കടം വാങ്ങല്‍

രണ്ടു മലയാളികള്‍ തമ്മില്‍ പരിചയപ്പെട്ടാല്‍ ഉടനെ തന്നെ ചെയ്യുന്ന കാര്യം കടം ചോദിക്കലാണ് എന്നു മുമ്പ് ആരോ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.സത്യമാണ്.നാം മലയാളികളെ പോലെ ഇത്രയും ഭീകരമായി കടം വാങ്ങുന്ന ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.പലപ്പോഴും അനാവശ്യമായ ആടംഭാരങ്ങള്‍ക്ക് വേണ്ടിയാകുന്നു മലയാളികളുടെ കടം വാങ്ങല്‍.അതിനാല്‍ തന്നെ കേരളത്തില്‍ പണം കടം കൊടുപ്പ് ബിസിനസ്‌ ഒരു സമാന്തര സാമ്പത്തിക ശക്തിയായി മാറിയത്.ഈ ചെറിയ സംസ്ഥാനത്ത്‌ നിലവിലുള്ള പണമിടപാട് സ്ഥാപങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് തള്ളി പോകും.ഇവിടെയുള്ള മൊത്തം വിദ്യാലയങ്ങളും,ആശുപത്രികളും എടുത്താല്‍ അതിന്‍റെ പകുതി കാണില്ല.അതു പോരാഞ്ഞിട്ടു അനധികൃതമായ പണമിടപാട് സ്ഥാപങ്ങള്‍ വേറെയും.ആളുകളുടെ ഇത്തരം പൊങ്ങച്ചം ചൂഷണം ചെയ്തു അവരുടെ അണ്ഡകടാഹം വരെ കൊള്ളയടിക്കുകയാണ് ഇത്തരത്തിലുള്ള മിക്ക സ്ഥാപങ്ങളും.മിക്കപ്പോഴും ഇതിന്‍റെയൊക്കെ അവസാനം നേരത്തെ പറഞ്ഞതു പോലെ ആത്മഹത്യകളാണ്.

സംശയരോഗം

ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം എന്ന ഇതിഹാസ സിനിമ കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പറവും നെഞ്ചോടു ചേര്‍ത്തു ആസ്വദിക്കാനുള്ള കാരണം ആ സിനിമയിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ നേര്‍പതിപ്പ് ആയതുകൊണ്ടാണ്.ഭാര്യയെ ഇത്രയും സംശയിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു പക്ഷെ കേരളത്തിലെപോലെ മറ്റെവിടെയും ഉണ്ടാകുമെന്നു തോന്നുനില്ല.നമ്മുടെ നാട്ടില്‍ നടക്കുന്ന വലിയൊരു ശതമാനം കൊലപാതകങ്ങളുടെയും,ആത്മഹത്യകളുടെയും മൂലകാരണം ഇത്തരം സംശയരോഗമാണ്.മുമ്പ് വിവരിച്ച അപകര്‍ഷതാബോധവും,മദ്യപാനവും,സംശയരോഗവും ഒരുമിച്ചു വന്നാല്‍ അവിടെയൊരു ദുരന്തം ഉറപ്പു.ഒന്നുകില്‍ കൊലപാതകം,അല്ലെങ്കില്‍ ആതമഹത്യ,അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചു.

സദാചാരം

ലോകത്തിലെ ഏറ്റവും മാന്യമാരായ ജനവിഭാഗമാണ് തങ്ങള്‍ എന്നു കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.മലയാളികള്‍ക്ക് സ്വന്തമായി ഒരു സദാചാര പാഠവലി തന്നെയുണ്ട് ഈ വിഷയത്തില്‍.എതിര്‍ ലിംഗത്തില്‍ പെട്ടയോരാളെ കാണുമ്പോള്‍ മുഖം തിരിക്കുക,അവരുടെയടുത്തു ഇരിക്കാതിരിക്കുക,തോടാതിരിക്കുക എന്നൊക്കെയാണ് നാം മലയാളികള്‍ കാലാകാലങ്ങളായി ശീലിച്ചു വരുന്ന സദാചാര മൂല്യങ്ങള്‍.എന്നാല്‍ ഇത്തരം കപട സദാച്ചരങ്ങള്‍ എത്തിച്ചേരുന്നത് കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്കും,അരാജകത്വത്തിലെക്കുമാണ്.പുറമേ ഇത്തരം കപട സദാചാരം വച്ച് പുലര്‍ത്തുന്ന സകല മലയാളികളും ഉള്ളില്‍ കാമഭ്രാന്തന്‍മാരാണ്.പാശ്ചാത്യരെ സാധാചാരമില്ലത്തവര്‍ എന്നു പരിഹസിക്കുന്ന മലയാളികള്‍ അവരിലെ അധക്രിതര്‍ ഇറക്കുന്ന നൂറാംകിട നീലചിത്രങ്ങള്‍ കണ്ടു വെള്ളമിറക്കുന്നു.കപട സദാചാര വലിച്ചെറിഞ്ഞു മനുഷ്യരെ പോലെ ജീവിക്കുന്ന അപൂര്‍വ്വം ചിലരുടെ പ്രേമവും,ഇഴുകിച്ചേര്‍ന്നുള്ള ഇടപഴകലുകളും കണ്ടു സഹിക്കാനാവാതെ അവരെ ആക്രമിക്കുക പോലും ചെയ്യുന്നു.

ബീഫ്‌-പൊറോട്ട തീറ്റ

നാം മലയാളികളുടെ ഏറ്റവും വലീയ ദുശീലമായിരിക്കുന്നു ബീഫ്‌-പൊറോട്ട ഭക്ഷണം.ലോകത്തിലെ ഏറ്റവും ആരോഗ്യകരമല്ലാത്ത ഇറച്ചിയായ ബീഫും,ഏറ്റവും ഗുണമില്ലാത്ത ധാന്യചണ്ടിയുമായ മൈദയും ചേരുന്ന ഈ വിഭവമാണ്  ആധുനീക മലയാളിയുടെ ദേശീയ ഭക്ഷണം.എന്നാല്‍ ഇതിന്‍റെ പരിണിതഫലങ്ങളെ കുറിച്ച് ഒരു അന്വഷണം നടത്തിയാല്‍ നിന്ന നില്‍പ്പില്‍ ജീവന്‍ പോകും.ഇരുപത്തഞ്ചു പെഗ് മദ്യം കുടിക്കുന്നതിനും,പത്തു സിഗരെറ്റ് വലിക്കുന്നതിനും സമമാണ് ഒരു പൊറോട്ടയും ബീഫ്‌ കറിയും കഴിക്കുന്നതിന്‍റെ ദൂഷ്യഫലം.ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതവും,കുടലിലെ കാന്‍സറും മൂലമാണ്.ഈ രണ്ടു രോഗങ്ങളും വരാനുള്ള 90% കാരണവും പൊറോട്ടയും ബീഫുമാണ്.ചുരുക്കി പറഞ്ഞാല്‍ നാം മലയാളികളുടെ മരണം എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയിക്കാന്‍ മാത്രം വലുതായിരിക്കുന്നു ഈ പൊറോട്ടയും ബീഫും.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം മലയാളികള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് പൊറോട്ട ബീഫ്‌ നിമിത്തമുണ്ടാകുന്ന രോഗങ്ങള്‍ മൂലമാകുന്നു.

Thursday 5 June 2014

ദിലീപ്‌ മഞ്ചുവാര്യര്‍ കുടുംബ വിഷയത്തില്‍ മലയാളികല്‍ക്കെന്തു കാര്യം?

         ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പതിവുപോലെ തന്നെ മലയാളി കൂതറ പത്രങ്ങളും,ചാനലുകളും ദിലീപിന്‍റെയും മഞ്ചുവാര്യരുടെയും കൂടുംബത്തില്‍ എത്തി നോട്ടം പുനരാംഭിച്ചിരിക്കുന്നു.അലെങ്കിലും ചാനലുകളെയും,പത്രങ്ങളെയും എന്തിനു പഴിക്കുന്നു.ഇത് പോലുള്ള വാര്‍ത്തകള്‍ക്ക് വെള്ളവും,വളവും ഇഷ്ട്ടം പോലെ കൊടുത്തു വളര്‍ത്തുന്ന മലയാളി ജനങ്ങളെ തന്നെ കുറ്റം പറയണം.അല്ല എനിക്ക് മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ.നാട്ടുകാരെ നിങ്ങള്‍ക്ക് ഒരു പണിയുമില്ലേ?

      ചാനലുകളുടെയും,ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഇന്നത്തെ ഈ വാര്‍ത്തയില്‍ പ്രതികരിച്ചവരുടെ എണ്ണമെടുത്താലറിയാം മലയാളികളുടെ ഞരമ്പ്‌ രോഗത്തിന്‍റെ വ്യാപ്തിമനസ്സിലാക്കാന്‍.ഗാട്ഗില്‍ റിപ്പോര്‍ട്ട്‌ പോലുള്ള അത്യന്തം ഗുരുതരവും,കിടപ്പാടം പോലും പോകുന്ന വിഷയങ്ങളില്‍ പോലും പ്രതികരികാത്ത ജനങ്ങള്‍ ഈ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കമന്റ് ചെയ്തു നിര്‍വൃതി കൊള്ളുന്നത്‌ കാണുമ്പോള്‍ സത്യം പറയാമല്ലോ അവരുടെയൊക്കെ വീട്ടുകാരുടെ വളര്‍ത്തുദോഷത്തെയാണ് ഓര്‍ത്തുപോയത്.

      കാര്യം എക്കാലത്തെയും ക്ലാസ്സ്‌ നടിമാരില്‍ ഒരാളായിരുന്ന മഞ്ചുവാര്യര്‍ക്ക് ഒരിക്കലും ചേരാത്ത ഒരു ബന്ധമായിരുന്നു  ദിലീപ്‌ എന്ന മിമിക്രി കോപ്രായ നടനുമായുണ്ടായിരുന്നത് എന്നതു ശരി തന്നെ.പക്ഷെ ആളുകള്‍ ഒന്നോര്‍ക്കണം.അവര്‍ ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നാണല്ലോ.ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ തന്നെ ധാരാളം നടക്കാറുണ്ട്.പ്രേമിക്കുന്ന കാലത്ത് ഉണ്ടാകുന്ന ആവേശവും,അവിവേകവും പ്രായോഗിഗ ജീവിതത്തില്‍ പാരയാകുന്നതാണ് ഇതുപോലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.കണ്ണും മൂക്കുമുള്ള പ്രേമത്തില്‍ ഒരിക്കലും ഇത്തരം അസ്വാരസ്യങ്ങള്‍ ഉണ്ടാകില്ല എന്ന് എല്ലാവരും മനസ്സിലാക്കണം.

       പിന്നെ ഇതു പോലുള്ള തറ വിഷയങ്ങളില്‍ കൂടുതലായും പ്രതികരിക്കുന്ന ഒരു വര്‍ഗ്ഗത്തെ നമ്മുടെ സമൂഹം പടുത്തുയര്‍ത്തിയിട്ടുണ്ടല്ലോ.മറ്റാരുമല്ല അവര്‍ നമ്മുടെ ഗള്‍ഫ്‌ പ്രവാസികള്‍ തന്നെ.ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ എവിടെ ഉണ്ടോ അവിടെ ഗള്‍ഫ്‌ പ്രവാസികളുടെ വളിച്ചു,പുളിച്ച  പ്രതികരണങ്ങള്‍ ധാരാളം കാണുവാന്‍ സാധിക്കും.എല്ലാ ഗള്‍ഫ്‌ പ്രവാസികളെയും ഞാന്‍ അടച്ചു ആക്ഷേപിക്കുന്നില്ല.മികച്ച ജീവിത സാഹചര്യമുള്ള ധാരാളംപേര്‍ ഗള്‍ഫ്‌ നാടുകളി തന്നെയുണ്ട്.പക്ഷെ അവര്‍ക്കാര്‍ക്കും ഇത്തരം ഞരമ്പ്‌ രോഗം ഉണ്ടാകില്ല.അവിടെ അറബികളുടെ ആട്ടും തുപ്പും ഏറ്റു ഉരുകി ജീവിക്കുന്ന അല്പ്പന്മാരായ പ്രവാസികള്‍ക്ക് നാട്ടിലുള്ളവരുടെ ഇത്തരം തകര്‍ച്ച വാര്‍ത്തകളില്‍ നിന്ന് എന്തെങ്കിലും ഉന്മാദം കിട്ടുന്നുണ്ടാവനം.കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ ഗള്‍ഫ്‌ പ്രവാസികള്‍ പ്രതികരിച്ചു കുളിരുകൊരുന്നത് ഇത്തരം തറ വാര്‍ത്തകളിലാണ്.അതു കൊണ്ട് നാട്ടില്‍ കല്യാണപ്രായമായ പെണ്‍കുട്ടികളോട് എനിക്കൊന്നെ പറയാനുള്ളൂ.മഞ്ചുവാര്യര്‍ക്ക് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റാതെ നോക്കികോള്‍ക.ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ മികച്ച ജോലികള്‍ ഉള്ള ധാരാളം യുവാക്കളുണ്ട്.കര്‍ണാടക,ഗുജറാത്ത്,തമിള്‍ നാട്,മഹാരാഷ്ട്ര,ദില്ലി,ആന്ധ്രാപ്രദേശ് എന്ന് വേണ്ട ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിവുള്ളവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.ആയതിനാല്‍ രാജ്യത്ത് തന്നെ മികച്ച ജോലിയുള്ള ആളുകളെ മാത്രം കല്യാണം കഴിക്കുവാന്‍ ശ്രമിക്കുക.ഇനിയിപ്പം നിങ്ങള്‍ക്ക് പ്രവാസികള്‍ കൂടിയേ തീരു എന്നുണ്ടെങ്കില്‍ വല്ല അമേരിക്കക്കാരനെയോ,യുറോപ്പുക്കാരനെയോ തപ്പി കണ്ടുപിടിക്കുക.ഗള്‍ഫ്‌ പ്രവാസികളെ കഴിവതും ഒഴിവാക്കുക.ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു മഞ്ജുവിന് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റരുത്.

Sunday 1 June 2014

പ്രാവാസികള്‍ ഒന്നടഗം പറയുന്നു, കേരളമൊരു ദരിദ്ര സംസ്ഥാനം!

        ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയ ബ്ലോഗ്ഗില്‍(അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക) വന്ന കമ്മന്റ്റുകള്‍ സത്യത്തില്‍ എന്‍റെ ഈ അഭിപ്രായത്തെ സാധുകരിക്കാന്‍ സഹായിച്ചു.അതെ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികള്‍ ഒന്നടഗം പറയുന്നു കേരളമൊരു ദരിദ്ര സംസ്ഥാനമാണ് എന്ന പരമ സത്യം.

     ഈ ഒരു സത്യം പച്ചയായി നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ ഈ കമ്മന്റ്റുകള്‍ ഇട്ട പ്രവാസികള്‍ തന്നെ അത് നിഷേധിക്കുമായിരുന്നു.കാരണം കേരളം ഒരു ദരിദ്ര സംസ്ഥാനമാണ് എന്ന് പച്ചയ്ക് പറയാന്‍ ഇപ്പോഴും അറബി നാട്ടില്‍ അടിമ വേല ചെയ്യുന്ന മലയാളികള്‍ക്ക് പോലും ഇന്നും മടിയാണ്.അതിന്‍റെ കാരണം ഒരു പക്ഷെ അമിത നാട് സ്നേഹമാകാം.പക്ഷെ തങ്ങളെ ആവശ്യമില്ലാത്ത,അറബികളുടെ അടിമകലാക്കാന്‍ വിധിഎഴുതിയ നാടിനെയും അവിടത്തെ ഭരണകൂടത്തെയും നാം വിദ്യാസമ്പന്നരായ മലയാളികള്‍ അല്‍പ്പമെങ്കിലും വിമര്‍ശിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു.കാരണം ഇത്രയും വിദ്യാഭ്യാസമുള്ള മലയാളികള്‍ ഒരു അന്യ നാട്ടില്‍ അതും പ്രാകൃതരായ കാട്ടാരബികള്‍ക്ക് വരെ അടിമപണി ചെയേണ്ടി വരുന്ന നാട്ടില്‍ പോയി ജീവിത കരിഞ്ഞു തീര്‍ക്കേണ്ട സാഹചര്യം വിസ്മരിക്കരുത്.

     നിങ്ങള്‍ ആലോചിക്കാരുണ്ടോ?എന്ത് കൊണ്ട് നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ടായിട്ടും അടിമയാകേണ്ടി വന്നു.എന്തു കൊണ്ട് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ നിന്നും നിങ്ങള്‍ അടിച്ചിറക്കപെട്ടു.ഉത്തരം ഒന്നേയുള്ളൂ ഇവിടത്തെ കാലങ്ങളായുള്ള ഭരണഗൂഡ കഴിവുകേട് മാത്രമാണ്.അടിമകളായ ഗള്‍ഫ്‌ പ്രവാസികളെ  നിങ്ങള്‍ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.ഇനിയും വൈകിയാല്‍ നിങ്ങളുടെ വരും തലമുറയും നിങ്ങളെ പോലെ അറബി നാട്ടില്‍ അടിമവേല ചെയ്തു ജീവിക്കേണ്ടി വരും.

     എന്‍റെ മുന്‍ ലേഖനങ്ങളില്‍ ഗള്‍ഫ്‌ പ്രവാസികള്‍ കേരളം ഒരു ദരിദ്ര സംസ്ഥാനമാണ് എന്നു സൂചിപ്പിക്കുന്ന ചില കമെണ്ടുകള്‍ ഇവിടെ ചേര്‍ത്തു വയ്ക്കുന്നു.കമെണ്ടുകള്‍ നേരിട്ട് ഈ ലിങ്കില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയ്ന്നതാണ്(http://boolokam.com/archives/156000).


Ahmedali Padinharayil ·  Top Commenter · Works at King Faisal School
കേരളത്തിൽ ഇന്നുകാണുന്ന എല്ലാ ഐശ്വര്യ ത്തിനെറെ കാരണം ഗൾഫ്‌ കാരരന്റെ വിയർപ്പും കണ്നുനീരുമാണ് ഇന്ന് ചിലക്കു പുച്ഛം ,, ഇവിടെനിന്നും ഞങളെ ഒക്കെ ഒന്ന് പറഞ്ഞു വിട്ടു നോക്കട്ടെ ,, പലരുടെയും അടുപ്പിൽ പുക പോലും കാണില്ല ,, എന്റെ ചെറുപ്പ കാലത്ത് ഞാൻ കുറെ കണ്ടതാണ്


Rajesh Thuluvan · Works at Ruby Tuesdays
ഇപ്പറയുന്ന ഗള്‍ഫുകാരൊക്കെ നാട്ടില്‍ വന്നാല്‍, നാട്ടില്‍ ഇപ്പോഴുള്ളത് പോലെ ജോലി ഉണ്ടാകുമോ കൂലി ഉണ്ടാകുമോ? കൂലി കൊടുക്കാന്‍ പണം ഉണ്ടാകുമോ? ഗള്‍ഫ്‌ പണം കേരളത്തിന്റെ പ്രധാന വരുമാനം ആണെന്ന് അറിയാമോ?


Riyas Abdul Azees · Quality controler at AL SAFI DANONE
ഭൂലോകം ചേട്ടാ .. അനാധ പ്രേതമാകുന്ന ഭൂലോകം പേജിനു ആളെ കൂട്ടന്‍ പ്രവാസികളുടെ കാലിന്റെ ഇടയില്‍ തന്നെ ചൊറിഞ്ഞതിനു ഒരു ലോട് പുച്ഛം സമര്‍പ്പിക്കുന്നു .. എങ്കിലും ചോതിച്ചു കൊള്ളട്ടെ .. പ്രവാസികള്‍ പിടിച്ചു കടിച്ച എത്ര യുവതികള്‍ ഉണ്ടാകും താങ്കളുടെ കുടുംബത്തില്‍.. മുകളില്‍ പറഞ്ഞ ഞെട്ടിക്കുന്ന ഭീകര കഥയില്‍ ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ അധ്വനിക്കുന്ന ഗള്‍ഫുകാരനില്‍ അപരാധം കണ്ടെത്തിയ താങ്കളുടെ വീക്ഷണ കോണകം അപാരം തന്നെ ... നാടിന്‍റെ സംസ്കാരം സംരക്ഷിക്കാന്‍ ലക്ഷ കണക്കിന് വരുന്ന പ്രവാസികള്‍ നാട്ടില്‍ വന്നു കൂലിപ്പണിക്ക് ഇറങ്ങിയാല്‍ അവര്‍ക്ക് തൊഴില്‍ നല്‍കാനോ ഇന്ന് ബംഗാളിക്കു ലഭിക്കുന്ന മെച്ചപ്പെട്ട കൂലി നല്‍കാനോ ഗവണ്മെന്‍ റിനോ തങ്ങളുടെ വിരല്‍ തുംബിനോ കീ ബോര്‍ഡിനോ കഴിയില്ല .. ജീവിതത്തിന്റെ നല്ല പങ്കും ഈ മണല്‍ കാട്ടില്‍ നാടിനു വേണ്ടി ഉരുക്കി കളയുന്ന 'ഗള്‍ഫുകാരന്റെ' വിവാഹ സ്വപ്നങ്ങളില്‍ കനല്‍ കോരി ഇടരുത് എന്ന് അപേക്ഷ.. feeling......''പ്ലീനം ''


Syam Alendu Nair · Dubai, United Arab Emirates · 117 subscribers
ണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം. -

ഗൾഫിൽ പണി എടുക്കാതെ ആര്ക്കും പണം കിട്ടില്ല ... നന്നായി അദ്വാനിച്ചു തന്നെ ആണ് ഓരോര്തരും സ്വന്തം കുടുംബത്തെ പൊറ്റുന്നതു.. ഒരു പ്രവാസി നാട്ടിൽ വന്നാൽ അവനെ എങ്ങനെ പിഴിയണം എന്നാണ് ഓരോ നാട്ടുകാരും നോക്കുന്നത് .. അവൻ അന്യനാട്ടിൽ സമ്പാദിച്ച പണം വേണം .. പകരം പവസിക്ക് വോട്ടു ഇല്ല .. അവനു പെണ്ണ് കൊടുക്കരുത് .. നമ്മുടെ നാട്ടിൽ നല്ല വരുമാനം ഉണ്ട് .. കൂലിപ്പനികരനും കിട്ടും നല്ല വരുമാനം .. പക്ഷെ ഈ മാസത്ത്ൽ 30 ദിവസം ഇ ഇവര ജോലി ചെയ്യുനുണ്ടോ .. ഇല്ല കാരണം അവനു അർഹിക്കുന്നതിനക്കൾ കൂടുതൽ വരുമാനം കിട്ടുന്നു .. 2 ദിവസം ജോലിക്ക് പോകും ബാക്കി കുറച്ചു പണം വീട്ടിൽ കൊടുക്കും ബാക്കി ബാറിലോ കല്ല്‌ ഷാപ്പിലോ കൊടുക്കും .. പറയണേൽ ഒരു പാടുണ്ട് .. ഈ നാട്ടുകാരോട് ഒരു അപെഷയെ ഒള്ളൂ .. ഉപദ്രവിക്കരുത് ..ഇവിടെ ഗൾഫിൽ പെണ്ണ് കെട്ടി വളരെ സുഖമായി കിട്ടുന്ന പണം മുഴുവൻ ചിലവഴിച്ചു ജീവിക്കാൻ ഉള്ള എല്ലാ സൌകര്യവും ഉണ്ട് .. പക്ഷെ ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് അവന്റെ നാട്ടിലെ അവനെ സ്നേഹിക്കാൻ കുടുംബത്തെ നോക്കാൻ അവനു സ്നേഹിക്കാൻ ഒരു ഭാര്യയെ ആണ് .. പക്ഷെ ലേഖകന്റെ അഭിപ്രായത്തിൽ പാവം പ്രവാസിയുടെ പണം മാത്രം മതി എന്നാണ് ... 


Anoop Sivadas · Executive Online Marketing at Techmark Trading & Contracting WLL
പ്രിയപ്പെട്ട ലേഖകൻ അറിയുന്നതിന്..

സുഹൃത്തെ... 100 ൽ 90 % ആളുകളും കുടുംബം നോക്കാൻ വേണ്ടി ആണ് സ്വന്തം വീടും നാടും വിട്ടു അന്നയ രാജ്യത്തു വന്നു വിയർപ്പൊഴുക്കുന്നത്......


Sanal Krishna · Radiographer at Atlas Star Medical Centre
orathekichu onnum parayanilla athyavashyam thanthaku vili lekhakanu kittiya sthithiku enthu parayanaa. ee lekahane kondu poyi changalyku edanam. njangal evide kidannu adhvanikunnathu konda nonneyeko polullavar 3 neram unnunnathu. 


Shafeeque Tk · Pondicherry University
1985 vare indiayile etavum daridramaya 5 statukalil onayirunu keralam.inn kanuna purokarhi undayad gulf panam kondanena karyam marakanda


Alistar Pinheiro · Chemmanur Academy
Gulf il ninne. Elavarum thirichuvannal avide aalukalake kooli ninte thanthmar kodukumoda patti naatil enthe manangatayada undakanathe puuuuuuuu

ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് വിവാദമാകുന്നത് തീവ്രവാദമതമെന്ന ഭീതിമൂലമോ?

         കഴിഞ്ഞ കുറച്ചുകാലങ്ങളിലായി മാധ്യമങ്ങള്‍ വന്‍ തോതില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന വിഷയമാണിത്.ഏതെങ്കിലും പ്രശസ്തരായ വ്യക്തികള്‍ മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്നു വരുമ്പോലുള്ള അമിത പ്രാധ്യാന്യാതോടുകൂടിയുള്ള വാര്‍ത്ത കൊടുക്കല്‍.സത്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഈ മാധ്യമങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ഇസ്ലാം ഒരു തീവ്രവാദമതമാണ് എന്ന് പൊതുവേ ലോകം മുഴുവന്‍ പ്രചരിക്കുന്ന കാര്യം മുന്‍പില്‍നിരത്തി അതിലേക്കു വരുന്ന ആളുകളെ തീവ്രാവാധികളും,നികൃഷ്ട ജീവികളുമായി ചിത്രികരിക്കാലോ?അല്ലെങ്കില്‍ ഇസ്ലാം മതമാണ്‌ മറ്റു മതങ്ങളെക്കാള്‍ മികച്ചത് എന്നു സ്ഥാപിക്കാലോ?അതോ വെറുതെ ആളുകള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്തി മുതലെടുപ്പ് നടത്താലോ?ഈ മൂന്നു ലക്ഷ്യങ്ങളില്‍  ഏതെങ്കിലും ഒന്നാല്ലാത്ത വേറൊരു കാരണം കാണുവാന്‍ പ്രയാസം.ഈ മൂന്നു ലക്ഷ്യങ്ങളില്‍ ഏതായാലും മാധ്യമങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഹീനവും ദുരുദ്ദേശപരവുമായ കാര്യമാണ്.

      കുറച്ചു കാലമായി വിവാദം ഉണ്ടാക്കി വരുന്ന ഇത്തരം വാര്‍ത്തകളുടെ പിന്നില്‍ ചില പ്രശസ്ത വ്യക്തികളുടെ തികച്ചും സ്വകാര്യമായ ആഗ്രഹങ്ങള്‍ മാത്രമാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.അല്ലെങ്കിലും മിക്ക ഇന്ത്യക്കാര്‍ക്ക് പ്രശസ്ത വ്യക്തികളുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കലാണല്ലോ അറിയാവുന്ന ഒരേയൊരു പണി.ഐശ്വര്യ റായ്‌ പ്രസവിച്ചോ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി അടിച്ചോ(അത് ടീം തോറ്റിട്ടാണെങ്കിലും),മോണിക്ക മതം മാറിയോ എന്നീ തരത്തിലുള്ള തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം.അതെ സമയം അവരുടെ ജീവിതത്തെ ദിനംപ്രതി ബാധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ഭീഷണി,വില കയറ്റം,പരിസ്ഥിതി ശോഷണം എന്നീ അത്യന്തം ഗുരുതരമായ ഒരു കാര്യങ്ങളിലും ആളുകള്‍ക്ക് ശ്രദ്ധയില്ല.നില്‍ക്കുന്ന ഇടതിലെ മണ്ണൊലിച്ചു പോകുമ്പോഴും ആളുകള്‍ക്ക് ശ്രദ്ധ പ്രശസ്തരുടെ ആസനം മണപ്പിക്കലാണ് എന്നു ചുരുക്കം.

       ഇത്തരം വാര്‍ത്തകള്‍ വഴി വിവാദം സൃഷ്ട്ടിക്കുന്ന മാധ്യമങ്ങള്‍ മുകളില്‍ ഞാന്‍ സൂചിപ്പിച്ച മൂന്നു കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് പറഞ്ഞല്ലോ.സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള പല ഗ്രൂപ്പുകളുടെയും,ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പേജുകളിലൂടെ കുറെ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.അതിനെ സാധൂകരിക്കാന്‍ പ്രാപ്തിയുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പും ഞാന്‍ ഇവിടെ വിശദീകരിക്കുന്നു.ഈയടുത്തു ഇസ്ലാമിലേക്ക് മതംമാറിയ ഒരു നടിയുടെ വാര്‍ത്തയെ ചുവടുപിടിച്ചുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പ് ഇതില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്.

       ഇസ്ലാം മതം ഒരു തീവ്രവാദമതമാണ്‌ എന്ന്  ലോകത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയെ അനുകൂലിക്കുന്ന ആളുകളുടെ പേജുകളില്‍ എനിക്കു കാണാന്‍ സാധിച്ച ചില അഭിപ്രായ പ്രകടനങ്ങള്‍ ഇപ്രകാരമാണ്.

"അങ്ങനെ മറ്റൊരു ദുര്‍ടപ്പ് നടിയും കൂടി തീവ്രവാദികളുടെ സ്വന്തം മതത്തില്‍.അല്ലെങ്കിലും ഇത്തരം തെവിടിശികള്‍ക്ക് ചേരുന്നത് അതു തന്നെയാണ്.നമ്മുടെ മതത്തില്‍ നിന്നും ഒരു വേശ്യകൂടി കുറഞ്ഞു കിട്ടി.ഗള്‍ഫ്‌ ഭാര്യമാര്‍ ധാരാളമുള്ള മതത്തില്‍ ഇപ്പൊ പുതുതായി ഒരു വെടി കൂടി വന്നുവെന്നു വിചാരിച്ചു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.എങ്കിലും നാം സൂക്ഷിക്കണം.തീവ്രവാദികളുടെ എണ്ണം പെരുകുകയാണ്.ഇതിന്‍റെ പേരില്‍ നമ്മുടെ മതത്തെ ചൊറിയാന്‍ വരുന്നവരെ നമ്മള്‍ പല്ലും നഖവുമുപയോഗിച്ച് നേരിടണം"

ഈ ഒറ്റ വിഷയം കൊണ്ട് ഇസ്ലാം വിരോധികള്‍ക്ക് അവരെ അതിരൂക്ഷമായി കരിവാരിതേക്കാന്‍ സാധിച്ചു.ഇത്തരം പ്രസ്താവനകളിലൂടെ അവര്‍ക്ക് പ്രത്യേകമായ എന്തോ ഒരു ആനന്തം ലഭിച്ചിരിക്കണം.കാലങ്ങളായി അവര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന വിഷം പുറത്തുവിടാന്‍ ഇങ്ങനെയൊരു വിഷയം കൊണ്ടു സാധിച്ചതിനാല്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കു ഉള്ളിന്‍റെയുള്ളില്‍ അവരുടെ വിദ്വേഷംമനസ്സു കുളിരുകൊരുന്നുണ്ടാവും.

       ഇസ്ലാം മതമാണ്‌ ലോകത്തിലെ ഏറ്റവും മികച്ച മതമെന്നും.അതിലേക്കു ആളുകള്‍ കൂടുതല്‍ വരുന്നന്തു അവര്‍ക്കും മതത്തിനും കൂടുതല്‍ ഉയര്‍ച്ച ഉണ്ടാക്കും എന്ന വിധത്തില്‍ കരുതുന്ന ആളുകളുടെ പേജുകളില്‍ കണ്ടതു പക്ഷെ ഇങ്ങനെയാണ്.

"അങ്ങനെ ഒരു മാലാഖ കൂടി നമ്മുടെ മതത്തിലേക്ക്‌ കുടിയെറിയിരിക്കുന്നു.ഇന്ഷാ അള്ളാ......കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്ലാമിന്‍റെ മികവ് മനസ്സിലാക്കി കടന്നു വരുന്നു.ഇസ്ലാമിലൂടെ മാത്രമേ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ സാധിക്കു എന്നു അവരും മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ ഈ പുതിയ സഹോദരിയെ നമ്മുക്കു സ്വാഗതം ചെയ്യാം.ഇസ്ലാമിനെ അവഹേളിക്കുന്ന മ്ലെച്ചന്മാര്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.ഇസ്രായേലും,അമേരിക്കയും തുലഞ്ഞു പോയികൊണ്ടേയിരിക്കുന്നു.ആളുകള്‍ ഇസ്ലാമിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.ലോകം മുഴുവന്‍ ഇസ്ലാം വ്യാപിക്കുന്ന നാളുകള്‍ വിദൂരത്തല്ല."

      എങ്ങനെയുണ്ട്.ഒരേ വിഷയം രണ്ടു വിപരീത ചേരിയില്‍ നില്‍ക്കുന്ന ആളുകള്‍ എങ്ങനെ അവര്‍ക്കു മുതലെടുക്കാന്‍ തക്ക വിധത്തിലാക്കി എന്നു കണ്ടു അതിശയം തോന്നുന്നില്ലേ.എങ്ങനെ ഇത്തരക്കാര്‍ക്ക് ഇത്രയും മ്ലെച്ചമായി ചിന്തിക്കാന്‍ സാധിക്കുന്നു.എന്തൊരു കുരുട്ടു ബുദ്ധിയാണ് ഇത്തരക്കാര്‍ക്ക്!ഇവര്‍ക്ക് ആരെയെങ്കിലും,അല്ല എന്തിനെയെങ്കിലും സ്നേഹിക്കാന്‍ സാധിക്കുമോ?എന്താണ് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?അതു എന്ത് തന്നെയായാലും മനുഷ്യ സമൂഹത്തിനു ഗുണം വരുന്ന കാര്യമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ്.

         മൂന്നാമത്തെ കൂട്ടര്‍ നമ്മുടെ ആ പഴയ കുറുക്കനായ മാധ്യമങ്ങളാണ്.ഏതു പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്‍.അതെ ഇവിടെ മാധ്യമങ്ങളുടെ ലക്ഷ്യം അതു മാത്രമാണ്.മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്തയുടെ ചുവടുപിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊടുംകാറ്റു പോലെ വന്നു കൊണ്ടിരിക്കുകയാണ്.ഈ ഒറ്റ വിഷയത്തിന്മേല്‍ ഈ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ ഉണ്ടാക്കിയ ഹിറ്റ്‌ നമ്മുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.അവരുടെ ലക്ഷ്യം അതു തന്നെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓണത്തിനിടയിലുള്ള പുട്ടു കച്ചവടം.

       പിന്നെ അവസാനമായി ഒന്നുംകൂടി പറയാന്‍ ഉദ്ദേശിക്കുന്നു.പല പ്രശസ്തരും ഈ മതമാറ്റം കൊണ്ടു ലക്ഷ്യം വെക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാര്‍ത്ഥലക്ഷ്യങ്ങളാണ്.ചിലര്‍ പ്രശസ്തിക്കു വേണ്ടി ചെയ്യുന്നു,ചിലര്‍ പണത്തിനു വേണ്ടി ചെയ്യുന്നു എന്തിനു വിവാഹം കഴിക്കാന്‍ പോലും മതമാരുന്ന പ്രശസ്തരുണ്ട്.ശരിക്കും മതം മാറുന്നവര്‍ മതങ്ങളിലെ സന്ദേശം ഗ്രഹിച്ചു അതു ആളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുക.അല്ലാതെ പത്രസമ്മേളനം നടത്തുകയല്ല ചെയ്യുക.